Monday, December 13, 2010

കേവിനും നിതികയും


അയലത്തെ വീട്ടിലെ സുന്ദരനും സുന്ദരിയുമാണിവര്‍। കേവിന്‍ ആളൊരു കുറുമ്പനാണ്। നിതിക പാവവും।
നാള് കുറച്ച് കഴിയട്ടെ അവള്‍ തിരിച്ചടിക്കും.
എന്റെ മകള്‍ രാക്കമ്മയെ എന്റെ മകന്‍ ജയേഷ് അടിച്ച് ചതക്കുമായിരുന്നു ഈ പ്രായത്തില്‍। ഒരിക്കല്‍ അവള്‍ അവനെ തിരിച്ചടിച്ചു। പിന്നെ അടിയുടെ ഒരു പൂരം തന്നെയായിരുന്നു।
എന്റെ പിള്ളേര്‍സ് ചെറുപ്പം മുതല്‍ എന്നോടൊന്നിച്ചായിരുന്നു മസ്കത്തില്‍। ഞാന്‍ അവര്‍ക്ക് അന്ന് റസ്റ്റ്ലിങ്ങ് കാണിച്ച് കൊടുക്കും। എന്നിട്ട് രണ്ടെണ്ണത്തിനേയും കൊണ്ട് അടി കൂടിപ്പിക്കും.
ആദ്യമൊക്കെ മോനായിരുന്നു വിജയി। പിന്നീട് മോള് മോനെ ഇടിച്ച് വീഴ്ത്താന്‍ തുടങ്ങി। കേവിന്റെ അമ്മാമ്മ പറയും ഇവന്‍ വികൃതി കൂടുതലാണ്। അതിലെന്താ സംശയം। ആണ്‍കുട്ടികള്‍ അങ്ങിനെ തന്നെ വേണം। അല്ലെങ്കില്‍ മണ്ടൂസെന്ന് വിളിക്കില്ലേ?!.
നീ അടിച്ച് തരിപ്പണമാക്കിക്കോടാ മോനേ। പക്ഷെ അനിയത്തിയെ കാര്യമായി കൈ വെക്കരുത്। അവള്‍ ഒരു പാവമാണ്। ഞാന്‍ വഴിയിലൂടെ പോകുമ്പോള്‍ നിതിക അപ്പാപ്പാ എന്ന് വിളിക്കാറുണ്ടായിരുന്നു। ഒരു സുഖമുള്ള വിളിയായിരുന്നു അത്। ഈയിടെയായി അവളുടെ വിളി കേള്‍ക്കാറില്ല.
ഞാന്‍ കേവിനെ ചെറുപ്പത്തില്‍ എന്റെ വീട്ടിലേക്ക് എടുത്ത് കൊണ്ടുവരുമായിരുന്നു। നിതികയെ ഒരു ദിവസം കൊണ്ടോണം। കൂടെ കേവിനേയും। എനിക്ക് വികൃതിയുള്ള കുട്ട്യോളെ വലിയ പ്രിയമാണ്।
എന്റെ മകന്‍ ജയേഷിന്റെ അത്ര വികൃതിയുള്ള കുട്ടികളെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല। അത്രയും കുറുമ്പനായിരുന്നു അവന്‍। ഇപ്പോള്‍ പഠിച്ച് മിടുക്കനായി എഞ്ചിനീയറായി, ബിസിനസ്സ് മേനേജ്മെന്റും കഴിഞ്ഞ് സിറ്റി ബാങ്കില്‍ മേനേജരാണ്.
മകള്‍ രാഖിയും പഠിത്തത്തില്‍ മിടുക്കിയായിരുന്നു। ഞങ്ങളുടെ കുടുംബത്തില്‍ പാരമ്പര്യമായി ഒരു സന്തതിക്ക് ചിത്രം വരക്കാനുള്ള വാസനയുണ്ടാവാറുണ്ട്। എന്റെ അഛനും, എന്റെ ഇളയ സഹോദരനും സിനിമാ നടനുമായ വി കെ ശ്രീരാമനും, എന്റെ മകള്‍ രാഖിക്കും ചിത്രകലയില്‍ പാരമ്പര്യമായി സിദ്ധിച്ചിട്ടുള്ളതാണ് ആ കഴിവുകള്‍। സഹോദരന്‍ ശ്രീരാമന്‍ തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്ട്സ് കോളേജിലും എന്റെ മകള്‍ തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിലും ആണ് പഠിച്ചത്। മകള്‍ ഇന്ന് കൊച്ചിയിലെ അറിയപ്പെടുന്ന ആര്‍ക്കിറ്റെക്റ്റ് ആണ്.
എന്റെ കാഴ്ചപ്പാടില്‍ വികൃതിയുള്ള കുട്ടികള്‍ ഭാവിയില്‍ നല്ല വിദ്യാഭ്യാസത്തോടെ വളരെ ഉയരങ്ങളില്‍ എത്തിപ്പെടും। എന്റെ മകന്‍ മസ്കത്തിലെ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുമ്പോളും, തൃശ്ശൂരില്‍ ജയറാം മാഷിന്റെ അടുത്ത് എണ്ട്രന്‍സ് കോച്ചിങ്ങിന് പഠിക്കുമ്പോളും, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിക്കുമ്പോഴും അവന്റെ കുട്ടിക്കളിയും വര്‍ത്തമാനം പറച്ചിലും സഹിക്കതെ അദ്ധ്യാപകന്മാര്‍ എന്നോട് വിദ്യാലയങ്ങളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.
ആദ്യകാലങ്ങളിലൊക്കെ അത് എനിക്കൊരു വിഷമമുള്ള സംഗതിയായി। അവന്റെ ഭാവിയോര്‍ത്ത് രക്ഷിതാവായ എനിക്ക് ഉല്‍ക്കണ്ഠയുണ്ടായിരുന്നു। പക്ഷെ കലാലയ ജീവിതത്തില്‍ അവന്‍ മിടുക്കനായി പഠിച്ചുയര്‍ന്നു। ഇന്ന് വളരെ ഉയര്‍ന്ന പദവി അലങ്കരിക്കുന്ന ബേങ്ക് മേനേജരാണ്.
ഞാന്‍ ഈ പറഞ്ഞ് വരുന്ന കേവിന്‍ ഭാവിയില്‍ വലിയ ഉയരങ്ങളില്‍ എത്തിപ്പെടുമെന്നതില്‍ സംശയമില്ല। നിതികയുടെ വിധി എനിക്കിപ്പോള്‍ പ്രവചിക്കാന്‍ വയ്യ। എന്റെ മനോമണ്ഡലത്തില്‍ അവള്‍ വലിയ കുട്ടിയകുമ്പോള്‍ എങ്ങിനെ ഇരിക്കുമെന്ന് തെളിയുന്നില്ല.
എന്നാലും നിതിക ഭാവിയില്‍ നല്ലൊരു വീട്ടമ്മയായിരിക്കും। കേവിനും നിതികക്കും അപ്പൂപ്പന്റെ അനുഗ്രഹാശംസകള്‍>

Friday, December 10, 2010

കൊച്ചിക്കാരി പാറൂട്ടിയുമായൊരു കിന്നാരം [വിഡിയൊ]


കൊച്ചിയിലെ ലിറ്റില് പാറുകുട്ടിയുമായി കിന്നാരം പറയുന്ന ജെ പി അപ്പൂപ്പന്‍ ഹു ഈസ് തിരശ്ശീലക്കപ്പുറം.


കുട്ടാപ്പുവിന്റെ ചേച്ചിയാണ് ഈ പാറുകുട്ടി.
പാറുകുട്ടിയുമായുള്ള അപ്പൂപ്പന്റെ കിന്നാ‍രം കേള്‍ക്കുക.

Friday, December 3, 2010

ഇവളൊരു സുന്ദരി

ഈ സുന്ദരിക്കുട്ടിയെ ആരെങ്കിലും കണ്ടിട്ടുണ്ടോ..?
ഇല്ലെങ്കില്‍ എന്റെ വീട്ടിലേക്ക് വന്നോളൂ...

ജെസ്സിയുടെ പേരക്കുട്ടിയാ ഇവള്‍.
നിതിക.

Monday, November 29, 2010

കുട്ടാപ്പുവിന്റെ ചലനങ്ങള്‍

കുട്ടാപ്പുവിന്റെ ചലനങ്ങള്‍ കേമറക്കണ്ണുകളിലൂടെ.മക്കള്‍ക്ക് കുട്ടികളുണ്ടാകുമ്പോളാണ് ജീവിതത്തിന് പൂര്‍ണ്ണത ലഭിക്കുന്നത്. പണ്ടൊക്കെ ചിന്തിക്കുമായിരുന്നു രോഗിയായ എന്നെ വേഗം കൊണ്ടോകണേ ഭഗവാനേ എന്ന്. പാരമ്പര്യമായി അറുപതിനോടടുക്കുമ്പോള്‍ എല്ലാരും പരലോകം പ്രാപിക്കുക്കുമായിരുന്നു.

എനിക്കെന്തോ എന്നറിയില്ല, എന്റെ ടിക്കറ്റ് ഇത് വരെയും കണ്‍ഫേം ആയില്ല.വാതം ഒരു രോഗമല്ല ചിലര്‍ക്ക്.കൂടെ മറ്റു രോഗങ്ങളും കൂടിയായാലോ. അപ്പോള്‍ വയസ്സന്മാര്‍ പറയുന്നത് കേള്‍ക്കാറില്ലേ. ഭഗവാനേ അധികം ബുദ്ധിമുട്ടിക്കാതെ എന്നെ അങ്ങോട്ട് വിളിക്കേണമേ എന്ന്. ഞാനും പണ്ടൊക്കെ അങ്ങിനെ ഭഗവാനോട് കേണപേക്ഷിക്കാറുണ്ട്.

ഇപ്പോള്‍ എന്റെ പേരക്കുട്ട്യോളെ പിരിഞ്ഞിരിക്കാനെനിക്കാവുന്നില്ല.ഇവന്‍ കുട്ടാപ്പു. ഒരു കുട്ടിമാളു കൂടി വന്നിട്ടുണ്ട്. ഒരു മാസം തികഞ്ഞിട്ടില്ല.

Thursday, November 11, 2010

ദേവൂട്ടി

ദേവൂട്ടി - കഥ

എന്റെ ഇഷ്ടദേവനായ അച്ചന്‍ തേവരുടെ തിരുനടയില്‍ നിന്നാണ് എനിക്ക് ഈ നാട്ടുകാരായ പലരേയും സുഹൃത്തുക്കളായി ലഭിക്കുന്നത്. ഇവിടെ നിന്നും പടിഞ്ഞാറ് 30 കിലോമീറ്ററകലെയുള്ള ഒരു ഗ്രാമത്തില്‍ നിന്നാണ്‍ ഞാന്‍ ഇവിടേക്ക് ചേക്കേറിയത്.

മറ്റൊന്നും കൊണ്ടല്ല… മലായാളം എഴുതാനറിയാത്ത എന്റെ മക്കളെ പഠിപ്പിക്കാന്‍ എനിക്ക് ഏറ്റവും അടുത്ത് തൃശ്ശൂര്‍ പട്ടണമായിരുന്നു എന്റെ കണ്മുന്നില്‍ തെളിഞ്ഞത്. അങ്ങിനെ ഇപ്പോള്‍ ഞാന്‍ തൃശ്ശൂര്‍ക്കാരനായി. ഇവിടുത്തെ നാട്ടുകാര്‍ എന്റെ പ്രിയസുഹൃത്തുക്കളും.

കുട്ടികാളാണെന്റെ ലോകം. എന്നെ ഒരു ഡോക്ടറാക്കി കുട്ടികളുടെ സ്പെഷലിസ്റ്റ് ആക്കാനായിരുന്നു എന്റെ മാതാവിന്റെ മോഹം. പക്ഷെ ഞാന്‍ കുറച്ച് നാളത്തെ പഠിപ്പിന്‍ ശേഷം കോളേജില്‍ നിന്ന് ഓടിപ്പോയി. എന്റെ മനസ്സിലെ ആഗ്രഹം മറ്റൊന്നായിരുന്നു.

ഞങ്ങളുടെ ഗ്രാമത്തില്‍ പാടത്ത് പണിക്ക് പോകുന്ന ഒരു പെണ്ണിന്റെ കുട്ടിയെ ചിലപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ നിര്‍ത്തുമായിരുന്നു. അവളുടെ അമ്മ കാലത്ത് വീട്ടുപണിക്ക് എന്റെ വീട്ടില്‍ വരുമായിരുന്നു. ആ അമ്മക്ക് ഈ മകളല്ലാതെ മറ്റാരും ഇല്ലാഞ്ഞതിനാല്‍ പോകുന്നിടത്തെല്ലാം ഈ കൊച്ചിനെ കൂട്ടിയിരുന്നു.

ഒന്ന് രണ്ട് ദിവസം ഞാന്‍ ഈ കുഞ്ഞിനെ എന്റെ വീട്ടില്‍ കാണാനിടയായി. ആ സമയം എന്റെ പിതാവ് സിലോണില്‍ നിന്ന് അവധിക്ക് വന്ന സമയമായിരുന്നു. അദ്ദേഹത്തിന്റെ അടുക്കലാകും ഈ പെണ്കുട്ടി മിക്കവാറും. എന്റെ മാതവ് അവള്‍ക്ക് ഉടുപ്പ് തുന്നിക്കൊടുക്കും. ആ വീട്ടിലെ ഒരു അംഗത്തെപ്പോലെ ഗായത്രി വളര്‍ന്നു. ഞാന്‍ അവളെ കുളിപ്പിക്കുകയും എന്റെ കൂടെ കിടത്തി ഉറക്കുകയും ഭക്ഷണം കൊടുക്കുകയും എല്ലാം ചെയ്യുമായിരുന്നു. അന്നവള്‍ക്ക് 3 വയസ്സേ ഉണ്ടായിരുന്നുള്ളൂ…

അവള്‍ ചിലപ്പോള്‍ അമ്മയെ വിളിച്ച് കരയും. ചിലപ്പോള്‍ വെറുതെ കരഞ്ഞും കൊണ്ടിരിക്കും. വെറുതെ കരയുമ്പോള്‍ ഞാന്‍ ഒരു ഈര്‍ക്കിളി എടുത്ത് അവളെ തല്ലും. അപ്പോള്‍ ആ വേദന കൊണ്ട് അവള്‍ വീണ്ടും കരയും. പക്ഷെ അടിയുടെ വേദന ശമിച്ചാല്‍ കരച്ചില്‍ നിര്‍ത്തുകയും ചെയ്യും. ഇനി അഥവാ അവള്‍ക്ക് ആ അടി കിട്ടിയില്ലെങ്കില്‍ ഒരു പക്ഷെ ദിവസം മുഴുവനും അവള്‍ കരഞ്ഞും കൊണ്ടിരിക്കും.

“ഈ ഈര്‍ക്കിളിപ്രയോഗം” പില്‍ക്കാലത്ത് എനിക്ക് രണ്ട് സന്താനങ്ങളുണ്ടായപ്പോള്‍ ഞാന്‍ പ്രയോഗിക്കാറുണ്ട്. ഒരു കാരണവുമില്ലാതെ ചില പിള്ളേര്‍ ചുമ്മാതങ്ങ് കരഞ്ഞും കൊണ്ടിരിക്കും. അപ്പോള്‍ ഈ ഈര്‍ക്കിളിപ്രയോഗത്തിലൂടെ അവര്‍ നല്ല്ല കുട്ടികളാകും.

എനിക്കും അവധിക്കാലമായതിനാല്‍ ഏതാണ്ട് ഒരു മാസം ഞാന്‍ ഗായത്രിയെ എന്റെ കുഞ്ഞിനെപ്പോലെ പരിചരിച്ചു. കാലത്ത് 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഗായത്രി എന്റെ കൂടെയാകും. വൈകിട്ട് അവളുടെ അമ്മ പാടത്ത് നിന്ന് വരുന്നതിന്‍ മുന്‍പ് ഞാന്‍ അവളെ കിണറ്റിന്‍ കരയില്‍ കൊണ്ടോയി നിര്‍ത്തി ടാങ്കില്‍ നിറഞ്ഞ് വെള്ളം കോരിയൊഴിച്ച് അവളും ഞാനും ഒരുമിച്ച് കുളിക്കും.

ചിലപ്പോള്‍ അവള്‍ തണുത്ത് വിറച്ച് പല്ലുകള്‍ കൂട്ടിയടിക്കുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. എല്ലാരും പറയും ഉണ്ണി ഗായത്രിയെ വെറുതെ തല്ലുമെന്ന്. അത് ആളുകള്‍ കുശുമ്പിന് പറയുകയായിരുന്നു. ഈ ഗായത്രിയില്‍ കൂടിയാണ്‍ എനിക്ക് കുഞ്ഞുങ്ങളോട് ഇത്ര അടുപ്പമായത്.

അടുത്ത വീട്ടിലെ പിള്ളേരുടെ കല്യാണം കഴിയുമ്പോളൊക്കെ ഞാന്‍ വിചാരിക്കും “എന്താ എന്റെ കല്യാണം നടത്തിത്തരാത്തത് എന്റെ അമ്മയും അഛനും“ പ്രായമായി പുരനിറഞ്ഞ് നില്‍ക്കുന്ന ഒരു ചെക്കനുണ്ടല്ലോ എന്ന ഒരു വേവലാതിയും എന്റെ രക്ഷിതാക്കള്‍ക്കുണ്ടായിരുന്നില്ല.!!

ഇനി ഏതെങ്കിലും ഒരു പെണ്ണിനെ പിടിച്ചോണ്ട് വീട്ടിലേക്ക് കയറി വരാനുള്ള തന്റേടവും എനിക്കുണ്‍ടായിരുന്നില്ല. എന്റെ പിതാവ് കടുകട്ടിയുള്ള പട്ടാളച്ചിട്ടയേക്കള്‍ കാഠിന്യമുള്ള ഒരു പ്രകൃതക്കാരനായിരുന്നു. അദ്ദേഹം എന്റെ അമ്മയെ അമ്മയുടെ പിതാവിന്റെ സമ്മതമില്ലാതെ വീട്ടില്‍ പോയി താലികെട്ടി വിളിച്ചോണ്ട് വന്നയാളാണ്‍. പക്ഷെ അദ്ദേഹത്തിന്‍ അതിന്നുള്ള ചങ്കൂറ്റവും പടയാളിയായ പിതാവും നാട്ടുകാരും ഉയര്‍ന്ന വരുമാനമുള്ള ജോലിയും ഉണ്ടായിരുന്നു. ഈ എനിക്കോ ഒന്നുമില്ല. ജോലിയുമില്ല വരുമാനവും ഇല്ല. പിന്നെങ്ങിനെയാ വല്ല പെണ്ണുങ്ങളേയും വിളിച്ചോണ്ട് വരിക.

ഒരു പക്ഷെ ഒരു നേരത്തെ ഭക്ഷണവും അന്തിയുറങ്ങാനുള്ള സൌകര്യങ്ങളും പിതാവ് നല്‍കിയെന്ന് വരാം. അതിനാല്‍ ഞാന്‍ എന്റെ വിവാഹസ്വപ്നം മടക്കിക്കെട്ടി അയയില്‍ കെട്ടിത്തൂക്കി. വല്ലവരുടേയും മക്കളെ താലോലിക്കാനാകും എന്റെ വിധി. ആരുടെ മക്കളായാലും എനിക്ക് വേണ്ടില്ല. അവര്‍ എപ്പോഴും എന്നോട് കൂടിയുണ്ടാവണം എന്നൊരു അത്യാഗ്രഹമാ‍യിരുന്നു എന്റെ മനസ്സില്‍.

+ദേവൂട്ടിയുടെ കഥ പറയുന്നതിനും മുന്‍പേ തന്നെ ഞാന്‍ കഥയില്‍ നിന്നെങ്ങോ പോയി. എന്റെ പ്രിയ സുഹൃത്ത് കുട്ടന്‍ മേനോന് എന്നെ എപ്പോഴും ശാസിക്കും ഇങ്ങനെ കഥയെഴുതുമ്പോള്‍ കഥയില്‍ നിന്ന് എങ്ങോട്ടെങ്കിലും ഓടിയാല്‍. പക്ഷെ ശീലിച്ചതല്ലെ പാലിക്കൂ എന്ന് പറയുന്ന പോലെ എന്റെ സ്വാഭാവം ഇനി മാറുമെന്ന് തോന്നുന്നില്ല. ഞാന്‍ എഴുതാന് തുടങ്ങിയത് എന്റെ അറുപതാം വയസ്സിലാണ്.

ആദ്യകാലങ്ങളില്‍ ഞാന് ഇത്രയും എഴുതുമായിരുന്നില്ല. ഇപ്പോള്‍ എനിക്ക് എപ്പോഴും വേദനായാണ്‍. പിന്നെ കുറേശ്ശെ മറവിയും. ഇന്ന് കാലത്ത് എണീറ്റുതുടങ്ങിയപ്പോള്‍ തുടങ്ങിയതാണ്‍ വേദന.

കാലിന്റെ വിരലുകളില്‍ കൂടി എന്തോ കയറിപ്പോകുന്ന പൊലെ, അല്ലെങ്കില്‍ കാല്‍ പാദത്തിന്നടിയില്‍ സെന്‍സിവിറ്റി കുറഞ്ഞപോലെ. പലമരുന്നും കഴിഞ്ഞ് ഇപ്പോള്‍ ആയുര്‍വ്വേദത്തിനെ ശരണം പ്രാപിച്ചിരിക്കയാണ്‍. ഇനി ഇതും കൊണ്ട് രക്ഷപ്പെടില്ലെങ്കില്‍ പിന്നെ ഈശ്വരനാമം ജപിച്ച് ഏതെങ്കിലും ക്ഷേത്രനടയില്‍ ഭജനമിരിക്കണം. എന്നെ ചികിസ്തിക്കുന്ന ഡോക്ടര്‍മാര്‍ക്കൊന്നും എന്റെ അസുഖം എന്താണെന്ന് മനസ്സിലായിക്കാണില്ല. എല്ലാരും പറയുന്നു വാതമാണെന്ന്. അലോപ്പതി ചികിത്സയിലൊക്കെ വേദനസംഹാരികളാണ്‍. അത് കഴിച്ചാല്‍ പിന്നെ അസുഖമുണ്ടെന്ന് തോന്നില്ല. രണ്ട് ദിവസം കഴിച്ചില്ലെങ്കില്‍ പിന്നെ എണീറ്റ് നടക്കാന്‍ പറ്റില്ല. 8 മാസം തുടര്‍ന്ന് ന്യൂറോ ഫിസിഷ്യന്‍ എന്നെ ചികിസ്തിച്ച് ഭേദമാകാതെ ഞാന്‍ അയാളെ കയ്യൊഴിഞ്ഞു. ഹോമിയോപ്പതിയും ഫലിച്ചില്ല.

കാലത്ത് കഷായം കുടിച്ച് കഴിഞ്ഞാല്‍ തൈലം തേച്ച് അരമണിക്കൂറ് ഇരിക്കണം. പിന്നീട് ചുടുവെള്ളത്തില്‍ കുളി. അത് കഴിഞ്ഞേ പ്രാതല്‍ പാടുള്ളൂ.

ഈ വയ്യാത്ത എനിക്ക് എന്റെ പെണ്ണിനേയും കൂടി നോക്കണം ഇപ്പോള്‍. അവളുടെ രണ്ട് കൈകളും സര്‍ജറി കഴിഞ്ഞ് ഇരിക്കുകയാണ്‍. അവള്‍ക്ക് ഭക്ഷണം കോരിക്കൊടുക്കണം. കുളിപ്പിക്കണം. ഒരു കൊച്ചുകുട്ടിയെ പരിചരിക്കുന്നപോലെ എല്ലാം ചെയ്തുകൊടുക്കണം.

അവളുടെ കാലത്തെ ദിനചര്യകളെല്ലാം നടത്തിക്കൊടുക്കുന്നതിന്നിടയില്‍ ഞാന്‍ തൈലം തേക്കാന്‍ മറന്നു. കുളിക്കുകയും ചെയ്തു. ഇനി തൈലം രാത്രി മാത്രമെ തേക്കാന്‍ പറ്റൂ.
വാതരോഗിയായ ഞാന്‍ എഴുത്തില്‍ കൂടി എന്റെ വേദനകള്‍ മറക്കുന്നു. ഞാന്‍ വേദനസംഹാരി ഗുളികകള്‍ സ്വയം നിര്‍ത്തലാക്കി. ഇപ്പോള്‍ ഞാന്‍ ഉറങ്ങും എഴുതുകയോ വരക്കുകയോ ഡിസൈന്‍ ചെയ്തുകൊണ്ടിരിക്കുകയോ ചെയ്തുകൊണ്ടിരിക്കും.

കഴിഞ്ഞ കുറച്ച് നാളുകളായി ഞാന്‍ ദേവൂട്ടിയെ ശ്രദ്ധിക്കുന്നു. പക്ഷെ അവള്‍ എന്നെ എപ്പോ കണ്ടാലും ഓടിയൊളിക്കും. ഒരു ദിവസം ഞാന്‍ അവളെ ഓടിച്ചിട്ട് പിടിച്ചു, പക്ഷെ നിമിഷത്തിന്നകം അവള്‍ കുതറി മാറി എങ്ങോ പോയി മറഞ്ഞു.

ഞാന്‍ പലപ്പോഴും ശ്രദ്ധിക്കുമായിരുന്നു ഇവളെ. ഇവളെക്കൂടെ ഇവളുടെ മാതാ‍വിനെ ഒരിക്കലും അല്ലെങ്കില്‍ കൂടെ മറ്റേതെങ്കിലും സ്ത്രീകളെയോ കാണാറില്ല. എന്റെ ഒരു സുഹൃത്തിനെ ചുറ്റിപ്പറ്റിയുള്ള നീക്കങ്ങളായിരിക്കും ഇവളുടെ. ഇവളെ കണ്ടാല്‍ എടുത്ത് ഓമനിക്കാന്‍ തോന്നും അത്രയും സുന്ദരിയാണ്‍ ദേവൂട്ടി. കഴുത്തിലൊരു ചരടും അതിലൊരു ഏലസ്സും ഉണ്ട് ദേവൂട്ടിക്ക്.
എന്റെ കൈവിരലുകള്‍ തരിച്ച് തുടങ്ങി മരവിപ്പും. ഇനി അടുത്ത മരുന്ന ആഹാരശേഷം മാത്രം. അതിന്‍ ഇനിയും 4 മണിക്കൂറ് കാത്തിരിക്കണം. ഞാന്‍ പോയി അല്പം വിശ്രമിക്കട്ടെ. ദേവൂട്ടിയുടെ കഥ അടുത്ത ഡോസ് മരുന്ന് കഴിച്ച് തുടരാം.

ദശമൂലബലാരിഷ്ടത്തില്‍ യോഗരാജഗുല്‍ഗുലു ഗുളിക ചേര്‍ത്ത് കഴിക്കണം. കാലത്ത് മഹാരാസ്നാദി കഷായം കുടിച്ച് കൊട്ടന്‍ ചുക്കാദി തൈലം തേച്ചാണ്‍ കുളിക്കേണ്ടിയിരുന്നത്. അത് ഇന്ന് മറന്നു, അതിനാലായിരിക്കണം ഈ വേദന.

കുറിപ്പ് = അക്ഷരത്തെറ്റുകളുണ്ട്. താമസിയാതെ പരിഹരിക്കാം.

[തുടരും]
+

Sunday, October 31, 2010

വിവാഹ മംഗളാശംസകള്‍


ബിനുവിനും മീരക്കും വിവാഹ മംഗളാശംസകള്‍ നേരുന്നു. ഡോ: ബിനു ആലപാട്ട് എന്റെ അയല്‍ വാസിയും പ്രിയ സുഹൃത്ത് പരേതനായ അന്തോണി ഏട്ടന്റെ പുത്രനും ആണ്. അദ്ദേഹം ഇപ്പോള്‍ ഷൊര്‍ണൂര്‍ പഞ്ചകര്‍മ്മ റിസര്‍ച്ച് സെന്ററില്‍ സേവനം അനുഷ്ടിക്കുന്നു.

ബിനുവിന്റെ കല്യാണത്തലേന്ന് എന്ന പോസ്റ്റ് വായിക്കാത്തവര്‍ക്ക് വായിക്കാം. ഈ ബ്ലോഗില്‍ തന്നെ.

Saturday, October 30, 2010

ബിനുവിന്റെ കല്യാണത്തലേന്ന്


നാളെ 31-10-2010 അയലത്തെ ബിനുവിന്റെ കല്യാണമാണ്. ഡോക്ടര്‍ ബിനു ആലപ്പാട്. കല്യാണത്തലേന്നാണല്ലോ ശരിക്കും ആഘോഷം. അവിടെ ഞാന്‍ ഇന്ന് എന്റെ മക്കളൊടൊത്ത് പോയി. അവിടെ കുറേ കുട്ട്യോളെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. ഞാന്‍ അവരുടെ കൂടെ കളിക്കാനിരുന്നു.

എന്റെ കൊച്ചുകൂട്ടുകാരി നിതിക, കൂട്ടുകാരന്‍ കേവിന്‍ എന്നിവര്‍ ഈ വീട്ടിലെ അന്തേവാസികളാണ്. അയല്‍ വാസികളായ മിക്കവരും അവിടെ എത്തിയിട്ടുണ്ട്. മേഴ്സിയുടെ പേരക്കുട്ടികളും, മകളും മരുമകനും പിന്നെ മല്ലികയും മകള്‍ മിനിയും പിന്നെ ചുറ്റുവട്ടത്തുള്ള മിക്കവരും അവിടെ ഉണ്ടായിരുന്നു.

ക്ലീറ്റസ്, ഡോ പ്രകാശന്‍, ഡോ ഭൂഷന്‍ അവരുടെ ഭാര്യമാരായ ശ്യാമ രാജി എന്നിവരും, രാജിയുടെ അമ്മയും ഞങ്ങളുടെ അമ്മായിയുമായ ബേബി അമ്മായിയും, പണ്ടത്തെ അയല് വാസി അംബികാ മേനോനും അങ്ങിനെ ചുറ്റുവട്ടത്തുള്ള പലരേയും കണ്ടു. കിക്കുവിനെ ഡോ കൃഷ്ണകുമാര്‍ കണ്‍ടില്ല.

എന്റെ പേരക്കിടാവ് കുട്ടാപ്പു എന്ന് വിളിക്കുന്ന ആദിത്യന്‍ ഒരു പക്ഷെ കരഞ്ഞേക്കുമെന്ന് വിചാരിച്ച് ഞങ്ങള്‍ വേഗം വീട്ടിലേക്ക് വിട്ടു.

പിന്നെ ആ വീട്ടിലെ വലിയ മരുമകള്‍ [നിതികയുടെ അമ്മ] ദിവ്യയുടെ ചേച്ചിയേയും കുട്ട്യോളേയും കണ്ടു. പിന്നെ ബിനുവിന്റെ സഹോദരി ഭാഗ്യയും ഹബ്ബിയും ഭാഗ്യയുടെ ന്യൂ ബോണ്‍ ബേബിയും ഉണ്ടായിരുന്നു.

കല്യാണത്തലേന്ന് ആഘോഷത്തിന്നിടക്ക് അല്പം മദ്യപാനം പതിവുള്ളതാണ്‍. പക്ഷെ അവിടെ ഒന്നും കണ്‍ടില്ല. ഇനി എന്നെ വിളിക്കാന്‍ മറന്നതാണോ എന്നും അറിയില്ല. ജെസ്സി എന്നെ മുകളിലേക്ക് വിളിച്ചു ഭക്ഷണത്തിന്‍. ഞാന്‍ അവിടെ ഇരുന്ന് ഡിന്നര്‍ കഴിക്കുമ്പോള്‍ എന്റെ മകന്‍ ജയേഷ്, മരുമകന്‍ പ്രവീണ്‍ എന്നിവരെ കണ്ടില്ല. അപ്പോള്‍ ഞാന്‍ വിചാരിച്ചു അവര്‍ അഛനെ വിളിക്കാതെ സ്മോള്‍ അടിക്കാന്‍ പോയിരിക്കുമെന്ന്.

മകനോട് ചോദിച്ചപ്പോള്‍ അവന്‍ ഒരാഴ്ചയായി കുടിക്കാറില്ലത്രെ. ഇന്ന് ശനിയാഴ്ച വീക്കെന്‍ഡ് ആണ്‍. ഞാന്‍ അമിതമായി മദ്യപിക്കുന്ന ദിവസം. ഭക്ഷണം വളരെ ഗുഡ് ആയിരുന്നു. ജെസ്സിയുടെ തെക്കന്‍ സ്റ്റൈല്‍ മീന്‍ കറിയും മരുമകള്‍ ദിവ്യയുടെ മാള സ്റ്റൈല്‍ മാങ്ങയിട്ട് വെച്ച ചെമ്മീന്‍ കറിയും, പിന്നെ സ്പെഷല്‍ കട്ട് കൂര്‍ക്ക ഉപ്പേരി, മാങ്ങാ‍ അച്ചാര്‍, കാളന്‍, കട്ട്ലറ്റ്, ചിക്കന്‍ കറി, ബീഫ് ഫ്രൈ തുടങ്ങി – പിന്നെ സലാഡ്സ് എല്ലാം ഉണ്ടായിരുന്നു.

ജെസ്സിയുടെ മരുമകള്‍ ദിവ്യയുടെ മാളയിലുള്ള വീട്ടിലേക്ക് ഒരു ദിവസം പോകണമെന്ന് വിചാരിച്ച് കുറേ ആയി. പറ്റിയില്ല. ഇനി വരുന്ന രണ്ടാമത്തെ മരുമകളുടെ വീട് അങ്ങ് പാലായിലാണ്‍. അവിടെ പോകണം. എല്ലായിടത്തും പോകണം എന്നൊക്കെ വിചാരിക്കുകയല്ലാതെ പോയിക്കിട്ടുന്നില്ല.

പണ്ട് ദിവ്യയോടെ മാളക്ക് ഒരു ദിവസം കൊണ്ട് പോകണം എന്നൊക്കെ പറഞ്ഞിരുന്നു എന്ന് തോന്നുന്നു. ആരും എന്നെ കൊണ്ടോയില്ല. മാളയില്‍ ദിവ്യയുടെ വീട്ടില്‍ ചെമ്മീന്‍ കൃഷിയും മറ്റും ഉണ്ടെന്ന് ആരോ പറഞ്ഞു. എനിക്ക് ചെമ്മീന്‍ അത്ര ഇഷ്ടമില്ല. ഇഷ്ടം കണ്ണനും കടുവും ആണ്‍. [കുന്നംകുളം ഭാഷയാണ്‍ കണ്ണന്‍, കടു] ഇവിടെ തൃശ്ശൂരില്‍ വേറെ എന്തോ ആണ്‍ – ഓര്‍മ്മ വരുന്നില്ല. ഞങ്ങളുടെ നാട്ടില്‍ പുഞ്ചപ്പാടത്ത് നിന്നും പാടത്തിന്റെ അരികിലുള്ള കുളത്തില്‍ നിന്നുമാണ്‍ ഇത്തരം കായല്‍ മീനുകള്‍ കിട്ടുക.

മഴക്കാലത്ത് പണ്ടൊക്കെ രാഘവേട്ടനും വേലായുധേട്ടനും കുരുത്തി, ഒറ്റില്‍ മുതലായ സാമഗ്രികള്‍ കൊണ്ട് ഈ വക മീനുകളെ പിടിക്കാറുണ്ട്. എനിക്ക് കണ്ണന്‍ മീന്‍ മാങ്ങയിട്ട് വെക്കുന്നതാണ്‍ ഇഷ്ടം. ചെറുവത്താനിയിലെ തറവാട്ടില്‍ വല്ലപ്പോഴും പോകുമ്പോള്‍ ചിലപ്പോള്‍ കിട്ടാറുണ്ട്.

തൃശ്ശൂരിലെ ശക്തന്‍ മാര്‍ക്കറ്റില്‍ ഇവ സുലഭം. പക്ഷെ ഞാന്‍ വാങ്ങാറില്ല. അവയെ ചിലപ്പോള്‍ ശരിക്കും കൊല്ലാതെ തൊലി പൊളിക്കുന്നത് കാണാം. അത് കണ്ട് നില്‍ക്കാനാവില്ല.

കുട്ട്യോളുടെ ചില ഫോട്ടോകള്‍ ഇവിടെ ചേര്‍ക്കാം. ശേഷം നാളെ കല്യാണത്തിന്‍ ശേഷം. കെട്ട് ബസലിക്കാ ചര്‍ച്ചിലും [പുത്തന്‍ പള്ളി] ഭക്ഷണം കാസിനോ ഹോട്ടലിലും.

ബിനുവിന് വിവാഹമംഗളാശംസകള്‍ നേരുന്നു.
THERE IS TYPING ERRORS. THIS IS HAPPENING WHILE COPYING FORM WORD FORMAT AND PASTING TO BLOG TEMPLATE. CORRECTIONS SHALL DONE LATER ONLY. KINDLY EXCUSE.

Thursday, September 9, 2010

കഴുത്തിലെ കടിഞ്ഞാണ്

എന്താ സരിഗേ വിശേഷങ്ങളൊക്കെ ?
“ഇങ്ങിനെ കഴിഞ്ഞ്പോകുന്നു സാറേ”

ഇങ്ങിനെ ഒരു ഡയലോഗ് കാണുമ്പോള്‍ എല്ലാരും വിചാരിക്കും ആരാണീ സരിഗ. വായിച്ച് വായിച്ച് അങ്ങിനെ ഇരിക്കുമ്പോള്‍ കഥാപാത്രത്തെ മനസ്സിലാക്കുകയാണല്ലോ പതിവ്.

അങ്ങിനെ മതിയെങ്കില്‍ അങ്ങിനെയാകാം അല്ലേ..?

സരിഗ ഒരു വലിയ പെണ്ണാണെങ്കിലും കാഴ്ചയില്‍ ഒരു ഏഴിലോ എട്ടിലോ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെപ്പോലെയേ തോന്നുകയുള്ളൂ….. ആദ്യ്മൊക്കെ ഞാന്‍ വിചാരിച്ചു ഈ കുട്ടീസ് ഒന്നും മിണ്ടുകയില്ലെന്ന്. പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോളല്ലേ മനസ്സിലായത് ആളൊരു പുലിയാണെന്ന്.

പഠിപ്പെല്ലാം കഴിഞ്ഞ് മാസ്റ്റര്‍ ബിരുദവുമായി എന്റെ തട്ടകത്തില്‍ ഇന്റേണ്‍ഷിപ്പിനായി വന്നിരിക്കുന്ന ഒരു കൊച്ചു സുന്ദരിയാണ് ഈ സരിഗ. ആളുടെ വീട് അടുത്താണെന്ന് പറയാന്‍ വയ്യ. ഒരു മണീക്കൂര്‍ കൊണ്ട് ഇവിടെ എത്താം..

സാധാരണ എന്റെ ഓഫീസിലെ പെണ്‍കുട്ട്യോള്‍ വീട്ടില്‍ നിന്ന് ആഹാരം കൊണ്ട് വരും. ആണ്‍ കുട്ട്യോള്‍ ചിലര്‍ അടുത്തുള്ള ഹോട്ടലില്‍ പോയി സാപ്പിടും. സരിഗ ഭക്ഷണം കൊണ്ട് വരില്ല. ഒരു കുഞ്ഞ്യേ വയറാണ് സരിഗയുടേത്. അത് നിറയെ കാലത്ത് ചോറ് കൊണ്ട് നിറക്കും. പിന്നെ ഓഫീസിലേക്ക് ഇറങ്ങുമ്പോള്‍ പിന്നേയും നിറക്കും.

ഞാന്‍ ഒരു ദിവസം ചോദിച്ചു വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ട് വന്നുകൂടെയെന്ന്. അപ്പോള്‍ പറഞ്ഞു, കോളേജില്‍ പഠിക്കുമ്പോളും ഇങ്ങിനെയാണെന്ന്.
ഞാന്‍ എന്താണ് അങ്ങിനെ ചോദിച്ചതെന്തെന്നാല്‍ സരിഗ ഭക്ഷണം കൊണ്ട് വരികയാണെങ്കില്‍ എനിക്കും കൂടി അതില്‍ നിന്ന് ഒരു ഓഹരി വാങ്ങിക്കഴിക്കാമല്ലോ എന്റെ പെമ്പറന്നോത്തി വക്കാണം കൂടി ചില ദിവസം എന്നെ ഉച്ചക്ക് പട്ടിണിയിടുമ്പോള്‍!

സമീപത്തുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം ലഭിക്കാണ്ടല്ല. ഈ കുട്ട്യോളുടെ കൂടെ കഴിക്കാന്‍ ഒരു രസമാണല്ലോ എന്ന് കരുതിയാണ്. സരിഗയുടെ വീടിന്നരികില് ഒരു പുഴയുണ്ട്. അതിനാല്‍ പുഴമീനും, പിന്നെ കടല്‍ മീനും കിട്ടും. വീട്ടിലെ വിശേഷങ്ങളെല്ലാം പറയും.

ഒരിക്കല്‍ സരിഗയുടെ വീട്ടില്‍ എനിക്കിഷ്ടപ്പെട്ട ഒരു പുഴമീന്‍ കറിവെച്ചെന്ന് പറഞ്ഞപ്പോള്‍ എന്റെ വായില്‍ വെള്ളമൂറി. ഞാനത് അവളെ ധരിപ്പിക്കയും ചെയ്യും. ഇനി അത്തരം മീന്‍ വെക്കുമ്പോള്‍ എനിക്ക് കുറച്ച് കൊണ്ട് വരാമോ എന്ന് ചോദിച്ച് അവള്‍ മറുപടി പറയുന്നതിന് മുന്‍പ് ഓഫീസിലെ നായര്‍ ജീ അത് മുടക്കിയെന്ന് പറഞ്ഞാല്‍ മതിയല്ലോ>

“പ്രകാശേട്ടനിപ്പോള്‍ ആ കുട്ടി മീന്‍ കൂട്ടാന്‍ പാര്‍സല്‍ കൊണ്ട് വര്യല്ലേ. വേറെ പണിയൊന്നുമില്ലേ അവള്‍ക്ക്. പിന്നേയ് ഈ ഓഫീസ് സമയത്ത് അധികം കിന്നാരം വേണ്ട. മോളേ നീ പണിയില്‍ ശ്രദ്ധിക്ക്……….. “

ഈ ആരല്‍ പോലെയുള്ള ഒരു മീനുണ്‍ട്. അത് പുഴയിലാണ് ധാരാളം കാണുക. പണ്ട് ഞാന്‍ ആയുര്‍വ്വേദം പഠിക്കാന്‍ പോയപ്പോള്‍ ഷൊര്‍ണൂര്‍ പാലത്തിന്റെ അടിയില്‍ കുളിക്കാന്‍ പോകാറുണ്ടായിരുന്നു. അപ്പോള്‍ അവിടെ പിള്ളേര്‍ പാലത്തിന്റെ തൂണുകളുടെ ഇടയില്‍ ഒളിച്ചിരിക്കുന്ന ആരലുകളെ പിടിക്കുന്നത് കാണാമായിരുന്നു. പിന്നെ കുളക്കടവിലെ കല്ലുകളുടെ ഇടയിലും ഈ മീനുകളെ ധാരാളം കാണാം.

അന്ന് എനിക്ക് ഈ ആരലുകളെ കറിവെച്ച് തരാന്‍ ആ പുഴക്കരയില്‍ ഒരു ആളുണ്ടായിരുന്നു. ചാരുവും കുടുംബവും. ഞാന്‍ അവിടെ ഇടക്ക് എന്റെ ചേച്ചിയുടെ കൂടെ പോയി താമസിക്കാറുണ്ടായിരുന്നു. ചാരുവിന്റെ വീട്ടിലെ താമസവും ഭാരതപ്പുഴയിലെ കുളിയും പിന്നെ ചാരുവിന്റെ മൂത്ത സഹോദരനുമായുള്ള സൌഹൃദവും ഒക്കെ രസകരമായിരുന്നു.

ഞാന്‍ അന്ന് കോളേജ് ഹോസ്റ്റലില്‍ താമസിക്കാതെ പുറത്തായിരുന്നു താമസം. വൈകിട്ടുള്ള ഭക്ഷണം ഷൊര്‍ണൂര് അങ്ങാടിയിലെ ഒരു സാമിയുടെ ഹോട്ടലില്‍ നിന്നായിരുന്നു. അവിടെ നിന്നാണ് ഞാന്‍ ജീവിതത്തില്‍ ആദ്യം “ഊത്തപ്പം” കഴിച്ചത്. അത്രയും രുചിയുള്ള ഊത്തപ്പം ഞാന്‍ പിന്നെ കഴിച്ചിട്ടില്ല. ഇന്നും അതിന്റെ രുചി എന്റെ നാവിന്‍ തുമ്പത്തുണ്ട്.

അന്നൊക്കെ ഭാരതപ്പുഴയില്‍ വേനക്കാലത്തും നീര്‍ച്ചാലുകളും കുളിക്കാന്‍ സമൃദ്ധിയായി വെള്ളവും ഉണ്ടാകും. വൈകിട്ടെത്തെ ഭാരതപ്പുഴയിലെ കുളി ഒരിക്കലും ഒഴിവാക്കുകയില്ല. അവിടെ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ഒരേ കടവിലാണ് കുളിക്കാറ്. ഞാന്‍ ഭാരതപ്പുഴയില്‍ നിന്നാണ് വെള്ളത്തില്‍ ഊളയിടാന്‍ പഠിച്ചത്. ഊളയിട്ടാണ് ചിലപ്പോള്‍ പിള്ളേരുടെ കൂടെ കല്ലുകളുടെ ഇടയില്‍ നിന്ന് മീനെ പിടിക്കുക.

ഞാന്‍ പിന്നീട് പെണ്ണുങ്ങള്‍ കുളിക്കുന്ന പടവില്‍ കുളിക്കാറില്ല. ആ കടവില്‍ കൂടി നീന്തി അക്കരയെത്തി അവിടെ നിന്നാണ് എന്റെ മീന്‍ പിടുത്തവും കുളിയുമെല്ലാം. അങ്ങിനെ നീരാടല്‍ കഴിഞ്ഞ് കണ്ണുകളെല്ലാം കലങ്ങി ചോപ്പുനിറമായാലേ പുഴയില്‍ നിന്ന് കയറൂ……….

ഓ……… അതൊക്കെ ഒരു സുന്ദരകാലം!!!

സരിഗയുടെ വീട്ടിലെ പുഴമത്സ്യക്കറിയുടെ കാര്യം പറഞ്ഞ് ഞാനെങ്ങോട്ടോ പോയി. എന്നോട് എന്റെ സഹപ്രവര്‍ത്തകന് നായര്‍ ജീ പലപ്പോഴും പറയും എഴുതുമ്പോള്‍ ആ വിഷയത്തില്‍ നിന്ന് മാറിപ്പോകരുതെന്ന്. എനിക്കങ്ങിനെ ചെയ്യാന്‍ ആവുന്നില്ല. പിന്നെ ഞാനതിന് ഒരു എഴുത്തുകാരനും അല്ലല്ലോ. എനിക്ക് തോന്നുന്നത് ഞാനെഴുതുന്നു അത്രമാത്രം.

അങ്ങിനെ സരിഗയുടെ ചോറ്റും പാത്രത്തില്‍ നിന്ന് ഒരു പിടി ചോറുണ്ണാന്‍ ഉള്ള ഭാഗ്യം ഉണ്ടായില്ല എന്ന് പറഞ്ഞാ പോരേ. ഞാന്‍ വീട്ടിലേക്ക് ചെന്നാല്‍ മീന്‍ കൂട്ടാനും ചോറുമെല്ലാം തരാമെന്ന് പറഞ്ഞിട്ടുണ്ട് സരിഗ.

ഒരു ദിവസം പോകണം സരിഗയുടെ വീട്ടിലേക്ക്. “എവിടേയാ നിന്റെ വീട്
സരിഗക്കുട്ടീ………?
++
വീടൊക്കെ പറഞ്ഞ് തരാം സാറെ. പക്ഷെ പെട്ടൊന്നൊന്നും കയറിവന്നാല്‍ ആ പറഞ്ഞ മീന്‍ കറിയൊന്നും കിട്ടീന്ന് വരില്ല. ഒരു ദിവസം മുന്‍പെങ്കിലും പറയണം.

“എന്നാല്‍ പറയൂ………..ഏത് വഴിയിലൂടെയാണ് അവിടെ എത്തുക……….?”
ഞാന്‍ ഇന്നാള്‍ പറഞ്ഞില്ലേ ഒരു ബസ്സ് സ്റ്റോപ്പ് അവിടെ ഇറങ്ങി അല്പം മുന്നോട്ട് നടന്നാല്‍ ഒരു സ്കൂളുണ്ട്. അതിന്റെ മുന്നില്‍ കൂടി നടന്നാല്‍ എന്റെ വീടായി.

ശരി ഞാനൊരു ദിവസം ആ റൂട്ടില്‍ പോകുമ്പോള്‍ വരാം. മുന്‍ കൂറായി പറയാനൊന്നും പറ്റില്ല. അവിടെ എന്താ ഉള്ളതെങ്കില്‍ തന്നാല്‍ മതി ഭക്ഷണ സമയമാണെങ്കില്‍. വിശദമായ ഭക്ഷണത്തിന് പിന്നീട് വരാം. ഞാന്‍ സാധാരണ ആരോടും പറഞ്ഞിട്ട് എവിടേയും പോകാറില്ല. കാരണം ഞാന്‍ ചിലപ്പോള്‍ ഒരു കാരണവും കൂടാതെ എന്റെ പരിപാടികള്‍ മാറ്റാറുണ്ട്.

“സരിഗയുടെ കഴുത്തിലെന്താ ഒരു സൂത്രം തൂങ്ങിക്കിടക്കുന്നത്….”
അത് ഒരു ഏലസ്സല്ലേ..?!

“എന്താ അതിന്നുള്ളില്‍ ഉള്ളത്.“
എനിക്കറിയില്ല. അമ്മ ഇടാന്‍ പറഞ്ഞ് തന്നതാണ്. ഞാന്‍ അത് ധരിച്ചു അത്രമാത്രം.

“എന്നാലും അതിന്റെ പുറകില്‍ എന്തെങ്കിലും ഒരു സങ്കല്‍പ്പം ഉണ്ടാകണമല്ലോ>>?”
ആ ശരിയാണ്. എനിക്ക് പണ്ട് എന്നും എന്തെങ്കിലും ഒരു കുഴപ്പം വന്നുകൂടാറുണ്ട്. എന്തെങ്കിലും പ്രശ്നങ്ങളില്ലാത്ത ദിവസങ്ങള്‍ ഉണ്ടാകാറില്ല. അങ്ങിനെയിരിക്കെ അമ്മ അതിനൊരു തടയായി ഇട്ടുതന്നതാണ് ഈ ഏലസ്സ്. അത് ധരിച്ചതില്‍ പിന്നെ എനിക്ക് ഇന്ന് വരെ അത്തരം ഒരു പ്രശ്നങ്ങളും വന്നിട്ടില്ല.

വെരി ഗുഡ്.. അപ്പോള്‍ ദൈവസാന്നിദ്ധ്യം ഉള്ളതാണല്ലേ ആ കടിഞ്ഞാണ്. പണ്ട് എനിക്കും എന്റെ ഒരു സുഹൃത്ത് ഇത്തരം ഒരു ഏലസ്സ് ധരിക്കാന്‍ തന്നിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്റെ നല്ല സമയത്തിനും അതിനൊരു നിമിത്തമായി ഞാന്‍ ആയതും കൂടാതെ എനിക്ക് ചില സ്വപ്ന സാക്ഷാത്കാരത്തിനും ആ ഏലസ്സ് വഴിയൊരുക്കിയത് ഞാന്‍ ഇപ്പോള്‍ ഓര്‍മ്മിക്കുന്നു.

ഞാന്‍ ആ ഏലസ്സ് അധിക കാലം ധരിച്ചില്ല. സരിഗയുടെ കഴുത്തില്‍ കിടന്നോട്ടെ. അതിട്ട് കാണാന്‍ ഒരു ഐശ്വര്യം ഉണ്‍ട്. പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍. “നമുക്ക് എന്നും ഇങ്ങിനെ ഒരു ട്രെയിനി ആയിക്കൂടിയാല്‍ മതിയോ>>?” ഗള്‍ഫിലേക്ക് ഒന്ന് ചേക്കേറേണ്ടെ?”

“ഏയ് എനിക്ക് ഗള്‍ഫിലേക്ക് പോകണമെന്നൊന്നും ഇല്ല “. ഒരു നല്ല ജോലി ഈ കൊച്ചുകേരളത്തില്‍ തന്നെ കിട്ടിയാല്‍ മതി. വലിയ മോഹങ്ങളൊന്നും ഇല്ല.

ഇവിടെ നൂണ്‍ ഷിഫ്റ്റിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നില്ലേ? സലോണീ.. ഞാനതിന്റെ ഫോണ്‍ നമ്പറും മെയില്‍ ഐഡിയെല്ലാം ചോദിക്കാന്‍ മറന്നു. അതിന് പണി ദുബായിലല്ലേ. അവളുടെ ട്രയിങ്ങ് കഴിഞ്ഞല്ലോ> അടുത്ത ദിവസം പോകയും ചെയ്യും.

അവളില്‍ കൂടി സരിഗക്ക് ദുബായിലേക്ക് പറന്നുകൂടെ?
“അതൊന്നും ശരിയാവില്ല സാറെ..?”

എനിക്കങ്ങിനെ ചോദിക്കാനൊന്നും പറ്റില്ല.
“അതൊക്കെ ശരിയാക്കിയെടുക്കണം എന്റെ കുട്ടീ………. ഇന്നത്തെ കാലത്ത് നല്ല ഫ്രണ്ട് ആണ് നമുക്കുള്ള കരുത്ത്..”

ഞാന്‍ പണ്ട് പേര്‍ഷ്യയിലെത്തിയത് ഒരു സുഹൃത്ത് വഴിയാണ്. അത് ഒരു വലിയ കഥയാണ്. ചുരുക്കം വാക്കില്‍ ഇവിടെ പറയാന്‍ പറ്റില്ല. പിന്നീടെഴുതാം. ഏതായാലും ഞാന്‍ പോയ പോലെ സുഹൃത്തുക്കള്‍ വഴി നമുക്ക് നമ്മുടെ സ്വപ്ന സാക്ഷാത്കാരം നേടാമെന്നാണ് എന്റെ വിശ്വാസം.

“എന്നാ സാറ് പറയൂ… ഞാനെന്താണ് ചെയ്യേണ്ടതെന്ന്?.
[ശേഷം ഭാഗങ്ങള്‍ പിന്നീട്]

SPELLING MISTAKES SHALL BE CORRECTED SHORTLY
++

Wednesday, August 25, 2010

നര്‍മ്മ സല്ലാപം

ഞങ്ങള്‍ ഉത്രാടത്തിന് ഗുരുവായൂര്‍ പോയി വരുമ്പോള്‍ പാവര്‍ട്ടി വഴിക്ക് പോകാമെന്ന് ഞാന്‍ എന്റെ പെണ്ണിനോട് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു അത് വളഞ്ഞ വഴിയാണെന്ന്. മേനോന്റെ വീട് അവിടെ ആണെന്ന് പറഞ്ഞപ്പോള്‍, ആ വഴിക്ക് പോകാമെന്നും ആയി. അപ്പോളേക്കും വാഹനം കൂനം മൂച്ചി കടന്ന് ചൂണ്ടല്‍ എത്താറായിരുന്നു.

ഞാന്‍ ചൂണ്ടല്‍ പാടത്ത് എത്തിയാ‍ലുടന്‍ അവിടുത്തെ റീഗല്‍ ഹോട്ടലില്‍ കയറി ഒരു ആപ്പ് ചായ കുടിക്കും. എനിക്ക് റീഗലിലെ ചായ ഇഷ്ടമാണ്. പണ്ട് എന്റെ പാറൂട്ടിയ്ക്ക് ഞാന്‍ കുന്നംകുളം ടൌണിലുള്ള റീഗല്‍ ഹോട്ടലില്‍ നിന്ന് പച്ച റൊട്ടിയും മട്ടണ്‍ ചോപ്പ്സും വാങ്ങിക്കൊടുക്കാറുണ്ടായിരുന്നു.ചൂണ്ടല്‍ പാടത്തെ റീഗല്‍ ഹോട്ടലില്‍ വെജിറ്റേറിയന്‍ ഫുഡ് മാത്രമെ ഉള്ളൂ. അതിനാല്‍ എന്റെ പെണ്ണ് അവിടെ കയറിയില്ല. എന്റെ മരോള്‍ക്ക് ഞാന്‍ മസാല ദോശ വാങ്ങിക്കൊടുത്തു.
അവള്‍ക്ക് പള്ളേലുണ്ട്. എന്റെ രണ്ടാമത്തെ പേരക്കുട്ടി മൂന്ന് മാസത്തിന്നുള്ളില്‍ വരും. അതിനാല്‍ എനിക്കവളെ ബല്യ ഇഷ്ടമാ ഇപ്പോള്‍.

എന്റെ പെണ്ണിന് ഇനി പെറാന്‍ പറ്റില്ലാത്രേ. അല്ലെങ്കില്‍ ഓള്‍ക്കും പെറ്റൂടെ. മക്കള്‍ക്ക് എത്ര കുട്ടികളുണ്ടായിട്ട് എനിക്ക് നോക്കാന്‍ കിട്ടില്ലല്ലോ> ഇന്നാള്‍ അഞ്ചേരിച്ചിറയില്‍ ഇന്ദുലേഖയുടെ കല്യാണത്തിന് പോയപ്പോള്‍ രാക്കമ്മയുടെ ഫ്രണ്ട് രമ്യയുടെ അമ്മ റീജ പറഞ്ഞു…” ഞാന്‍ ഇപ്പോള്‍ മോള്ടെ കൂടേ കോഴിക്കോട്ടെക്ക് വന്നു.” മോള്‍ക്ക് ജോലിക്ക് പോകുകയും ചെയ്യാം. എനിക്ക് എന്റെ പേരക്കുട്ടിയെ കളിപ്പിച്ചോണ്ടും ഇരിക്കാം.

പക്ഷെ എനിക്കും എന്റെ പെമ്പറന്നോത്തിക്കും അങ്ങിനെ ബേബി സിറ്റിങ്ങിനൊന്നും പറ്റില്ല. എന്റെ മോന്റെ പെണ്ണിന്റെ പള്ളേല് രണ്ട് കുട്ടിയുണ്ടെങ്കില്‍ ഒന്നിനെ ഇവിടെ നിര്‍ത്തണം. അവര്‍ ഒന്നിനെ കൊണ്ടക്കോട്ടെ.കഴിഞ്ഞ ദിവസം എന്റെ മോള്‍ രാക്കമ്മയും അവളുടെ നായര് പ്രവീണും കൂടി നാട് തെണ്ടാന്‍ പോകുന്നതിന്നിടയില്‍ ഇക്കണ്ടവാരിയര്‍ റോഡിലെ മനോരമക്കടുത്ത ഒരു ഫാസ്റ്റ് ഫുഡ് ചെയിന്‍ ഷോപ്പില്‍ നിന്ന് ടേക്ക് എവേ ഫുഡ് വാങ്ങാന്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഒരു പെണ്ണിനെ കണ്ടത്രെ. അവള്‍ക്ക് മൂന്ന് പെണ്‍കുട്ടികള്‍ ഒറ്റ പ്രസവത്തിന്.അവള്‍ക്ക് എന്റെ പേരക്കിടാവിനെ എടുത്ത് ഓമനിക്കാന്‍ ബല്ലാത്ത മോഹം. അങ്ങിനെ കുട്ടാപ്പുവിനെ അവളെടുത്ത് ഓമനിച്ചു. കാറിലിരിക്കുന്ന കണവനെ വലിച്ചിറക്കി കുട്ടാപ്പുവിനെ ഒക്കത്തിരുത്തി ഒരു ഫോട്ടോയും എടുത്തു.

ഞാന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ ഒരു പെണ്‍കുട്ടിയെ നോക്കാന്‍ തരുമോ എന്ന് ചോദിക്കുമായിരുന്നു?കൊറേ കുട്ട്യോളുള്ള വീ‍ട് ഒരു ഐശ്വര്യം തന്നെയാണ്. രാക്കമ്മയുടെ കൊച്ചിയിലെ വീട്ടില്‍ സംഗീതേച്ചിക്ക് രണ്ടും, അമ്പിളിക്ക് ഒന്നും, രാക്കമ്മക്ക് ഒന്നും ആയി നാല് കുട്ടികളുണ്ട്. രാക്കമ്മയുടെ അമ്മായി അമ്മക്ക് രാക്കമ്മയുടെ ചെറുക്കനുള്‍പ്പെടെ മൂന്ന് ആണ്‍പിള്ളേരാണ്. എല്ലാരും അവരുടെ കെട്ട്യോള്‍ത്തികളും കുട്ട്യോളും അഛനും അമ്മയുമായി ആ വീട്ടില്‍ 12 പേര്‍. ഇത്രയും സന്തുഷ്ടമായ ഒരു കൂട്ടുകുടുംബം ഈ പുതിയ തലമുറയില്‍ എവിടേയും കാണാനാവില്ല.

എന്റെ പെണ്ണിന്‍ പെറാന്‍ പറ്റില്ലെങ്കില്‍ വേണ്ട. കൊച്ചീല്‍ ഇപ്പോള്‍ നാല് കുട്ട്യോളല്ലേ ഉള്ളൂ. അവരുടെ രണ്ട് നില മാളികയില്‍ പത്തില്‍ കൂടുതല്‍ മുറികളും, വീട്ടില്‍ നാല് കാറുകളും ഉണ്ട്. അതിനാല്‍ ഇനിയും അവിടെ പത്ത് കുട്ടികളെങ്കിലും വേണം. സംഗീതേച്ചി മാത്രം പണിക്ക് പോകുന്നില്ല,. അവര്‍ക്ക് രണ്ട് ആണ്‍പിള്ളേര്‍ മാത്രമേ ഉള്ളൂ. അവര്‍ക്ക് രണ്ട് പെണ്‍കുട്ട്യോളും കൂടി ആകാം അല്ലേ?.

പണ്ട് എന്റെ തറവാട്ടില് ഞാനടക്കം 14 കുട്ടികളുണ്ടായിരുന്നു. എന്റെ അഛനും പാപ്പനും കൊളമ്പിലും സിംഗപ്പൂരും ആയതിനാല്‍ അവര്‍ക്ക് അധികം കുട്ട്യോളുണ്ടായിരുന്നില്ല. പാപ്പന് സിംഗപ്പൂരിലെ ചൈനക്കാരിത്തിയില്‍ കുട്ടികളുണ്ടായിരുന്നു. എന്റെ അഛന് അവിടെ സിംഗളത്തി ഗേള്‍ഫ്ര്ണ്ട് ഉണ്ടായിരുന്നു. കുട്ട്യോളുണ്ടായിരുന്നോ എന്ന് എനിക്കറിയില്ല.

പാപ്പന്‍ സിംഗപ്പൂര്‍ ഉപേക്ഷിച്ച് വരുമ്പോള്‍ ഒരു ചൈനീസ് പെണ്‍കുട്ടിയെ നാട്ടിലേക്ക് കൊണ്ട് വന്നിരുന്നു. പക്ഷെ അത് അകാലത്തില്‍ ചരമമടഞ്ഞു. എന്റെ പാപ്പനും അഛനും, അവരുടെ പെങ്ങന്മാരും ആവശ്യത്തില്‍ അധികം സൌന്ദര്യമുള്ളവരായിരുന്നു. അതിനാലാവണം ഈ പുറം നാട്ടുകാരികള്‍ അവരെ പ്രേമിക്കാനെത്തിയത്.

എന്നെ പണ്ട് ദുബായില്‍ വെച്ച് ഒരു പെണ്ണ് പ്രേമിച്ചിരുന്നു. പക്ഷെ ഓളെ എനിക്ക് കെട്ടാനായില്ല. എന്റെ അനിയന്‍ ഒരു പെണ്ണുമായി പ്രേമമുണ്ടായിരുന്നു. അവന്‍ അവളെ കെട്ടുകയും ചെയ്തു. എന്റെ വീട്ടില്‍ ഞാനൊഴിച്ച് എല്ലാരും അവരവരുടെ പെണ്ണുങ്ങളെ കണ്ടെത്തുകയായിരുന്നു. എനിക്കെന്തോ അതിന്നുള്ള അവസരം ഉണ്ടായില്ല. ഞാനപ്പോളെക്കും നാട്ടില്‍ നിന്ന് പോയി.

ഞാനിന്നാള്‍ തൃശ്ശൂരിലെ ചെമ്പൂക്കാവ് ടൌണ്‍ഹാള്‍ പരിസരത്ത് വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലം അന്വേഷിച്ച് ഇങ്ങനെ നോക്കി നടക്കുമ്പോള്‍ എനിക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ ഒരു യുവതി സ്ഥലം തന്നു. അവളുടെ കാറ് അല്പം അഡ്ജസ്റ്റ് ചെയ്ത് എന്റെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള ഇടം തന്നു.

ഞാന്‍ വാഹനം അവിടെ നിര്‍ത്തിയിട്ട് രാമനിലയത്തിലേക്ക് നടന്ന് നീങ്ങുന്നതിന്നിടയില്‍ എന്നോട് ചോദിച്ചു….“ഞാന്‍ ഇത്രയും ത്യാഗം സഹിച്ച് വണ്ടി പാര്‍ക്ക് ചെയ്യാന്‍ സ്ഥലം തന്നിട്ട് ഒരു തേങ്ക്സ് പോലും പറയാതെ പോകയാണല്ലേ..?” ഹോ…….. ഐയാം സോറി…….. “തേങ്ക് യു സോ മച്ച്” വരുന്നോ രാമനിലയത്തിലേക്ക്. എന്റെ സഹോദരന്‍ അവിടെയുണ്ട്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്ത്കരായ സിനിമാ സ്റ്റാഫും ഉണ്ട് അവിടെ.

“ഞാനില്ല. ഞാനെങ്ങിനെ ഒരു അപരിചതന്റെ കൂടെ വരും” ശരി എന്നാല്‍ വേണ്ട ഞാന്‍ പോകട്ടെ….. എനിക്ക് തിരക്കുണ്ട്. രാമനിലയത്തിലെ പരിപാടി കഴിഞ്ഞാല്‍ എനിക്ക് ലളിത കലാ അക്കാദമിയിലെ കളമെഴുത്ത് കാണണം. കുറച്ച് പടങ്ങ ള്‍ എടുക്കണം. അതിന്‍ മുന്‍പ് റീജിയണല്‍ തിയേറ്ററിന്നടുത്ത ബീയര്‍ പാര്‍ലറില്‍ നിന്ന് രണ്ട് കുപ്പി ബീയര്‍ കുടിക്കണം.തന്നെയുമല്ല നല്ലങ്കരയില്‍ ഇപ്പോള്‍ താമസമാക്കിയിരിക്കുന്ന എന്റെ ഒരു ബ്ലോഗ് ഫ്ര്ണ്ട്ര് സുരേഷിന്റെ കുട്ട്യോളെ കാണണം. അങ്ങിനെ പണി കുറച്ചുണ്ട്. എന്നെ വിട് ഞാന്‍ പോട്ടേ.

“ഞാനെന്തിനാ ഈ വഴീ കാണുന്ന പെണ്ണുങ്ങളോടോക്കെ കിന്നാരം പറഞ്ഞ് നമ്മുടെ പ്ലാനുകളൊക്കെ തെറ്റിക്കുന്നത്…” പണ്ടാരോ പറഞ്ഞ പോലെ ഞാനൊരു സുന്ദര വിഡ്ഡി തന്നെ.ഞാന്‍ വലിഞ്ഞു നടന്നു റോഡിന്നപ്പുറം ചാടുന്നതിന്നിടയില്‍ പിന്നില്‍ നിന്നൊരു ശബ്ദം…. “ഉണ്ണ്യേട്ടാ………….. “ ആ വിളി കേട്ട് ഞാന്‍ ഞെട്ടി. ഈ തൃശ്ശൂരില്‍ നിന്ന് ആരാ എന്നെ ഉണ്ണ്യേട്ടാ എന്ന് വിളിക്കുന്നത്…?“തിരിഞ്ഞ് നോക്കിയപ്പോള്‍ എനിക്ക് വണ്‍ടി പാറ്ക്ക് ചെയ്യാന്‍ സ്ഥലം തന്ന പെണ്ണ്…”എനിക്കൊന്നും മനസ്സിലായില്ല.

ബീയര്‍ പാര്‍ലറില്‍ നിന്നാണ് ഇറങ്ങിവന്നിരുന്നതെങ്കില്‍ വീലായിട്ടാണെന്ന് വിചാരിക്കാം.“അവള്‍ ഓടി വന്ന് റോഡ് ചാടിക്കടന്ന് എന്റെ കയ്യില്‍ പിടിച്ചു. നടു റോട്ടില്‍ വെച്ച് എന്നെ കെട്ടിപ്പിടിച്ചു. “എന്നെ ചുംബിക്കുമോ എന്ന് ഞാന്‍ ഭയന്നു…”

എനിക്കൊന്നും മനസ്സിലായില്ല!“ഉണ്ണ്യേട്ടനെന്നെ ഓര്‍മ്മയില്ലേ…….. ഞാന്‍ നിര്‍മ്മല. ദുബായില്‍ നമ്മളൊരുമിച്ച്…………..!!!!!!!!

“ഓഹ്……….. നീ പറഞ്ഞാല്‍ വിശ്വസിക്കില്ല. ഞാന്‍ നിന്നെ ഇപ്പോ ഓര്‍ത്തതേ ഉള്ളൂ….. ഉണ്ണ്യേട്ടന്‍ ഞാന് ഇത്രയും ബുദ്ധിമുട്ടി വണ്ടി പാര്‍ക്ക് ചെയ്യാന്‍ സ്ഥലം തന്നത് ആളെ അറിയാഞ്ഞിട്ടല്ല. “വണ്ടിയില്‍ നിന്നിറങ്ങിയാല്‍ എന്നെ വന്ന് കെട്ടിപ്പിടിച്ച് ചുംബിക്കുമെന്ന് ഞാന്‍ ധരിച്ചു.“എനിക്കൊരു മാറ്റവും ഇല്ലല്ലോ> ഉണ്ണ്യേട്ടന് ആകെ കഷണ്ടി കയറിയിരിക്കുന്നു. താടി വെച്ചിരിക്കുന്നു. എന്തെല്ലാം മാറ്റം. എന്നിട്ടും ഞാന്‍ കണ്ട് പിടിച്ചല്ലോ ആളെ.

“എനിക്ക് സംസാരിച്ച് നില്‍ക്കാന്‍ നേരമില്ല. എന്റെ മകള്‍ ടൌണ്‍ ഹാളില്‍ ഒരു പരിപാടിയില്‍ ഉണ്ട്. നമുക്ക് പിന്നെ കാണാം. ഞാന്‍ പാലസ്സ് റോഡിലുള്ള ഒരു ഫ്ലാറ്റിലാണ് താമസം. “ഇതാ എന്റെ കാര്‍ഡ്. വിളിക്കണം. പറ്റുമെങ്കില്‍ നാളെ വന്ന് എന്നെ കാണണം.”“ഹോ….”

വല്ലാത്തൊരു അപ:ശ്ശകുനമായല്ലോ. എല്ലാം അവതാളത്തിലായി. രാമനിലയത്തിലെ പരിപാടിയും, ലളിത കലാ അക്കാദമിയും, നല്ലങ്കരയിലെ സുരേഷിന്റെ വീടും എന്തിന് പറേണ് ഇന്നത്തെ എല്ലാ പരിപാടിയും വെള്ളത്തിലായി. ഏതായാലും ബീയറ് പാറ്ലറില്‍ പോയി രണ്ട് കുപ്പി ചില്‍ഡ് ഫോസ്റ്റേറ്സ് അകത്താക്കാം ഒരു വെളിപാട് വരുന്നത് വരെ !!!!!!!!!!!!!!

Thursday, July 29, 2010

മധുരം കഴിച്ചുംകൊണ്ട് പ്രമേഹ ചികിത്സ

മധുരം കഴിച്ചുകൊണ്ട് ഒരു പ്രമേഹ ചികിത്സ ?!!!

വിശ്വസിക്കാനാവുന്നില്ല അല്ലേ..?
എന്നാല്‍ ബോധ്യപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഒരു പ്രമേഹ രോഗിയെ തന്നെ പരിചയപ്പെടുക.


പ്രമുഖ സിനിമാ നടനും, ടിവി അവതാരകനുമായ
എന്റെ സഹോദരന്‍
വി. കെ. ശ്രീരാമന്‍

04885 222459 – കുന്നംകുളം


Monday, June 21, 2010

തിരുവാതിര ഞാറ്റുവേല


എന്താ നിന്റെയൊരു പത്രാസ്. കാലത്ത് വന്ന് മൂത്രം ഒഴിച്ച പോലെ രണ്ട് തുള്ളി ഒറ്റിച്ച് പോയി. ഇതാണോ നിന്റെ ഞാറ്റുവേല. നാണമില്ലല്ലോടാ ഞാറ്റുവേലേ നിനക്ക്..?

പണ്ടൊക്കെ ഈ ദിവസം തോരാത്ത മഴയായിരിക്കും. നിനക്കെന്താ മുള്ളാന്‍ പേടിയാണൊ?

പിന്നേയ് ഒരു കാര്യം പറഞ്ഞേക്കാം. ഈ ആളുകളെ പറ്റിക്കുന്ന പരിപാടി നിര്‍ത്തണം. നാളെ ഇതിനുപകരം ഫുള്‍ ടൈം മഴയില്ലെങ്കില്‍ ഞങ്ങള്‍ വേറെ ആളെ നോക്കും !!!!!!!!!!!!!

Tuesday, May 4, 2010

TYPEWRITING

ടൈപ് റൈറ്റിങ്ങ് പഠിക്കുന്നതിന്
എത് വിരലാണ് ഓരോ കീക്കും എന്നറിയുന്നതിനുള്ള ‘ടെമ്പ്ലേറ്റ്’
അല്ലെങ്കില്‍
ഇന്‍സ്ട്രക്ഷന്‍സ് ലഭിക്കാവുന്ന പ്രസിദ്ധീകരണങ്ങള്‍/അറിവുകള്‍ ഉണ്ടെങ്കില്‍ സദയം
അയച്ച് തരിക.
prakashettan@gmail.com

ഗൂഗിളില്‍ കുറെ തിരഞ്ഞെങ്കിലും പൂര്‍ണ്ണമായ വിവരങ്ങളൊന്നും ലഭിച്ചില്ല.

Sunday, April 25, 2010

രാജന്റെ കവിത

ഇന്നെലെ കവിത അപ് ലോഡ് ചെയ്യാന്‍ സാധിക്കാ‍തെ പോയ കവിത/കീര്‍ത്തനം ഇവിടെ കാണുക.
രാജന്‍ എന്റെ അയല്‍വാസിയും അച്ചന്‍ തേവരുടെ ഭക്തനും ആണ്. തേവരുടെ പ്രഭാമണ്ഡലം എല്ലാ വര്‍ഷവും സൌജന്യമായി വ്രതം നോറ്റ് പോളീഷ് ചെയ്യുന്നത് രാജനാണ്.
അദ്ദേഹം കൂറ്ക്കഞ്ചേരിക്കടുത്ത് വര്‍ക്ക് ഷോപ്പ് തൊഴിലാളിയാണ്. കുറച്ച് കാലം ഗള്‍ഫിലായിരുന്നു എന്നെപ്പോലെ.
രാജന്റെ കവിതകള്‍ എന്റെ ബ്ലോഗില്‍ ഉടനീളം കാണാം.

ബന്ധങ്ങള്‍


കവിത - By my friend Mr. C. N. Rajan - Koorkkenchery

അഛനമ്മയുള്ള കാലമത്രയെ
രക്ത ബന്ധമൊത്ത് സ്നേഹമായ ജീവിതം
ധനം ദാനമേറെ ചെയ്‌വോളമത്രയെ
സ്നേഹ - ബന്ധമാര്‍ന്നമാറ്റുയേറു ഏവരില്‍
+
കടം കൊണ്ടവനുനേരെ കൈ നീട്ടവെ
തമ്മില് കലഹമാണുയവാ‍സാനമേവരില്‍
ഉള്ളമുള്ളിലേറ് കൊണ്ട - വാക്കുകള്‍
മറക്കുമോ മരണകാലമത്രയും
കൈവെടിഞ്ഞ മധുരപ്രേമമത്രയും
കൈവരില്ല വീണ്ടുമൊട്ടുമത്രയും
തന്നില്‍ നേടുവാനങ്ങോളമത്രയേ
കൃപകുടികൊള്ളുന്നുള്ളുയേവരില്‍
സത്യസ്നേഹബന്ധ-ആത്മാക്കളത്രയും
പണ്ട് മണ്ണോട് ചേര്‍ന്നു പോയത്രയും

Thursday, April 15, 2010

നൊന്തു പ്രസവിച്ചെന്ന പറച്ചില്‍ .........

നൊന്തുപ്രസവിച്ചെന്ന പറച്ചിലുണ്ടാകുമോ ഇനി.ആ വാക്ക് താമസിയാതെ അസ്തമിക്കില്ലേ.

എന്റെ കുടുംബത്തില്‍ ഒരു കുട്ടി പ്രസവിച്ചു അടുത്തനാള്‍. എല്ലാരും ചോദിച്ചു.
"എന്താ കുട്ടീ......... സിസേറിയനായിരുന്നില്ലേ..?"

"സുഖപ്രസവമായിരുന്നില്ലേ എന്നല്ലാ ചോദിക്കണത് ഇപ്പോള്‍..."
ആര്‍ക്കാ സിസേറിയന്‍ തിരക്ക്. പ്രസവിക്കാന്‍ പോണ പെണ്ണുങ്ങള്‍ക്കോ അതോ ആശുപത്രി അതികൃതര്‍ക്കോ?

"ഇനി അതും പോരാണ്ട് ഇപ്പോ ആശുപത്രി വരാന്തയില്‍ എഴുതി വെച്ചിരിക്കണ്...."
വേദനയില്ലാതെ പ്രസവിക്കാന്‍ പ്രത്യേക ഇഞ്ചക്ഷന്‍ ലഭ്യമാണ്. നിങ്ങളുടെ ഡോക്ടറെ കാണുക.

"നിവൃത്തിയില്ലെങ്കില്‍ സിസേറിയന്‍ ആവാം. അത് അനിവാര്യവും ആണ്. കുട്ടിയുടെയും അമ്മയുടേയും ജീവന്‍ രക്ഷിക്കാന്‍"

ന്യൂ ജനറേഷന്‍ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഈ മരുന്ന് കുത്തിവെച്ച് വേദന അറിയാതെ പ്രസവിക്കുന്നു.
ഇതൊക്കെ ശരിയാണോ..?

ഈശ്വരന്‍ എന്തുകൊണ്ട് പ്രസവ സമയത്ത് പെണ്ണുങ്ങള്‍ക്ക് വേദന നല്‍കി. എന്താ കുഞ്ഞുങ്ങള്‍ പ്രസവിച്ച് വീഴുമ്പോള്‍ കരഞ്ഞും കൊണ്ട് ഈ ഭൂമിയിലേക്ക് വരുന്നത്...

"ഇതിന്റെ ഒക്കെ പിന്നില്‍ എന്തെങ്കിലും ശാസ്ത്രങ്ങള്‍ ഉണ്ടാവില്ലേ...?"

ന്യൂ ബോര്‍ണ്‍ ബേബീസിനെ എന്നും കുളിപ്പിക്കേണ്ട കാര്യമുണ്ടോ..? എന്റെ വീട്ടില്‍ 28 ദിവസം കഴിഞ്ഞ ഒരു കുട്ടിയുണ്ട്. അത് സുഖമായി ഉറങ്ങുന്ന ഇടത്ത് നിന്ന് എടുത്ത് അര മണിക്കൂര്‍ എണ്ണ തേപ്പിക്കുന്നു. പിന്നീട് കാല്‍ മണിക്കൂര്‍ കുളിപ്പിക്കുന്നു. ഇതൊക്കെ ഒരു തരം ടോര്‍ച്ചര്‍ അല്ലേ. അത്രയും സമയം കുട്ടി വാവിട്ട് കരയുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ടാല്‍ എന്നെപ്പോലെയുള്ള വൃദ്ധന്മാര്‍ക്ക് സഹിക്കില്ല. ദിവസവും മേല് തുടച്ച് കൊടുത്താല്‍ പോരെ. ആഴ്ചയില്‍ ഒരിക്കല്‍ കുളിപ്പിച്ചാല്‍ മതിയില്ലേ ?.

ഈ എന്നുമുള്ള കുളി അനിവാര്യമാണോ. കുട്ടിയുടെ ഈ ശ്വാസം മുട്ടുന്ന പൊലുള്ള കരച്ചില്‍ കേട്ട് പെറ്റ തള്ളക്ക് ഒരു കുലുക്കമില്ല....

Monday, March 29, 2010

ഗള്‍ഫുകാരേ ഇതിലേ ഇതിലേ

ഞാന്‍ എന്റെ ഗള്‍ഫ് ജീവിതം എഴുതാന്‍ പോകയാണ്. നീണ്ട 22 കൊല്ലത്തെ എക്സ്പീരിയന്‍സ്.

എനിക്ക് അവിടുത്തെ [MUSCAT and DUBAI] ഞാന്‍ പറയുന്ന സ്പോട്ടിലുള്ള ഡിജിറ്റല്‍ ഫോട്ടോസ് ഇമെയില് വഴി കിട്ടിയാല്‍ തരക്കേടില്ല.

ഈ പോസ്റ്റ് വായിക്കുന്നവര്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, വീസ്ബാഡന്‍ എന്നീ പട്ടണങ്ങളില്‍ താമസിക്കുന്നവരുണ്ടെങ്കില്‍ ബന്ധപ്പെടുക. എന്റെ പ്രവാ‍സി ജീവിതം ഇവിടെയും കൂടി ബന്ധപ്പെട്ട് കിടക്കുന്നു.

ആര്‍ക്കെങ്കിലും എന്നെ സഹായിക്കാമെങ്കില് ദയവായി ബന്ധപ്പെടുക:
prakashettan@gmail.com