Monday, March 29, 2010

ഗള്‍ഫുകാരേ ഇതിലേ ഇതിലേ

ഞാന്‍ എന്റെ ഗള്‍ഫ് ജീവിതം എഴുതാന്‍ പോകയാണ്. നീണ്ട 22 കൊല്ലത്തെ എക്സ്പീരിയന്‍സ്.

എനിക്ക് അവിടുത്തെ [MUSCAT and DUBAI] ഞാന്‍ പറയുന്ന സ്പോട്ടിലുള്ള ഡിജിറ്റല്‍ ഫോട്ടോസ് ഇമെയില് വഴി കിട്ടിയാല്‍ തരക്കേടില്ല.

ഈ പോസ്റ്റ് വായിക്കുന്നവര്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, വീസ്ബാഡന്‍ എന്നീ പട്ടണങ്ങളില്‍ താമസിക്കുന്നവരുണ്ടെങ്കില്‍ ബന്ധപ്പെടുക. എന്റെ പ്രവാ‍സി ജീവിതം ഇവിടെയും കൂടി ബന്ധപ്പെട്ട് കിടക്കുന്നു.

ആര്‍ക്കെങ്കിലും എന്നെ സഹായിക്കാമെങ്കില് ദയവായി ബന്ധപ്പെടുക:
prakashettan@gmail.com

Friday, November 13, 2009

മുറ്റമടിക്കുന്ന ചൂലെടുത്ത്... മുറ്റമടിയും കഴിച്ചു പെണ്ണ് >>

മുറ്റമടിക്കുന്ന ചൂലെടുത്ത് എന്ന് തുടങ്ങുന്ന വടക്കന്‍ പാട്ടിന്റെ ഈരടികള്‍ ഇന്ന് കാലത്ത് എന്റെ കാതുകളില്‍ മുഴങ്ങി....

വെളുപ്പാന്‍ കാലത്ത് ഗേറ്റ് തുറന്ന് പത്രം എടുക്കാന്‍ ചെന്നപ്പോള്‍ മുറ്റത്ത് ഇലകളും, അരിപ്പാകുടികളു, ഓലത്തുമ്പുകളുമായി പരന്ന് കിടക്കുന്നു. എനിക്ക് ഒരു കമ്പിച്ചൂലുണ്ട്. അതുമായി ഞാന്‍ ചില ദിവസങ്ങളില്‍ അവിടെ പെരുമാറാറുണ്ട്.

എനിക്കാണെങ്കില്‍ വയസ്സ് എഴുപതാകാറായി.ല്‍ വീട്ടില്‍ മുപ്പത് കഴിഞ്ഞ മോനും, ഇരുപത് കഴിഞ്ഞ മരുമകളും, പിന്നെ എന്റെ എടാകൂടമായ സഹധര്‍മ്മിണിയും ഉണ്ട്. സധക്ക് അറുപതേ കഴിഞ്ഞിട്ടുള്ളൂവെങ്കിലും അവളുടെ സ്ഥിതി എണ്‍പത് കഴിഞ്ഞ പോലെയാണ്. എന്നും തണ്ടെല്ല് വേദനയും, കൈകാല്‍ തരിപ്പും, മറ്റുപല അസുഖങ്ങളും.....
ഞാന്‍ എന്റെ വെയര്‍ ഏന്‍ഡ് ടെയര്‍ അസുഖങ്ങളെ വകവെക്കാതെ എന്റെ കമ്പിച്ചൂലെടുത്ത് മുറ്റമടിക്കാന്‍ തുടങ്ങി. കാലത്ത് സാധാരണ കുളികഴിഞ്ഞാണ് മുറ്റമടിക്കാറ് ഞാന്‍. കുളികഴിഞ്ഞ് ഗുരുവായൂരപ്പന് നദ്യാര്‍വട്ടപ്പൂക്കള്‍ സമര്‍പ്പിക്കും, പിന്നെ ഡൈനിങ്ങ് റൂമിലുള്ള കൃഷ്ണന്‍, ഗണപതി, അയ്യപ്പന്‍ മുതലായ എന്റെ മറ്റു ദൈവങ്ങള്‍ക്ക് ചന്ദനത്തിരി പുകച്ച്, ഗണപതിയുടെ മുന്നില്‍ ഏത്തമിട്ട് നേരെ കിച്ചനില്‍ ചെന്ന് ഒരു സുലൈമാനി കഴിക്കും. എന്നിട്ടാണ് മുറ്റമടിയും പത്രം വായനയും മറ്റും.

പക്ഷെ ഇന്ന് മുറ്റം കിടക്കുന്നത് കണ്ടാല്‍ എന്റെ പ്രായത്തിലുള്ള ഒരു അപ്പൂപ്പനും ക്ഷമിക്കില്ല. ഇന്നെത്തെ കാലത്ത് വലിയ മുറ്റമടിക്കാനുള്ള പെണ്ണുങ്ങളെ ഒന്നും കിട്ടില്ല. എല്ലാം അഞ്ച് സെന്റില്‍ ഉള്ള വീടുകളാണല്ലോ ഇന്നത്തെ കാലത്ത്. അത്തരം വീടുകളില്‍ മുറ്റം എന്നൊരു പ്രതിഭാസം ഉണ്ടാകാറില്ല.

ഞാന്‍ പട്ടണത്തില്‍ വീട് വെക്കുന്നതിന് മുന്‍പ് വലിയ മുറ്റവും അല്പം കൃഷിക്കുള്ള സ്ഥലവും വേണമെന്ന ചിന്താഗതിക്കാരനായിരുന്നു. വാഴയും ചേനയും ഇഞ്ചിയു, മഞ്ഞളും എല്ലാം നടാനുള്ള ഉദ്ദേശത്തില്‍ ഇരുപത്തഞ്ച് സെന്റ് വാങ്ങി.

രണ്ടായിരത്തി എഴുനൂറ് ചതുരശ്ര അടിയില്‍ ഒരു ഇരുനില മാ‍ളികയും, അഞ്ഞൂറ് ചതുരശ്ര അടിയില്‍ ഒരു ഔട്ട് ഹൌസും പണിതു. ബാക്കിയുള്ള സ്ഥലത്ത് എനിക്ക് ഉലാത്തുവാന്‍ വലിയ മുറ്റവും, ശേഷിച്ച സ്ഥലത്ത് വാഴ, ഇഞ്ചി, ചേന, ചേമ്പ്, മഞ്ഞള്‍, ചിലയിടത്ത് മതിലില്‍ കൂടി കുരുമുളക്, വെറ്റില പിന്നെ മതിലിന്നരികില്‍ കവുങ്ങ്, കരയാമ്പൂ, കറുവപ്പട്ട, പപ്പയാ മുതലായവയും കൃഷിചെയ്തു.

സ്ഥലം വാങ്ങുമ്പോള്‍ തന്നെ അതില്‍ 12 തെങ്ങുകളുണ്ടായിരുന്നു. കൂടുതല്‍ തെങ്ങുകള്‍ വെച്ചു. മുന്‍സിപ്പാലിറ്റിയിലെ വെള്ളം ആവശ്യത്തിന്നനുസരിച്ച് കിട്ടില്ലാ എന്ന കണക്കുകൂട്ടലില്‍ ഒരു കിണര്‍ കുഴിച്ചു. മൂന്ന് കോല്‍ കിണറില്‍ എപ്പോഴും രണ്ട് കോല്‍ വെള്ളമുണ്ടാകും, മഴക്കാലത്ത് ഭൂമിനിരപ്പ് വരെയും.

അങ്ങിനെ എന്റെ സങ്കല്‍പ്പത്തിനൊത്ത ഒരു വീടും പരിസരവും എനിക്ക് നിര്‍മ്മിക്കാന്‍ കഴിഞ്ഞുവെന്നുള്ളത് എന്റെ സ്വപ്ന സാക്ഷാതകാരമായിരുന്നു.

അങ്ങിനെയുള്ള ഒരു വീട് അലങ്കോലമായിക്കിടക്കാന്‍ എന്റെ മനസ്സ് അനുവദിക്കില്ല. വയ്യായെങ്കിലും കമ്പിച്ചൂലെടുത്ത് കണ്ണടവെക്കാതെ കാഴ്ച ശരിയല്ലാതെ ഞാന്‍ മുറ്റമടിച്ച് തുടങ്ങി. സാമാന്യം വലിയ മുറ്റമായതിനാല്‍ പെട്ടെന്നൊന്നും അടിച്ച് കഴിയുകയില്ല. ഒരു വിധം ത്യാഗം സഹിച്ച് മുറ്റം മൊത്തം അടിച്ചു. ഉണങ്ങിയ ഇലകളെല്ലാം തീയിട്ടു. ഓലത്തുറുമ്പുകളും അരിപ്പാക്കുടിയും എല്ലാം കൂട്ടി തെങ്ങിന്റെ ചുവട്ടിലിട്ട് മൂടി.
എല്ലാം കഴിഞ്ഞപ്പോളെക്കും ഞാന്‍ അവശനായിരുന്നു. കാലത്തെ സുലൈമാനിയും, കുളിയും തേവാരമൊന്നും കഴിക്കാതെയായിരുന്നു ഇന്നത്തെ മുറ്റമടി.

പണ്ടത്തെക്കാലത്ത് കാലത്ത് എണീറ്റുകഴിഞ്ഞാല്‍ വീട്ടിലെ പെണ്ണുങ്ങള്‍ ആദ്യം ചെയ്യുന്നത് മുറ്റമടിച്ച് ചാണകം തെളിക്കും. എന്നിട്ട് കിണ്ടി കോളാമ്പി മുതല് കഴുകി യഥാസ്ഥാനത്ത് വെക്കും. എന്റെ വീട്ടിലാണെങ്കില്‍ രണ്ട് കെട്ട് വെറ്റില പൊട്ടിച്ച് മുറുക്കാന്‍ ചെല്ലപ്പെട്ടിയില്‍ വെക്കും. മുറുക്കാനുള്ള അടക്കയും പുകയിലയുമൊക്കെ തയ്യാറാക്കും. പൂമുഖത്ത് തുപ്പാനുള്ള കോളാമ്പിയും വെക്കും.
വീട്ടില്‍ വരുന്നവര്‍ക്ക് ആദ്യം ഞങ്ങള്‍ മുറുക്കാനാണ് കൊടുക്കാറ്.

മുറുക്കിക്കഴിഞ്ഞ് അല്പം വിസായമെല്ലാം പറഞ്ഞതിന് ശേഷമാണ് കുടിക്കാനെന്താ വേണമെന്ന് ചോദിക്കൂ. ഒരു പ്രഭാതം വിരിയുന്നത് അങ്ങിനെയാണ്.

ഞാന്‍ മുറ്റമടിച്ച് വീട്ടിന്നകത്തേക്ക് പ്രവേശിച്ചു. സമയം ഏഴുമണി കഴിഞ്ഞിരുന്നു. എന്റെ മരുമകള്‍ എഴുന്നേറ്റിട്ട് പോലും ഉണ്ടായിരുന്നില്ല. അവള്‍ക്കാണെങ്കില്‍ ഭര്‍ത്താവിനെ ശുശ്രൂഷിക്കലല്ലാതെ വേറെ ജോലിയോ മറ്റോ ഒന്നും ഇല്ല.

[തുടരും]

ഒരു പുതിയ പോസ്റ്റ് ഇവിടെ ജനിക്കുന്നു. കാത്തിരിക്കുക.

Monday, November 2, 2009

ഈ നഗരം

എന്റെ പ്രിയ സുഹൃത്ത് ശ്രീമതി. മിനി കുരിയാക്കോസ് എഴുതിയ കവിത അവരുടെ സമ്മതത്തോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നു. മിനിക്ക് ആശംസകള്‍ നേരുന്നു.
++++++++++++++++++++++++++++++++

എന്നെ കാണാന് കണ്ണില്ലാത്ത-
ആത്മാവില്‍ വലനെയ്ത
അസഹിഷ്ണമായ ബിംബങ്ങള്‍
മൂളിനടക്കുന്ന നഗരം

മാന്യത നടിച്ചുറങ്ങുന്ന പകലും
ഇരതേടി ഉണരുന്ന രാവും
സൂര്യനസ്തമിക്കാന്‍ അനുവാദ-
മില്ലാത്ത ഗല്ലികളും.

ഇവിടെ ഞാന് സ്വപ്ങ്ങളുടെ
തേരോട്ടം കണ്ടു.
പുതുപെണ്ണിന്റെ കണ്ണീരണിഞ്ഞ
വരികളുറക്കെ വായിച്ച്
നെടുവീര്‍പ്പിടുന്ന ക്യാമ്പുകള്‍കണ്ടു.

ആര്‍ദ്രതവറ്റിയ കണ്ണുകളില്‍
വില്‍പ്പനാതന്ത്രങ്ങളുമായി
പാതിമറഞ്ഞ നഗ്നത.

വിപ്ലവം തോല്‍പ്പിച്ചു കളഞ്ഞ
റഷ്യന്സുന്ദരികളുടെ റൂഷിന്റെവശ്യതയില്‍
കമ്മ്യുണിസംത്തിന് വിലാപം.

അബ്ര കടക്കുമ്പോള്‍ തുഴവീഴാത്ത
ഓളങ്ങളുടെ നെഗളിപ്പില്‍
അറബിപൊന്ന് പൂക്കുന്ന കോണ്‍ക്രീറ്റ്കാടുകള്‍
ഇടയലേഖനം വീഞ്ഞില്‍മുക്കി
കഴിക്കുന്ന വിശ്വാസിയേയും
നിന്റെ വിശ്വാസം നിന്നെ പിഴപ്പിക്കും
എന്നുറക്കെ കരയുന്ന ക്രൂശിതനേയും
ഞാനിവിടെ കണ്ടു.

അതിര്‍ത്തിക്കിരുവശവും തോക്കുകള്‍
ഉന്നംതീര്‍ക്കുമ്പോള്‍
തര്‍ക്കമില്ലാത്ത ഭൂമിയില്‍
ഭാരതീയന്റെ മനസ്സിലേക്ക്
നൂല്‍പ്പാലമിട്ടിറങ്ങിചെല്ലുന്ന പാക്കിസ്താനി...

കാല്‍പ്പനികത നീന്താന് ഉരുപണിയുന്ന-
അറബിക്ക് സലാം മടക്കുന്ന
ഹിന്ദുവും ക്രിസ്ത്യനും,
മടങ്ങാം നേരിന്റെ നേര്‍ക്കാഴ്ചയില്‍നിന്നും
അഞ്ജം സുന്ദരം നഗരം
കാണാന് കണ്ണില്ലാത്തവര്‍ക്ക്!

Sunday, October 25, 2009

അക്കരയിലെ നാലുകെട്ട്

തികച്ചും അപ്രതീക്ഷിതമായിരുന്നു എന്റ് ബ്ലോഗ് വായിച്ച് അബുദാബിയിലുള്ള സുജ എനിക്കെഴുതിയ ഇമെയില്‍. എന്റെ ബ്ലോഗ് വായിച്ചുവെന്നും നമ്മള്‍ ബന്ധുക്കളാണെന്നുമെല്ലാം പറഞ്ഞ്. ഞാന്‍ ഈ ബന്ധത്തിന് ആധാരമായ കുടുംബ ചരിത്രം അടുത്ത കാലത്തൊന്നും ആലോചിച്ചിട്ടില്ല. ബന്ധങ്ങളുടെ വഴികള്‍ സുജ പറഞ്ഞെങ്കിലും ആദ്യമൊന്നും എനിക്ക് പൂര്‍ണ്ണമായി മനസ്സിലായിരുന്നില്ല. പിന്നീട് കുറച്ച് മെയില്‍ കമ്മ്യൂണിക്കേഷനുശേഷം എനിക്ക് മനസ്സിലായി ആരാണ് ഈ സുജ എന്ന്. 

 എന്റെ ബ്ലോഗില്‍ കൂടി എന്റെ ഒരു ബന്ധുവിനെ കണ്ടെത്തിയതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. എന്റെ അമ്മയുടെ അമ്മയുടെ ആങ്ങിളയുടെ മകളുടെ ഇളയ മകളാണ് ഞാന്‍ ഇവിടെ പറയുന്ന സുജ. സുജയുമായുള്ള ഈ പുതിയ സൌഹൃദം എനിക്ക് എന്റെ ബാല്യം ഓര്‍മ്മ വന്നു. ഞാന്‍ ഏതാണ്ട് അമ്പത് വര്‍ഷം പിന്നിലോട്ട് പോകുകയാണ്. ഞാന്‍ ഇങ്ങിനെ തുടങ്ങാം. എന്റെ ചെറുപ്പത്തില്‍ എന്റെ ചേച്ചി എന്നെ സ്കൂള്‍ പൂട്ടിയാല്‍ പത്ത് ദിവസം അക്കരക്ക് കൊണ്ട് പോകും. ചെറുവത്താനിയില്‍ നിന്ന് ബസ്സില്‍ ചാവക്കാടെത്തി അവിടെ നിന്ന് വഞ്ചിയില്‍ അക്കരക്ക് പോകും. വലിയ വഞ്ചിയിലായിരിക്കും പോകുക. അക്കരയെത്തുമ്പോള്‍ എനിക്ക് സങ്കടം വരും. എന്തെന്നാല്‍ വഞ്ചിയില്‍ നിന്ന് ഇറങ്ങണമല്ലോ. അന്ന് അക്കരക്കുള്ള യാത്ര അത്ര സുഖകരമായിരുന്നു. അക്കരയെത്തുമ്പോള്‍ അവിടെ അപ്പുമാമന്‍ കാത്ത് നില്‍ക്കുന്നുണ്ടാകും. അപ്പുമാമന്‍ വലിയ സ്നേഹമുള്ള ആളാണ്. അക്കരയെത്തിയാല്‍ അവിടെ നിന്ന് ചെറിയ ഇടവഴിയില്‍ കൂടിയും, പല വീടുകളുടെ പറമ്പില്‍ കൂടെയെല്ലാം നടന്ന് വേണം അപ്പുമാമന്റെ വീട്ടിലെത്താന്‍. 

 അക്കരയിലുള്ള അപ്പുമാമന്റെ വീടെ ഓല മേഞ്ഞ നാലുകെട്ടായിരുന്നു. അന്നൊക്കെ എനിക്ക് ഇത്തരം നാലു കെട്ട് വീട് ഒരു അത്ഭുതം തന്നെയായിരുന്നു. മഴക്കാലത്ത് നാല് കെട്ടിലെ നടുമുറ്റത്ത് മഴ വെള്ളം വീഴുന്നത് അങ്ങിനെ അങ്ങിനെ നോക്കിയിരിക്കും ഞാന്‍. അപ്പുമാമന്റെ വീട്ടില്‍ മാമന്റെ മകന്‍ മണിയും പിന്നെ മണിയുടെ പെങ്ങന്മാരും അമ്മായിയും, ഞാന്‍ ചേച്ചിയെന്ന് വിളിക്കുന്ന എന്റെ അമ്മയുടെ അമ്മയുടെ ജേഷ്ടത്തിയും മറ്റു ചിലരുമുണ്ട് ആ വീട്ടില്‍. 

 ഈ വീടിന് വലിയ ഉമ്മറവും, പിന്നെ മുറ്റത്ത അംബലപ്പുരയും, അംബലപ്പുരക്കടുത്ത് ഒരു ചെറിയ കുളവും ഉണ്ടായിരുന്നു. അവിടെ കുളത്തില്‍ നിന്ന് തന്നെയാണ് കുടിക്കാനുള്ള വെള്ളം എടുക്കുക. കുളത്തിന്റെ കരയില്‍ ചെറിയ ഒരു പാത്രം പോലെയുള്ള ഒരു ആഴമില്ലാത്ത കിണറുണ്ടാകും. അതില്‍ നിന്ന് കുടിവെള്ളം മുക്കിയെടുക്കും. അതൊക്കെ എന്റെ ബാല്യത്തില്‍ എനിക്ക് അതിശയമുള്ള കാര്യം ആയിരുന്നു. 

 പിന്നെ അപ്പുമാമന്റെ വീടിന്റെ പുറകില്‍ കുന്ന്പോലെ തോന്നുന്ന പൂഴിമണല്‍ തിട്ടയാണ്. അതില്‍ നിറയെ പറങ്കിമാവും പിന്നെ പറങ്കിമാവ് തോട്ടം കഴിഞ്ഞാല്‍ അറബിക്കടലും. 

ഞങ്ങള്‍ ചിലപ്പോള്‍ പറങ്കിമാവിന്റെ മുകളില്‍ കയറിയിരുന്നാകും മലമൂത്ര വിസര്‍ജ്ജനം ചെയ്യുക. എന്തൊക്കെ കുസൃതിത്തരങ്ങളാണെന്നോ അന്ന് ഞാനും കൂട്ടരും ചെയ്തിരുന്നത്. അപ്പുമാമന് മണികൂടാതെ എത്ര പെണ്‍ മക്കളുണ്ടായിരുന്നുവെന്നെന്നും എനിക്കോര്‍മ്മയില്ല. ഒരിക്കള്‍ ഞാന്‍ ദുബായില്‍ വെച്ച് മണിയുടെ പെങ്ങളെ കണ്ടിരുന്നെങ്കിലും അന്നൊന്നും എനിക്ക് എന്റെ ബാല്യം ഓര്‍മ്മ വന്നില്ല. സുജയുടെ എഴുത്ത് ആണെന്നെ ഇതൊക്കെ ഓര്‍മ്മിപ്പിച്ചത്. ജനറേഷന്‍ ഗാപ്പ് എന്ന് പറയുന്നത് പോലെയാണിവിടെ സംഭവിച്ചത്. 

 സുജയുടെ എഴുത്തിലൂടെ ചേച്ചിയുടെ അമ്മയുടെ കുന്നംകുളം ചിറളയം വീടും പരിസരവും അവിടുത്തെ അന്തേവാസികളേയും ഞാന്‍ ഓര്‍ക്കുന്നു. കോ‍ന്നുമാമനും, ഇട്ടിരി മാമനും എല്ലാം. ഞങ്ങള്‍ അക്കരയിലുള്ള മാമന്റെ വീട്ടിലെത്തിയാല്‍ അവിടെ എന്നും ഉത്സവം പോലെയായിരിക്കും. 

എന്നും വിഭവസമൃദ്ധമായ ഭക്ഷണവും മറ്റുമായിരിക്കും. നല്ല പെടക്കുന്ന മീന്‍ എപ്പോളും കിട്ടും. മാമന്‍ പീടികയില്‍ നിന്നെത്തിയാല്‍ ചേച്ചിയും മാമനും ഇങ്ങിനെ വര്‍ത്തമാനം പറഞ്ഞ് കൊണ്ടേയിരിക്കും. ഞങ്ങള്‍ കുട്ടികള്‍ ആ വലിയ വീട്ടില്‍ ഓടിക്കളിച്ചുംകൊണ്ടിരിക്കും. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.  മാമന്റെ അടുത്ത വീട് ഓടിട്ടതായിരുന്നു. നാളികേരം ഓട്ടിന്‍പുറത്ത് വീണ് പൊട്ടാതിരിക്കാന്‍ നാളികേരക്കുലയുടെ അടിയില്‍ വലിയ കൊട്ടപോലെയുള്ള ഒരു സാധനം കെട്ടിയിടും. വാടി വീഴുന്ന നാളികേരം ആ കൊട്ടയില്‍ വീഴുന്നതും മറ്റും ഞാന്‍ ചിലപ്പോള്‍ നോക്കിയിരിക്കും. 

 ഈ നാല് കെട്ടിന്നുള്ളില്‍ താമസിക്കാന്‍ വളരെ സുഖമായിരുന്നു. ഒട്ടും ചൂട് തോന്നുകയില്ല. അന്നത്തെ കാലത്ത് എലകൃട്രിസിറ്റി ഉണ്ടായിരുന്നില്ല ആ നാട്ടിലും എന്റെ ഗ്രാമത്തിലും. പകള്‍ മുഴുവന്‍ ഓടിക്കളിച്ച്, വൈകിട്ട് കുളി കഴിഞ്ഞാല്‍ അത്താഴം കഴിക്കുമ്പോളെക്കും ഞങ്ങള്‍ ഉറക്കമാകും. ഞാന്‍ എന്റെ ചേച്ചിയോട് അന്നൊക്കെ ചോദിക്കാറുണ്ട്. “എന്താ ചേച്ച്യേ നമുക്ക് നാല് കെട്ട് വീടില്ലാത്തെ? “ ഉണ്ണിമോന്‍ വലുതാകുമ്പോല്‍ നമുക്ക് നാല് കെട്ട് പണിയണം എന്ന് ചേച്ചി പറയും. അക്കരയില്‍ നിന്ന് തിരിച്ച് പോകാനുള്ള ദിവസങ്ങളാകുമ്പോള്‍ എനിക്ക് സങ്കടം വരും. പോകാതിരിക്കാന്‍ പറ്റില്ലല്ലോ. ഒരിക്കല്‍ വന്ന് പോയാല്‍ പിന്നെ മിക്കവാറും അടുത്ത കൊല്ലമേ പോകൂ. അവിടെ നിന്ന് മടങ്ങിപ്പോരാനേ തോന്നുകയില്ല. 

 പണ്ട് ഞാന്‍ എം ടിയുടെ നാല് കെട്ട് വായിക്കുമ്പോള്‍ അക്കരയിലെ അപ്പുമാമന്റെ നാല് കെട്ട് വീട് ഓര്‍മ്മിക്കുമായിരുന്നു. ഈ കഥയിലെ സുജയെ ഞാന്‍ എന്റെ ചെറുപ്പത്തില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ഒരു പക്ഷെ എന്റെ ചെറുപ്പത്തില്‍ ഇവള്‍ ജനിച്ച് കാണില്ല. ഏതായാലും എന്റെ ബാല്യത്തിലെ അക്കരയിലെ ഓര്‍മ്മകളുടെ ചിറക് വിടര്‍ത്താന്‍ നിമിത്തമായ സുജയെ ഞാന്‍ ഇവിടെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തട്ടെ.

സുജയും ഭര്‍ത്താവും രണ്ട് കുട്ടികളും ഒന്നിച്ച അബുദാബിയില്‍ താമസിക്കുന്നു. പത്ത് വയസ്സിന്‍ താഴെയുള്ള ഒരു മകളും അഞ്ച് വയസ്സിന്‍ താഴെയുള്ള ഒരു മകനും. 

 അങ്ങിനെ കാലങ്ങള്‍ക്ക് ശേഷം അക്കരയിലെ നാല് കെട്ട് ഓര്‍മ്മിക്കാനായി.

Saturday, October 10, 2009

കീര്‍ത്തനയുടെ അനിയത്തി



കീര്‍ത്തനയെ വായനക്കാര്‍ അറിയുമെന്ന് കരുതട്ടെ. ഹെഡറില്‍ ഉള്ള ഫോട്ടോയിലെ [11-10-09] പെണ്‍കുട്ടിയാ കീര്‍ത്തന എന്ന ചിഞ്ചു.



കീര്‍ത്തനയുടെ അനിയത്തിയാണ് ചിന്നു. യഥാര്‍ഥ നാമം മയൂഖ. ഞങ്ങള്‍ കഴിഞ്ഞ ആഴ്ച റീനയുടെ വീട്ടില്‍ രാത്രി തമ്പടിച്ചു. കുടുംബത്തിലെ എല്ലാരും ഉണ്ടായിരുന്നു. ആണ്‍ പട മുകളില്‍ ഇരുന്ന് തണ്ണിയടിച്ചുകൊണ്ടിരുന്നു. ഒരു ഫോസ്റ്റര്‍ ഉണ്ടെങ്കില്‍ അകത്താക്കാമെന്ന് പോയി നോക്കിയപ്പോള്‍ അവിടെ കട്ടി കൂടിയ കിങ്കരന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബക്കാര്‍ഡി, ജിന്ന് മുതലായ വീരന്മാര്‍.





എനിക്ക് പറ്റിയതൊന്നും അവിടെ ഇല്ലാത്തതിനാലും, എന്റെ മകന്‍ കള്ളുകുടിയന്മാരുടെ കൂട്ടത്തില്‍ തേവി കൊണ്ടിരുന്നതിനാലും, ഞാന്‍ അവിടെ അല്പം നേരം ഇരുന്ന് പിന്‍ വാങ്ങി. തന്തയുടെ മുന്നിലുരുന്ന് അധികം അടിക്കാനും, കൊച്ചു വര്‍ത്തമാനം പറയാനും ഒക്കെ ഒരു പരിധി ഉണ്ടാകുമല്ലോ. അതിനാല്‍ അവനും കൂട്ടരും സന്തോഷിച്ചോട്ടെ എന്ന് കരുതി അവിടെ നിന്നെണീറ്റ് പോന്നു.





അവിടെ മറ്റു ആണ്‍കുട്ടികളും, അവരുടെ തന്തമാരും, ചിലരുടെ അമ്മായി അപ്പന്മാരും അളിയന്മാരും, അമ്മാമനും മരുമക്കളും ഒക്കെ ഉണ്ടായിരുന്നെനികിലും, എനിക്ക് പറ്റിയ ഡ്രിങ്ക് ഇല്ലാത്തതിനാലും, പുറത്ത് ബാല്‍ക്കണിയിലെ ലൈറ്റ് ഓഫ് ചെയ്തതിനാലും ഞാന്‍ അവിടെ നിന്ന് താഴെ പെണ്‍ പടയും കൊച്ചുപിള്ളേരും വസിക്കുന്ന ലിവിങ്ങ് റൂമില്‍ സ്ഥലം പിടിച്ചു.





അപ്പോളിതാ പെണ്‍ പട ഇളകി. അതില്‍ ഒരു മൂത്ത പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അവള്‍ മോഡേണും ഐടിയും ആയിരുന്നു. അവള്‍ക്കെന്തെങ്കിലും കിട്ടിയാല്‍ മോന്താമെന്നുണ്ടായിരുന്നു. അങ്ങിനെ അവര്‍ക്ക് ഒരു കുപ്പി വൈന്‍ സംഘടിപ്പിച്ചു. പണ്ടാരോ പറഞ്ഞ ഒരു പഴഞ്ചൊല്ല് ഓര്‍മ്മ വരുന്നു. പക്ഷെ തുടക്കം ഓര്‍മ്മ വരുന്നില്ല.



ഈ പെണ്‍ പടക്കും കുട്ട്യോള്‍ക്കും കൂടി കൊടുത്ത വൈന്‍ കുപ്പിയുടെ കോര്‍ക്ക് ഊരുന്ന കുന്ത്രാണ്ടം വീട്ടിലില്ല. അതിനാല്‍ അവര്‍ മുകളിലുള്ള കുടിയന്മാരെ തേടിയെത്തി. അവിടെ കണ്ണ് കാണാതെ കൂരാകൂരിരുട്ടില്‍ അവര്‍ പലതും പയറ്റിയെങ്കിലും വൈന്‍ കുപ്പി തുറക്കാനായില്ല.



++



ഞാന്‍ ഇത് കണ്ട് ചിരിച്ചു. പണ്ട് ഞാനും ബീനാമ്മയും ബാര്‍ബീക്യൂ ഡിന്നറില്‍ പങ്ക് കൊണ്ടിരുന്നതും, പോര്‍ട്ട് വൈന്‍ കുടിച്ചിരുന്നതും എനിക്കോര്‍മ്മ വന്നു. ഞാന്‍ സാധാരണ ഒരു സ്വിസ്സ് നൈഫ് കൂടെ കരുതാറുണ്ട്. വാഹനത്തില്‍ വെച്ചിരുന്നു. പുറത്ത് മഴയായതിനാലും, വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്ത് ഇരുട്ടായതിനാലും ഞാന്‍ അതെടുക്കാന്‍ മിനക്കെട്ടില്ല.



പെണ്‍ പട കുപ്പി തുറക്കാനാവാതെ വെപ്രാളപ്പെട്ടു തുടങ്ങി. ഒപ്പം ഗൃഹനാഥനും കുടുംബ സംഗമത്തിന്റെ ആതിഥേയനും ആയ യുവ കോമളനോട് ഞാനെന്ന വയസ്സനോതി.



“ആ കുപ്പി ഇങ്ങോട്ട് തന്നോ എന്റെ മക്കളേ. ഞാന്‍ തുറന്ന് കൊടുത്തോളാം”



ഞാന്‍ കുപ്പിയും കൊണ്ട് താഴെ നിലയിലേക്കോടി. അപ്പോളെക്കും പെണ്‍ പടയും പിള്ളേരും എന്റെ പിന്നാലെ ഓടി.



“റീനക്കുട്ട്യേ ഒരു കത്തി സംഘടിപ്പിക്കാമോ എളേശ്ശന്..?



അതിനെന്താ പ്രയാസം ഏത് വകുപ്പിലുള്ളത് വേണമെങ്കിലും ഉണ്ട്. അങ്ങിനെ എന്റെ ഇഷ്ടത്തിന്നനുസരിച്ചുള്ള ഒന്ന് കിട്ടി.



++



പെണ്ണുങ്ങളും കുട്ട്യോളുമായി പത്ത് പതിനഞ്ചെണ്ണം ചുറ്റും വളഞ്ഞു. ഏറ്റവും ചെറിയ കുട്ടിക്ക് 3 വയസ്സും കൂടിയതിന് 24 ഉം, പിന്നെ ഇടത്തരം പെണ്‍പുലികളും, ബീനാമ്മയും ഓള്‍ടെ നാത്തൂന്‍സും, ഏട്ടത്തി അനിയത്തിമാരായി ഒരു പട തന്നെ.



കുപ്പിയുമായി ഞാന്‍ അഭ്യാസം തുടങ്ങുന്നതിന് മുന്‍പവര്‍ എന്നെ വളഞ്ഞു. ഞാന്‍ സൂത്രത്തില്‍ കോര്‍ക്ക് കുറെശ്ശെ തുരന്ന് പകുതിയായപ്പോള്‍ ബാക്കിയുള്ള് ഭാഗം കുപ്പിക്കത്തേക്കിട്ടതും കുറച്ച് വൈന്‍ ഷാമ്പെയിന്‍ പോലെ പുറത്തേക്ക് ചീറ്റി. കുട്ട്യോളും പെണ്ണുങ്ങളും ആര്‍ത്ത് വിളിച്ചു.



“ഞാന്‍ മാത്രം ഓളിയിട്ടില്ല.“



എന്റെ 1500 രൂപയുടെ ഏരോ ഷര്‍ട്ടില്‍ മുഴുവനും വൈന്‍.സാധാരണ റെഡ് വൈനിന് കറയുണ്ടെന്നറിയാം.



“അയ്യോ എളേശ്ശാ.... ഷര്‍ട്ടിലെല്ലാം പോയല്ലോ>>?



റീനക്കുട്ടിക്ക് വിഭ്രാന്തിയായി.



“സാരമില്ല മോളെ. ഷര്‍ട്ടിലെ കറയല്ലല്ലോ വിഷയം. നമ്മുടെ ഒത്ത് ചേരലും, കുട്ടികളും അമ്മമാരും മക്കളുമായുള്ള സന്തോഷവും അല്ലേ ഇന്ന്”



റീനക്കുട്ടി അപ്പോളെക്കും ഒരു തുണി നനച്ച് എന്റെ ഷര്‍ട്ട് തുടച്ച് വൃത്തിയാക്കി തന്നു.



അപ്പോളെക്കും ആതിഥേയന്റെ ഇളയമകളായ കിച്ചു ഒരു ട്രേയില്‍ പതിനഞ്ച് വൈന്‍ ഗ്ലാസ്സുകളായി മന്ദം മന്ദം ആടിയാടി എന്നരുകിലെത്തി. ആ ഗ്ലാസ്സുകളില്‍ വൈന്‍ പകര്‍ന്ന് കൊടുത്തു. വയസ്സ് ഒന്‍പതേ ആയുള്ളെങ്കിലും ഓള്‍ടെ വീഞ്ഞ് കുടി കണ്ടാല്‍ നാം മൂക്കത്ത് വിരല്‍ വെച്ച് പോകും.



+++



അങ്ങിനെ വീട്ടിലെ മൊത്തം പേറ് ഞാനൊഴികെ മദ്യത്തിന്റെ ലഹരിയിലായി. പാവം “ഞാന്‍“.



എനിക്ക് മോന്താന്‍ ഒന്നും ഇല്ലാ. വിഭവങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. വൈന്‍ ഒരു കുപ്പിയും കൂടിയുണ്ടായിരുന്നെങ്കില്‍ ഒന്ന് വീശാമായിരുന്നു.



ഞാന്‍ വീശിയില്ലെങ്കിലും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാനായെങ്കിലും കഴിഞ്ഞുവല്ലോ എന്നോര്‍ത്ത് ഞാന്‍ നിര്‍വൃതിയിലമര്‍ന്നു.



ബീനാമ്മ വീഞ്ഞു നുണഞ്ഞ് പണ്ട് ഞങ്ങള്‍ വിഹരിച്ചിരുന്ന മരുഭൂമിയിലെ തട്ടകങ്ങള്‍ സ്വപ്നം കണ്ടു.



എല്ലാവരും ആര്‍ത്തുല്ലസിച്ച് കൊണ്ടിരുന്നു. ഞാന്‍ താഴെയുള്ള സൈന്യത്തിന്റെ കൂടെ കൂടി. അവര്‍ വിചാരിച്ച് കാണും ഞാന്‍ മുകളില്‍ നിന്ന് വീശിയിട്ടാണ് താഴെ വന്നിരിക്കുന്നതെന്ന്.



എന്റെ മരുകളോട് ഗൃഹനാഥന്‍ ചോദിച്ചു.



“നീ കുടിക്കില്ലേ...?



എന്താ സംശയം ഞാന്‍ ബീര്‍ കുടിക്കും.



അത് കേട്ട് ബാല്‍ക്കണിയിലിരുന്ന ഓള്‍ടെ കെട്ടിയോനും, ഓന്റെ വല്യച്ചനും, ചെറിയച്ചനുമെല്ലാം ആശ്ചര്യം. പാവം എന്റെ മരോള് കുട്ടി. അവള്‍ക്കും കാര്യമായി മോന്താനൊന്നും കിട്ടിയില്ല. രണ്ട് തുള്ളി വീഞ്ഞുകുടിച്ചിട്ടെന്ത് കാര്യം അവള്‍ക്ക്.



ഓള്‍ക്ക് ഒരു ലാര്‍ജ്ജ് ബക്കാര്‍ഡി കൊടുക്കണമെന്നുണ്ടായിരുന്നെനിക്ക്. അവള്‍ അത് കഴിക്കുമെന്ന് ഞാന്‍ ഊഹിച്ചു. പക്ഷെ ഓള്‍ടെ കെട്ടിയോന് ഒരു ഉത്സാഹവും കണ്ടില്ല.



എന്തായാലും എന്തെങ്കിലും മോന്താന്‍ കിട്ടിയല്ലോ എന്നോര്‍ത്ത് അവള്‍ സന്തോഷിച്ചു.



ഇത്തരത്തിലുള്ള കുടുംബസംഗമം നമ്മുടെ സൊസൈറ്റിയില്‍ കുറഞ്ഞ് വരുന്നു. ഞങ്ങള്‍ ഇടക്കിടക്ക് ഇങ്ങനെ കൂടാറുണ്ട്. വിദേശവാസിയായിരുന്ന ഞാനാണ് അവര്‍ക്ക് ഈ ആശയം പകര്‍ന്നത്.



കുടുംബത്തിലെ എല്ലാരും കൂടിയാല്‍ ഏതാണ്ട് നാല്പത് പേര്‍ വരും കുട്ടികളടക്കം. ശരിക്കും സന്തോഷത്തിന്റെ ദിനങ്ങളായിരിക്കും.



എല്ലാവരും കുടിച്ചും, ഡ്രിങ്ക്സിനോട് കൂടിയുള്ള നോണ്‍ സ്നേക്ക്സ് കഴിച്ചും, സല്ലപിച്ചും ആഹ്ലാദിച്ചുകൊണ്ടിരുന്നു. എന്റെ വയറ് കത്തിക്കൊണ്ടിരുന്നു. ആരും ഭക്ഷണം കഴിക്കാന്‍ ഡൈനിങ്ങ് റൂമിലേക്ക് വരുന്നത് കാണാനില്ല.



അവസാനം നെറികെട്ട് ഈ പാവം വയസ്സന്‍



“റീനക്കുട്ട്യേ... എളേശ്ശന് വിശക്കുന്നു. വയറ് കാളുന്നു.........”



ഞാന്‍ ഇതാ വരുന്നു. കുട്ട്യോളേയും കൂടി വിളിച്ചോ എളേശ്ശാ..



അവള്‍ അടുക്കളയിലേക്ക് പ്രവേശിച്ചു. ക്ഷണ നേരം കൊണ്ട് ഡൈനിങ്ങ് ടേബില്‍ നിറയെ ഭക്ഷണ സാധനങ്ങള്‍ നിരത്തി. ഞാന്‍ വൈകുന്നേരം അരി ഭക്ഷണം കഴിക്കില്ലെന്ന് അവള്‍ക്കറിയാമായിരുന്നു. മിടുക്കിയായ സുന്ദരിക്കുട്ടിയാണ് എന്റെ റീനക്കുട്ടി.



+++



ഇത്രയും സാധനങ്ങള്‍ മേശമേല്‍ നിരത്തിയിട്ടും എന്റെ മുഖത്ത് സന്തോഷം കാണാനായില്ല അവള്‍ക്ക്.



“പച്ചക്കറി ഒന്നും ഇല്ലേ മോളേ...?



മിക്കതും സസ്യഭുക്കായ എന്റെ കാര്യം അവള്‍ മറന്നു. ഞാന്‍ അപൂര്‍വ്വമേ നോന്‍ വെജ് കഴിക്കൂ. വീശിക്കൊണ്ടിരുന്നാല്‍ ആരെയും ഞാന്‍ തിന്നും. അത് വേറെ കാര്യം.



“ഇന്ന് പച്ചക്കറിയായി ഒരു പ്ലേറ്റ് സലാഡ് പോലും ഇവിടെ ഉണ്ടാക്കിയില്ല. അവള്‍ക്ക് സംഭ്രമമായി...”



സാരമില്ലേ മോളേ... ഞാന്‍ അഡ്ജസ്റ്റ് ചെയ്തോളാം. മോള് പോയി മറ്റുള്ളവരുടെ കാര്യങ്ങള്‍ നോക്കിക്കോളൂ.



“എളേശ്ശാ ഈ കാണുന്ന പൊറോട്ടാ മാത്രമാണ് പുറത്ത് നിന്ന് വാങ്ങിച്ചിരിക്കുന്നത്. മറ്റെല്ലാ വിഭവങ്ങളും ഞാന്‍ ഉണ്ടാക്കിയതാണ്. എളേശ്ശന്‍ ധൈര്യപൂര്‍വ്വം കഴിച്ചോളൂ.”



എനിക്ക് അന്ന് വയറ്റിന് അസുഖമായിരുന്നതിനാല്‍ ഞാന്‍ ഒന്നും കഴിക്കതിരുന്നാലോ എന്ന് വിചാരിച്ചു. പക്ഷെ വയറ്റിലുള്ള മരുന്നുകള്‍ ഇളകി മറിഞ്ഞ് കൊണ്ടിരുന്നതിനാല്‍ എനിക്കെന്തെങ്കിലും ഉടന്‍ കഴിക്കണമെന്നായിരുന്നു.



ഞാന്‍ ചുറ്റുപാടും കണ്ണൊടിച്ചു.



അടുത്തിരുന്ന പൊന്നുവിനോട് ചോദിച്ചു.



“എന്താ മോളെ ഇതൊക്കെ..?



വല്യച്ചാ അത് കോഴിയും, പോത്തും, പോര്‍ക്കും, ആടും മീനുമൊക്കെയാ. പിന്നെ വലിയ പ്ലേറ്റിലുള്ളത് ഫ്രൈഡ് റൈസാണ്.



“എന്താ ചെയ്യാ ഭഗവാനേ....?



വയറ് കാളുന്നു. ഫ്രൈഡ് റൈസില്‍ അജിനോ മോട്ടൊ ഉണ്ടല്ലോ. അതെനിക്ക് ഉപദ്രവം ചെയ്യില്ലേ. ഏതായാലും അല്പം ഫ്രൈഡ് റൈസും ചിക്കന്‍ കറിയുടെ ചാറും സേവിക്കാമെന്ന മട്ടില്‍ ഞാന്‍ എന്റെ ജോലിയിലേക്ക് കടന്നു.



“ചിക്കന്‍ കറി കൊള്ളാമല്ലോ റീനക്കുട്ടീ.........”



അല്പം റൈസ് കഴിച്ചൊന്നും എന്റെ വിശപ്പടങ്ങിയില്ല. ഞാന്‍ അടുത്ത് എന്നെ നോക്കിച്ചിരിച്ചുംകൊണ്ടിരുന്ന വലിയ നുറുക്കുകളായി മസാല പുരട്ടി വറുത്ത അര്‍ക്ക്യ കണ്ടു. അത് ടേസ്റ്റ് നോക്കി. നല്ല രസം. ഒന്നിന്റെ പകുതി പ്ലേറ്റിലേക്ക് വെച്ചു.



അതു കഴിച്ചിട്ടൊന്നും എന്റെ വിശപ്പടങ്ങിയില്ല. അപ്പോള്‍ കോയിച്ചാറിന്റെ കൂടെ ഒരു ചെറിയ കശണം നോക്കി നെടുവീര്‍പ്പിട്ടു.



വിശപ്പ് മാറാതെ വന്നതിനാല്‍ കുറേ കോയീന്റെ കശണങ്ങളും, ഒരു പോറോട്ടേം, ഒന്ന് രണ്ട് കശണം മീന്‍ വറുത്തതും തിന്നു വിശപ്പടക്കി. എന്തായിരിക്കും ഇതിന്റെ അനന്തര ഫലം എന്നോര്‍ത്ത് കുണ്ഠിതപ്പെടാനും തുടങ്ങി.



ഞാന്‍ ആലോചനാമഗ്നനായി ഇരിക്കുമ്പോള്‍ കുട്ടിപ്പട്ടാളം വന്ന് എന്റെ തലയില്‍ കയറി. പിന്നെ അവരുടെ കൂടെ കളിക്കാന്‍ കൂടി സമയം പോയതറിഞ്ഞില്ല. ഏറ്റവും ചെറിയതാണ് ചിന്നു. ഓള്‍ടെ ഏട്ടത്തിയായിരുന്നു പണ്ട് എന്റെ പെറ്റ്. ഇപ്പോ അനിയത്തിയോടാനെനിക്ക് കമ്പം. മൂന്ന് വയസ്സുകാരി. പണ്ടൊക്കെ എന്റെ അടുത്തേക്ക് തീരെ വന്നിരുന്നില്ല. ഇപ്പോ എന്ന വലിയ ഇഷ്ടമാ.


ഓളെക്കൊണ്ട് കൊറോ പാട്ട് പാടിച്ചു. അതില്‍ തരക്കേടില്ലാത്തതൊന്നാണ് മുകളില്‍ കാണിച്ചിരിക്കുന്നത്.


കുറച്ചുംകൂടി എഴുതാനുണ്ട്. തല്‍ക്കാലം ഇവിടെ നിര്‍ത്തട്ടെ.






എന്റെ ഗ്രാമവും അയലത്തെ കുട്ടികളും

കഴിഞ്ഞ ആഴ്ച ഞാന്‍ എന്റെ ഗ്രാമത്തില്‍ പോയിരുന്നു. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് എന്റെ ഗ്രാമമായ ചെറുവത്താനിയെപ്പറ്റി.
എനിക്കവിടെയുള്ള പ്രധാന കൂട്ടുകാര്‍ അയലത്തെ കുട്ടികളാണ്. നമുക്കിന്ന് ഗ്രീഷ്മയെയും ചിടുവിനേയും കാണാം.
ഇവര്‍ രണ്ട് പേരും മുന്‍പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്റെ ഇപ്പോഴത്തെ സന്ദര്‍ശനം ഒരു ദിവസത്തെ താമസത്തില്‍ കുറവായതിനാല്‍ പലരേയും കണ്ടില്ല. ഗ്രീഷ്മ മാല കോര്‍ക്കുന്നതും, ചിടു പാടുന്നതും നമുക്കിവിടെ കാണാം.
വിഡിയോ ക്ലിപ്പുകള്‍ ശ്രദ്ധിക്കുക.


Wednesday, October 7, 2009

സര്‍വീസ്ഡ് അപ്പാര്‍ട്ട് മെന്റ് കോയമ്പത്തൂരില്‍

LET ME INTRODUCE MY FRIEND MR & MRS CHACKO WHO IS RUNNING A SERVICED APARTMENT AT COIMBATORE. KINDLY SEE THE FOLLOWING DETAILS AND REQUEST YOU KINDLY FORWARD THIS LINK TO YOUR FRIEND CIRCLE.

കോയമ്പത്തൂര്‍ വരുമ്പോള്‍ സുഖതാമസത്തിന് - ഫര്‍ണീഷ് ചെയ്ത - എയര്‍ കണ്ടീഷന്റായ, പാചകം ചെയ്യണമെങ്കില്‍ എല്ലാ സൌകര്യങ്ങളോടും കൂടിയുള്ള കിച്ചനോട് കൂടിയുള്ള സര്‍വീസ്ഡ് അപ്പാര്‍ട്ട് മെന്റ്. സിംഗിള്‍, ഡബ്ബിള്‍ മുറികളായോ, മൊത്തമായോ വാടകക്ക്. ദിവസത്തേക്കോ, ആഴയിലേക്കോ, മാസത്തിനോ. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

എന്റെ സുഹൃത്ത് മിസ്റ്റര്‍ & മിസ്സിസ് ചാക്കോ നടത്തുന്ന സ്ഥാപനം


D'niche, a contemporary seviced apartment located in puliakulam, COIMBATORE with easy access to railway station, airport, hospitals and restaurants, offers classy accommodation, personalized services and state of the art facilities for the discerning. In short




A HOME AWAY
FROM
HOME







Amenities
air conditioned bedorroms with attached bathrooms and television
fully equipped kitchen
24 hrs power supply
common gynmasium with latest equipments
care taker [optional]
complimentary breakfast

contact details
mr & mrs chacko
0422 - 23313053
+91 98944 59601
+91 93620 13286
email: d_niche@yahoo.co.in

kindly contact above address for room tariff.
tariff card is being published.