Tuesday, November 6, 2012

പൂതപ്പാട്ട്



കുട്ടികള്‍ക്ക് വേണ്ടി ഇടശ്ശേരി  ഗോവിന്ദന്‍ നായര്‍ എഴുതിയ പൂതപ്പാട്ടിന്റെ ദ്രിശ്യാവിഷ്കാരം  - കാണുക വീഡിയോ

http://youtu.be/p42cpOLkZk4

http://youtu.be/p42cpOLkZk4

[if hyperlink  does not  work, please copy and paste]

Sunday, July 15, 2012

വെറ്റില മുറുക്കാന്‍ കൊക്കിന്‍ കാട്ടം



ഒരു കര്‍ക്കിടക സംക്രാന്തിയുടെ ഓര്‍മ്മയിലൂടെ
==========================

പ്രിയാദാസിന്റെ കുറിപ്പ് കണ്ടപ്പോളാണൊര്‍ക്കണത് ഇന്ന് കര്‍ക്കിടക സംക്രാന്തിയാണെന്ന്...

എന്റെ നാട്ടിന്‍പുറത്ത് എല്ലാവരും പോര്‍ക്കിറച്ചി വെക്കും. അമ്മാമന്മാരൊക്കെ വൈകിട്ട് കൂട്ടത്തില്‍ റാക്ക് സേവിക്കും. ഞങ്ങള്‍ കുട്ടികള്‍ ചിരട്ടകളില്‍ അത് മോട്ടിക്കും. നാല് ബീഡിയും... ഹാ...!! ആ കാലമൊക്കെ അയവിറക്കാനല്ലാതെ. ഈ സിറ്റിയിലൊന്നും ആ ലൈഫ് ഇല്ല. മറ്റുപലതും ഉണ്ട്.. ബട്ട് നൊ നോസ്റ്റാല്‍ജിക് മെമ്മറീസ്..

ചിലപ്പോള്‍ മുത്തുവിന്റെ സൈക്കിളിന്റെ പിന്നില്‍ ഞാനും കയറും അങ്ങാടിയിലേക്ക്, ചിലപ്പോള്‍ അവന്‍ കയറ്റില്ല. ആള് എന്റെ ചെറിയ അമ്മാമനാണെങ്കിലും ഞാന്‍ അവനെ പേര് ആണ് വിളിക്കുക.

എന്നെ ബീഡി വലിക്കാനും, വെറ്റില മുറുക്കാനും ഒക്കെ ഇവനാണ് പഠിപ്പിക്കുക. ഞങ്ങള്‍ ഇടക്ക് തട്ടിന്‍ പുറത്ത് ഒത്ത് കൂടും. അവിടെയാണ് മുത്തുവിന്റെ താവളം. ചിലപ്പോള്‍ ബീഡി വലിക്കാനില്ലാതെ വരുമ്പോള്‍ ആഷ്ട്രേയിലുള്ള വലിയ കുറ്റികള്‍ നോക്കിയെടുത്ത് വലിക്കും.

പാറയിലങ്ങാടിയില് പോര്‍ക്കിനെ വെട്ടിക്കഴിഞ്ഞാല്‍ വലിയ തിരക്കാണ് അന്ന്. അല്ലത്ത ദിവസങ്ങളിലും അവിടെ പോര്‍ക്ക് കിട്ടുമെങ്കിലും ഞങ്ങള്‍ തീയന്മാര്‍ ഈ ദിവസം മാത്രമേ പോര്‍ക്കിനെ ശാപ്പിടുകയുള്ളൂ...

അങ്ങിനെ മുത്തുവിന്റെ കൂടെ പോര്‍ക്കിറച്ചി വാങ്ങാന്‍ സൈക്കിളില്‍ പറക്കും. ചിറവക്കഴ കഴിഞ്ഞാല്‍ പിന്നിലിരുന്ന്‍ എന്നെക്കൊണ്ട് ചവിട്ടിക്കും. അപ്പോള്‍ ഹൈസ്പീഡില്‍ പറക്കാം.

അവന്‍ ആളൊരു കള്ളനാണ്, ഇടക്ക് അവന്‍ ചവിട്ടല്‍ നിര്‍ത്തും, എന്നെക്കൊണ്ട് മാത്രം ചവിട്ടിക്കും.

അമ്മാമന്റേയും മരുമകന്റേയും കുസ്രിതികള്‍ ആലോചിക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് ചിരി വരുന്നു....

ഒരിക്കല്‍ ഞങ്ങള് പുഞ്ചപ്പാടത്തുള്ള കാക്കാത്തിരുത്തില് കൊക്കിനെ പിടിക്കാന്‍ പോയി. കൊക്കിനെ പിടിത്തത്തിന്നിടയില് ഞങ്ങള് കുശാലായി ഒന്ന് മുറുക്കാന് തീരുമാനിച്ചു. കാക്കാത്തിരുത്തിന്മേല് വെറ്റിലയും അടക്കയും ധാരാളം വിളയുനന് ഇടമാണ്. ഒരു മരത്തില്‍ കയറി ആദ്യം അടക്ക മോട്ടിച്ചു, പിന്നെ മറ്റൊന്നില് നിന്ന് വെറ്റില നുള്ളി.

ഒരിടത്തിരുന്ന് വിശദമായി മുറുക്കാനാരംഭിച്ചപ്പോള് ആണ് ഓര്‍മ്മ വന്നത്, ചുണ്ണാമ്പില്ലാ എന്ന കാര്യം. “ഉണ്ണ്യേ ഒരു സൂത്രമുണ്ട്. ഈ ചുണ്ണാമ്പിനേക്കാളും ശുദ്ധിയായതാണ് കൊക്കിന് കാട്ടം. ചുണ്ണാമ്പിന് പകരം അത് ചേര്ക്കാം..”

“ഈ മണ്ടന് ഉണ്ണി അവന്റെ വാക്ക് കേട്ട് ചുണ്ണാമ്പിന് പകരം കൊക്കിന് കാട്ടം ചേര്ത്ത് വെറ്റില മുറുക്കിയ കഥ ഞാന് ഈ അവസരത്തില് ഓര്ത്തോര്ത്ത് ചിരിക്കുന്നു..

കുറുമ്പനാണെങ്കിലും എന്റെ അമ്മാമന് സ്നേഹമുള്ളവനായിരുന്നു. അവന്‍ അകാലത്തില് ചരമമടഞ്ഞു……. അവന്‍ വിളിക്കുന്നത് കേട്ടിട്ടാണ് ഞാന് എന്റെ പെറ്റമ്മയെ ചേച്ചി എന്ന് വിളിച്ച് ശീലിച്ചത്…

[ഈ പോസ്റ്റ് താരടീച്ചര്‍ക്കും പ്രിയാദാസിനും ഡെഡിക്കേറ്റ് ചെയ്യുന്നു]

Wednesday, July 11, 2012

മഴയെവിടേ മക്കളേ


മഴയെവിടെ മക്കളേ, മാനം കറുക്കുന്നു പക്ഷെ മഴയില്ല. ഈ വീട്ടില്‍ നിന്ന് പടിഞ്ഞാറ് വെള്ളം മുങ്ങിക്കിടക്കേണ്ട സമയമാണിത്. പക്ഷെ കാല്പാദം നനഞ്ഞ് മുങ്ങാന്‍ പോലും ഇല്ല മഴ.

എവിടേക്കാണ് നമ്മുടെ കാലാവസ്ഥയും പരിസ്ഥിതിയും. പാടങ്ങള്‍ കരഭൂമിയായി. വെള്ളം കെട്ടിക്കിടക്കാന്‍ ഇടമില്ല. സമീപത്തെ എരുകുളം മാത്രം, ഒരു നാഴിക അകലെ പുഞ്ചപ്പാടമുണ്ടെങ്കിലും അവിടെ കൊയ്ത് കഴിഞ്ഞാല്‍ പിന്നെ മഴ വന്നാല്‍ മഴവെള്ളം ഉണ്ടാകും.

പുഞ്ചപണിയാറായാല്‍ വെള്ളം എല്ലാം ചിറളിപ്പുഴയുടെ മറുകരയിലേ
ക്ക് അടിച്ചുവിടും. അങ്ങിനെ വെള്ളം ഇല്ലാതില്ല, പക്ഷെ മൊത്തത്തില്‍ ഹരിത വിപ്ലവം ഇല്ലാണ്ടായിരിക്കുണൂ... മഴ വേണമോ വേണ്ടയോ എന്ന ആശങ്ക ഒരു പരിധിവ
രെ മാത്രം. ഇപ്പോള്‍ ഗ്രാമീണര്‍ക്ക് വെള്ളമില്ലെങ്കില്‍ കറണ്ടില്ലാ എന്നറിയാം.

എന്റ് ഈ തറവാടും പരിസരവും വേനല്‍ക്കാലമായാല്‍ കുടിവെള്ളപ്രശ്നം രൂക്ഷം. മിക്ക വീടുകളിലും കവുങ്ങിന് നന ആവശ്യം. വെള്ളമടിച്ചാല്‍ പിന്നെ വരുന്നത് ഓരു കലര്‍ന്ന ചളിമണമുള്ള വെള്ളം. കുടിക്കാന്‍ വല്ലയിടത്തുനിന്നും കൊണ്ടുവരണം. കുളിക്കാനും അലക്കാനും പാത്രം കഴുകാനുമെല്ലാം ഈ വെള്ളം തെളിയുന്നത് വരെ
കാത്തിരിക്കണം. ഇതാണ് എന്റെ നാട്ടിലെ വിശേഷം.
എന്റെ നാടെന്നാല്‍ ഞാന്‍ ജനിച്ചുവളര്‍ന്ന ചെറുവത്താനി - കുന്നംകുളം. മഴക്കാലമായാല്‍ നാലുദിവസം അവിടെ പോയി താമസിക്കാറുണ്ട്. പക്ഷെ ഇപ്പോള്‍ അവിടെ കിട്ടനും ചുക്കിയുമില്ല, പിന്നെന്ത് സുഖവാസം. കുട്ടികളില്ലെങ്കില്‍ ഒരു ഉഷാറില്ല.
അയലത്തെ കുട്ടികളുണ്ട്. അവര്‍ക്ക് സ്കൂളില്ലാത്ത ദിവസങ്ങളില്‍ അവരുടെ കൂടെ കളിക്കാം. അല്ലെങ്കില്‍ അവര്‍ വൈകിട്ട് കൂട്ടുകൂടാന്‍ വരും. ചുക്കിയുടെ കല്യാണത്തിന് തറവാ‍ട്ടില്‍ പോയപ്പോള്‍ കുട്ടാപ്പുവിനേയും, തക്കുടു, ഷെല്‍ജി, ചിടു മുതല്‍ പേരെ കണ്ടു. ശിവാനി വലിയ കുട്ടിയായി, അവളുടെ താഴെ മറ്റൊരാള്‍ വന്നിരിക്കുന്നു. പിന്നെ മണികണ്ഠന്‍ എന്ന ഒരു പുതുമുഖം ഉണ്ട്. എല്ലാരെയും കൂടി ഒന്നിച്ച് കിട്ടിയാല്‍ ബഹുരസം ആണ്.

പിറന്ന നാടിനെക്കുറിച്ച് ഓര്‍മ്മ വന്നാല്‍ എഴുതിയാലും എഴുതിയാലും തീരില്ല, ഇനി വല്ലപ്പോഴും ഈ വഴിക് വരുമ്പോള്‍ എഴുതാം. പുഞ്ചപ്പാടത്തെ ആമ്പല്‍ പൂ പറിക്കലും മറ്റും ഇന്നെലെ സുകന്യ പങ്കുവെച്ചു.

Friday, June 22, 2012

ഓം നമഃ ശിവായ ശിവായ നമഃ ഓം

രചന: ആദി ശംകരാചാര്യ

ഓം നമഃ ശിവായ ശിവായ നമഃ ഓം
ഓം നമഃ ശിവായ ശിവായ നമഃ ഓം
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാങ്ഗരാഗായ മഹേശ്വരായ |
നിത്യായ ശുദ്ധായ ദിഗമ്ബരായ
തസ്മൈ “ന” കാരായ നമഃ ശിവായ || 1 ||

മന്ദാകിനീ സലില ചന്ദന ചര്ചിതായ
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ |
മന്ദാര മുഖ്യ ബഹുപുഷ്പ സുപൂജിതായ 
തസ്മൈ “മ” കാരായ നമഃ ശിവായ || 2 ||

ശിവായ ഗൗരീ വദനാബ്ജ ബൃന്ദ
സൂര്യായ ദക്ഷാധ്വര നാശകായ |
ശ്രീ നീലകണ്ഠായ വൃഷഭധ്വജായ
തസ്മൈ “ശി” കാരായ നമഃ ശിവായ || 3 ||

വശിഷ്ഠ കുമ്ഭോദ്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്ചിത ശേഖരായ |
ചന്ദ്രാര്ക വൈശ്വാനര ലോചനായ
തസ്മൈ “വ” കാരായ നമഃ ശിവായ || 4 ||

യജ്ഞ സ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ |
ദിവ്യായ ദേവായ ദിഗമ്ബരായ
തസ്മൈ “യ” കാരായ നമഃ ശിവായ || 5 ||

പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൗ |
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ||

Sunday, January 1, 2012

ധനുമാസത്തിലെ തിരുവാതിര ജനുവരി 8 ന്

ധനുമാസത്തിലെ തിരുവാതിര - കഴിഞ്ഞ കൊല്ലത്തെ ഓര്‍മ്മ ഇവിടെ പങ്കുവെക്കുന്നു. സന്ദര്‍ശിക്കുക. ഈ വര്‍ഷം ജനുവരി 8 ആണ് തിരുവാതിര. വരുന്നവര്‍ക്കെല്ലാം കഞ്ഞിയും പുഴുക്കും ലഭിക്കും.

കൂടാതെ അഛന്‍ തേവരുടെ അനുഗ്രഹവും. അഛന്‍ തേവര്‍ ക്ഷേത്രത്തില്‍ അയ്യപ്പനെ ചുറ്റമ്പലത്തില്‍ നിന്നും പുറത്തേക്ക് മാറ്റി പ്രതിഷ്ടിക്കുന്നു. പുതിയ അമ്പലം പണി തുടങ്ങി. സഹായങ്ങള്‍ സ്വീകരിക്കുന്നു.

എല്ലാ മാസത്തിലെ ആദ്യത്തെ തിരുവാതിരക്ക് ഇവിടെ അന്നദാനം ഉണ്ട്. അന്നദാന മണ്ഡപം ഒരു ഭക്തന്‍ പണിതുകൊടുത്തിട്ടുണ്ട്. അവിടെയും വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ട്.

ഇവിടെ ശിവഭഗവാനെ കൂടാതെ - ശ്രീ പാര്‍വ്വതി, ഗോശാലകൃഷ്ണന്‍, ഗണപതി, അയ്യപ്പന്‍, സുബ്രഫ്മണ്യന്‍, ഹനുമാന്‍, യോഗീശ്വരന്‍, നാഗങ്ങള്‍ മുതലായ ഉപദേവതകളും ഉണ്ട്.

ഉപദേവതകളായ ഹനുമാന് വടമാലയും, അവില്‍ നിവേദ്യവും പ്രധാനം മുപ്പെട്ട് ശനിയാഴ്ചയില്‍, അതുപോലെ ഗണപതിക്ക് മുപ്പെട്ട് വെള്ളിയാഴ്ചക്ക് ഉണ്ണിയപ്പം നിവേദ്യം പ്രധാനമാണ്.

തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്ഡില്‍ നിന്ന് ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ ബസ്സില്‍ കയറിയാല്‍ അഞ്ചു രൂപ കൊടുത്താല്‍ തങ്കമണി സ്റ്റോപ്പില്‍ ഇറങ്ങാം. ആ സ്റ്റോപ്പില്‍ തന്നെയാണ് ഈ ക്ഷേത്രം. ഈ പ്രദേശത്തുള്ള ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ പ്രതിഷ്ട ആണ് ഇവിടുത്തെ.


ACHAN THEVAR SHIVA TEMPLE
THANKAMANI KAYATTAM
KOORKKENCHERY PO
THRISSUR 680007
9446335137 - രക്ഷാധികാരികാരി

http://jp-smriti.blogspot.com/2010/12/blog-post_21.html

Monday, June 13, 2011

ചേതനാ മൈ ഡാര്‍ളിങ്ങ് - avalOkanam

ചേതനാ മൈ ഡാര്‍ളിങ്ങ്

http://jp-smriti.blogspot.com/2010/02/blog-post.html

എന്റെ പൂര്‍ത്തീകരിക്കാത്ത പല കഥകളും ഞാന്‍ ചിലപ്പോള്‍ എടുത്ത് നോക്കാറുണ്‍ട്. ഇതൊക്കെ ഇങ്ങിനെ കിടന്നാല്‍ മതിയോ ? എഴുതി തീര്‍ക്കേണ്ടെ....?

Saturday, June 4, 2011

മനോജവം മാരുത തുല്യവേഗം - story of hanumaan


തൃശ്ശിവപേരൂര്‍ അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തിലെ ഹനുമാന്‍ സ്വാമി കോവിലാണിത്. ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഹനുമാന്‍ സ്വാമിയെ ഭജിച്ച് ഇവിടെ ഭക്തജനങ്ങള്‍ മുപ്പെട്ട് ശനി ദിവസങ്ങളില്‍ താഴെ പറയുന്ന വഴിപാടുകള്‍ നടത്താറുണ്ട്.

ശ്രീ ഹനുമാന്‍ സ്വാമിയെ പറ്റിയുള്ള ചരിത്രമോ ഐതിഹ്യമോ താഴെപറയും വിധം കുളശ്ശേരി അമ്പല നടയില്‍ താമസിക്കുന്ന ഉണ്ണിയേട്ടന്‍ പറഞ്ഞ് തന്നതാണ്‍.

ഹനുമാന്‍ സ്വാമിയുടെ കഥ അറിയുമോ ആര്‍ക്കെങ്കിലും. ഞാന്‍ ഒരിക്കല്‍ കുളശ്ശേരി അമ്പല നടയില്‍ താമസിക്കുന്ന ഉണ്ണിയേട്ടനോട് ചോദിച്ചിരുന്നു.

ഉണ്ണിയേട്ടന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഇപ്രകാരം എഴുതുന്നു.

ശ്രീ ഹനുമാന്‍ ശിവ പുത്രനും, വായു പുത്രനും, കേസരീ നന്ദനനുമാണന്ന് പറയപ്പെടുന്നു. അമ്മ അഞ്ജന എന്ന ശാപഗ്രസ്ഥയായ ഒരപ്സരസ്സത്രെ. ശ്രീ പരമേശ്വരന്റെ ബീജം കൊണ്ട് കുരങ്ങുരൂപത്തിലായ അഞ്ജനക്ക് ഒരു പുത്രനുണ്ടാവുന്നതോടെ ശാപ മോക്ഷവും കിട്ടിയിരുന്നു. അതിന്നായി ഭൂലോകത്തില്‍ എത്തിയ അഞ്ജനയെ കേസരി എന്ന കുരങ്ങ് ഭാര്യയാക്കിയിരുന്നു.

ശ്രീ പരമേശ്വരനും പാര്‍വ്വതിയും വനത്തില്‍ കുരങ്ങുരൂപത്തില്‍ ക്രീഡിക്കാനിടയായത് വിധിവിഹിതമെന്നല്ലാതെ എന്ത് പറയാന്‍. ശ്രീ പരമേശ്വര വീര്യം സ്രവിക്കുകയും കുരങ്ങ് രൂപത്തിലുള്ള ഒരു സന്തതിയുടെ മാതൃത്വം വേണ്ടെന്നും, ഗജരൂപത്തിലുളള ഗണപതി ഭഗവാന്റെ മാതൃത്വം തന്നെ തനിക്ക് മതിയായിരിക്കുമെന്ന് ആവലാതിപ്പെടുകയുണ്ടായത്രെ. വളരെ ശ്രേഷ്ടമായ പരമേശ്വരബീജം ഏതായാലും പാഴായിപോകരുതെന്ന് കരുതി സര്‍വ്വേശ്വരന്‍ വായു ഭഗവാനെ വരുത്തി. ആ വീര്യം ശ്രീ പരമേശ്വരബീജത്തിനായി കഠിനതപസ്സനുഷ്ടിക്കുന്ന അഞ്ജന എന്ന അപ്സരസ്സില്‍ നിക്ഷേപിക്കാന്‍ ഏല്പിച്ചു.

ആ നിയോഗമനുസരിച്ച് ശിവബീജം കുരങ്ങുരൂപത്തിലായിരിക്കുന്ന അഞ്ജനയില്‍ എത്തിച്ചുവത്രെ. ബീജം വളര്‍ന്ന് അഞ്ജന പ്രസിവിക്കുന്നതോടെ ശാപമോഷം കിട്ടിയ ആ അപ്സരസ്സ് പൂര്‍വ്വരൂപം കൈകൊണ്ട് സ്വര്‍ഗ്ഗലോകത്തിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങിയത് കണ്ട പുത്രന്‍ താനെന്താണ് ഭക്ഷിക്കേണ്ടതെന്താരാഞ്ഞു.

ചുവന്ന് തുടുത്ത പഴങ്ങളാണ് നിന്റെ ഭക്ഷണം എന്ന് കേട്ട അഞ്ജനാ സുതന്‍ ഉദയസൂര്യനെ കണ്ട് ഭകഷണമാണെന്ന് കരുതി പിടിച്ച് തിന്നാനായി മേല്‍പ്പോട്ടേക്ക് ചാടി.


ഇത് കണ്ട ദേവേന്ദ്രന്‍ തന്റെ വജ്രായുധം കൊണ്ട് കുരങ്ങനെ തടുക്കാനൊരുങ്ങി. അങ്ങിനെ താടിയെല്ലില്‍ വജ്രായുധത്താല്‍ ക്ഷതം പറ്റിയ കുരങ്ങനാണ് ഹനുമാനായത്
.


തന്റെ പുത്രനെ ക്ഷതമേല്പിച്ചത് കണ്ട വായു ഭഗവാന്‍, ആ കുട്ടിയേയുമെടുത്ത് പാതാള ലോകത്ത് പോയി ഒളിച്ചു.


ഭൂലോകത്തിലെ വായുസ്തംഭനം കൊണ്ട് പൊറുതി മുട്ടിയ തൃമൂര്‍ത്തികള്‍ വായു ഭഗവാനെ അന്‍വേഷിച്ച് കണ്ടെത്തി.


ശ്രീരാമ കാര്യത്തിനായി ജനിച്ചതാണ് ഹനുമാന്‍ എന്നും അതിനാല്‍ സൂര്യ ഭഗവാന്‍ വിദ്യ അഭ്യസിപ്പിക്കുമെന്നും പറഞ്ഞ് പാതാളത്തില്‍ നിന്നും ഹനുമാനോട് കൂടിയ വായു ഭഗവാനെ പുറത്ത് കൊണ്ട് വന്നു. വിദ്യാഭ്യാസത്തിന്നായി സൂര്യനെ സമീപിച്ച ഹനുമാന്‍ ഒരു ദിവസം കൊണ്ട് തന്നെ എല്ലാ വിദ്യകളും അഭ്യസിച്ച് മാതംഗാശ്രമത്തില്‍ തിരിച്ചെത്തുന്നു.

താന്‍ രാമകാര്യത്തിന്നായി ശ്രീ പരമേശ്വര ബീജത്തില്‍ നിന്നും
ജനിച്ചതാണറിഞ്ഞ ഹനുമാന്‍ പരാക്രമങ്ങള്‍ തുടങ്ങിയതോടെ സഹികെട്ട മാതംഗമുനി ഹനുമാന്റെ കഴിവുകള്‍ ഓര്‍മ്മയില്ലാതെ പോകട്ടെ എന്ന് ശപിക്കുന്നു.

ആരെങ്കിലും ശ്രീരാമ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതോടെ തന്റെ ശക്തി മനസ്സിലാക്കി പ്രവര്‍ത്തിക്കാനും കഴിവുണ്ടാവട്ടെ എന്ന് മഹര്‍ഷി അനുഗ്രഹിച്ചു.

സ്ത്രീ വേഷധാരിയായി ദേവലോകത്ത് എത്തിയ അരുണന്റെ സൌന്ദര്യത്തില്‍ ആകൃഷ്ടരായ സൂര്യനും, ഇന്ദ്രനും ഓരോ സന്തതികളുണ്ടായത്രെ. ബാലീ സുഗ്രീവന്മാര്‍ തന്റെ ഗുരുവായ സൂര്യന്റെ നിര്‍ദ്ദേശമനുസരിച്ച് രാമകാര്യത്തില്‍ സഹായിക്കാനായി ഹനുമാന്‍ സുഗ്രീവന്‍ സമീപത്തെത്തിയെന്നും, ബാക്കി രാമായണ കഥകളും നമുക്കറിവുളളതാണല്ലോ.

ശ്രീരാമന്റെ മുദ്രമോതിരം ഏല്‍പ്പിച്ച് സീതാന്വേഷണത്തിനായി തെക്ക് ഭാഗത്തേക്ക് പുറപ്പെട്ട ഹനുമാനും സംഘവും ജാംബവാനില്‍ നിന്നും തന്റെ ജന്മ കാര്യങ്ങള്‍ മനസ്സിലാക്കുന്നതോടെ മുദ്ര മോതിരവുമായി ഒറ്റക്കുതിപ്പിന്‍ മഹേന്ദ്ര രൂപത്തിലും അവിടുന്ന് സീതാ ദേവിയെ പാര്‍പ്പിച്ചിരിക്കുന്ന ശ്രീ ലങ്കയിലെ അശോക വനികയിലും എത്തിയതായി ഏല്ലാവര്‍ക്കും അറിയാം. രാമായണ കഥകള്‍ വിവരിക്കുന്
നില്ല.

ശ്രീ ഹനുമത് മഹത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹനുമാന്‍ ചാലീസയും, അത്ഭുത ശക്തികള്‍ ഒളിഞ്ഞു കിടക്കുന്ന അഷ്ടോത്തര നാമ ജപവും നമുക്ക് നിത്യവും ജപിക്കുക.

“മനോജവം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം…. വാതോത്മജം വാനരയൂഥ മുഖ്യം, ശ്രീരാമദൂതം ശിരസ്സാ നമാമി”

അത് കൊണ്ട് “ബുദ്ധിര്‍ബലം യശോധൈര്യം നിര്‍ഭയത്വം അരോഗത അജാണ്ഠ്യം വാക്പഡുത്വം ച ഹനുമത് സ്മരണത് ഭവേത്”.

പവനസുത ഹനുമാന്‍ കീ ജയ്. സിയാവര്‍ രാമചന്ദ്ര കീ ജയ്. ബോലെ ഭായ് സബ് സന്തന്‍ കീ ജയ് ----------