Monday, December 13, 2010

കേവിനും നിതികയും


അയലത്തെ വീട്ടിലെ സുന്ദരനും സുന്ദരിയുമാണിവര്‍। കേവിന്‍ ആളൊരു കുറുമ്പനാണ്। നിതിക പാവവും।
നാള് കുറച്ച് കഴിയട്ടെ അവള്‍ തിരിച്ചടിക്കും.
എന്റെ മകള്‍ രാക്കമ്മയെ എന്റെ മകന്‍ ജയേഷ് അടിച്ച് ചതക്കുമായിരുന്നു ഈ പ്രായത്തില്‍। ഒരിക്കല്‍ അവള്‍ അവനെ തിരിച്ചടിച്ചു। പിന്നെ അടിയുടെ ഒരു പൂരം തന്നെയായിരുന്നു।
എന്റെ പിള്ളേര്‍സ് ചെറുപ്പം മുതല്‍ എന്നോടൊന്നിച്ചായിരുന്നു മസ്കത്തില്‍। ഞാന്‍ അവര്‍ക്ക് അന്ന് റസ്റ്റ്ലിങ്ങ് കാണിച്ച് കൊടുക്കും। എന്നിട്ട് രണ്ടെണ്ണത്തിനേയും കൊണ്ട് അടി കൂടിപ്പിക്കും.
ആദ്യമൊക്കെ മോനായിരുന്നു വിജയി। പിന്നീട് മോള് മോനെ ഇടിച്ച് വീഴ്ത്താന്‍ തുടങ്ങി। കേവിന്റെ അമ്മാമ്മ പറയും ഇവന്‍ വികൃതി കൂടുതലാണ്। അതിലെന്താ സംശയം। ആണ്‍കുട്ടികള്‍ അങ്ങിനെ തന്നെ വേണം। അല്ലെങ്കില്‍ മണ്ടൂസെന്ന് വിളിക്കില്ലേ?!.
നീ അടിച്ച് തരിപ്പണമാക്കിക്കോടാ മോനേ। പക്ഷെ അനിയത്തിയെ കാര്യമായി കൈ വെക്കരുത്। അവള്‍ ഒരു പാവമാണ്। ഞാന്‍ വഴിയിലൂടെ പോകുമ്പോള്‍ നിതിക അപ്പാപ്പാ എന്ന് വിളിക്കാറുണ്ടായിരുന്നു। ഒരു സുഖമുള്ള വിളിയായിരുന്നു അത്। ഈയിടെയായി അവളുടെ വിളി കേള്‍ക്കാറില്ല.
ഞാന്‍ കേവിനെ ചെറുപ്പത്തില്‍ എന്റെ വീട്ടിലേക്ക് എടുത്ത് കൊണ്ടുവരുമായിരുന്നു। നിതികയെ ഒരു ദിവസം കൊണ്ടോണം। കൂടെ കേവിനേയും। എനിക്ക് വികൃതിയുള്ള കുട്ട്യോളെ വലിയ പ്രിയമാണ്।
എന്റെ മകന്‍ ജയേഷിന്റെ അത്ര വികൃതിയുള്ള കുട്ടികളെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല। അത്രയും കുറുമ്പനായിരുന്നു അവന്‍। ഇപ്പോള്‍ പഠിച്ച് മിടുക്കനായി എഞ്ചിനീയറായി, ബിസിനസ്സ് മേനേജ്മെന്റും കഴിഞ്ഞ് സിറ്റി ബാങ്കില്‍ മേനേജരാണ്.
മകള്‍ രാഖിയും പഠിത്തത്തില്‍ മിടുക്കിയായിരുന്നു। ഞങ്ങളുടെ കുടുംബത്തില്‍ പാരമ്പര്യമായി ഒരു സന്തതിക്ക് ചിത്രം വരക്കാനുള്ള വാസനയുണ്ടാവാറുണ്ട്। എന്റെ അഛനും, എന്റെ ഇളയ സഹോദരനും സിനിമാ നടനുമായ വി കെ ശ്രീരാമനും, എന്റെ മകള്‍ രാഖിക്കും ചിത്രകലയില്‍ പാരമ്പര്യമായി സിദ്ധിച്ചിട്ടുള്ളതാണ് ആ കഴിവുകള്‍। സഹോദരന്‍ ശ്രീരാമന്‍ തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്ട്സ് കോളേജിലും എന്റെ മകള്‍ തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിലും ആണ് പഠിച്ചത്। മകള്‍ ഇന്ന് കൊച്ചിയിലെ അറിയപ്പെടുന്ന ആര്‍ക്കിറ്റെക്റ്റ് ആണ്.
എന്റെ കാഴ്ചപ്പാടില്‍ വികൃതിയുള്ള കുട്ടികള്‍ ഭാവിയില്‍ നല്ല വിദ്യാഭ്യാസത്തോടെ വളരെ ഉയരങ്ങളില്‍ എത്തിപ്പെടും। എന്റെ മകന്‍ മസ്കത്തിലെ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുമ്പോളും, തൃശ്ശൂരില്‍ ജയറാം മാഷിന്റെ അടുത്ത് എണ്ട്രന്‍സ് കോച്ചിങ്ങിന് പഠിക്കുമ്പോളും, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിക്കുമ്പോഴും അവന്റെ കുട്ടിക്കളിയും വര്‍ത്തമാനം പറച്ചിലും സഹിക്കതെ അദ്ധ്യാപകന്മാര്‍ എന്നോട് വിദ്യാലയങ്ങളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.
ആദ്യകാലങ്ങളിലൊക്കെ അത് എനിക്കൊരു വിഷമമുള്ള സംഗതിയായി। അവന്റെ ഭാവിയോര്‍ത്ത് രക്ഷിതാവായ എനിക്ക് ഉല്‍ക്കണ്ഠയുണ്ടായിരുന്നു। പക്ഷെ കലാലയ ജീവിതത്തില്‍ അവന്‍ മിടുക്കനായി പഠിച്ചുയര്‍ന്നു। ഇന്ന് വളരെ ഉയര്‍ന്ന പദവി അലങ്കരിക്കുന്ന ബേങ്ക് മേനേജരാണ്.
ഞാന്‍ ഈ പറഞ്ഞ് വരുന്ന കേവിന്‍ ഭാവിയില്‍ വലിയ ഉയരങ്ങളില്‍ എത്തിപ്പെടുമെന്നതില്‍ സംശയമില്ല। നിതികയുടെ വിധി എനിക്കിപ്പോള്‍ പ്രവചിക്കാന്‍ വയ്യ। എന്റെ മനോമണ്ഡലത്തില്‍ അവള്‍ വലിയ കുട്ടിയകുമ്പോള്‍ എങ്ങിനെ ഇരിക്കുമെന്ന് തെളിയുന്നില്ല.
എന്നാലും നിതിക ഭാവിയില്‍ നല്ലൊരു വീട്ടമ്മയായിരിക്കും। കേവിനും നിതികക്കും അപ്പൂപ്പന്റെ അനുഗ്രഹാശംസകള്‍>

Friday, December 10, 2010

കൊച്ചിക്കാരി പാറൂട്ടിയുമായൊരു കിന്നാരം [വിഡിയൊ]


കൊച്ചിയിലെ ലിറ്റില് പാറുകുട്ടിയുമായി കിന്നാരം പറയുന്ന ജെ പി അപ്പൂപ്പന്‍ ഹു ഈസ് തിരശ്ശീലക്കപ്പുറം.


കുട്ടാപ്പുവിന്റെ ചേച്ചിയാണ് ഈ പാറുകുട്ടി.
പാറുകുട്ടിയുമായുള്ള അപ്പൂപ്പന്റെ കിന്നാ‍രം കേള്‍ക്കുക.

Friday, December 3, 2010

ഇവളൊരു സുന്ദരി

ഈ സുന്ദരിക്കുട്ടിയെ ആരെങ്കിലും കണ്ടിട്ടുണ്ടോ..?
ഇല്ലെങ്കില്‍ എന്റെ വീട്ടിലേക്ക് വന്നോളൂ...

ജെസ്സിയുടെ പേരക്കുട്ടിയാ ഇവള്‍.
നിതിക.

Monday, November 29, 2010

കുട്ടാപ്പുവിന്റെ ചലനങ്ങള്‍

കുട്ടാപ്പുവിന്റെ ചലനങ്ങള്‍ കേമറക്കണ്ണുകളിലൂടെ.മക്കള്‍ക്ക് കുട്ടികളുണ്ടാകുമ്പോളാണ് ജീവിതത്തിന് പൂര്‍ണ്ണത ലഭിക്കുന്നത്. പണ്ടൊക്കെ ചിന്തിക്കുമായിരുന്നു രോഗിയായ എന്നെ വേഗം കൊണ്ടോകണേ ഭഗവാനേ എന്ന്. പാരമ്പര്യമായി അറുപതിനോടടുക്കുമ്പോള്‍ എല്ലാരും പരലോകം പ്രാപിക്കുക്കുമായിരുന്നു.

എനിക്കെന്തോ എന്നറിയില്ല, എന്റെ ടിക്കറ്റ് ഇത് വരെയും കണ്‍ഫേം ആയില്ല.വാതം ഒരു രോഗമല്ല ചിലര്‍ക്ക്.കൂടെ മറ്റു രോഗങ്ങളും കൂടിയായാലോ. അപ്പോള്‍ വയസ്സന്മാര്‍ പറയുന്നത് കേള്‍ക്കാറില്ലേ. ഭഗവാനേ അധികം ബുദ്ധിമുട്ടിക്കാതെ എന്നെ അങ്ങോട്ട് വിളിക്കേണമേ എന്ന്. ഞാനും പണ്ടൊക്കെ അങ്ങിനെ ഭഗവാനോട് കേണപേക്ഷിക്കാറുണ്ട്.

ഇപ്പോള്‍ എന്റെ പേരക്കുട്ട്യോളെ പിരിഞ്ഞിരിക്കാനെനിക്കാവുന്നില്ല.ഇവന്‍ കുട്ടാപ്പു. ഒരു കുട്ടിമാളു കൂടി വന്നിട്ടുണ്ട്. ഒരു മാസം തികഞ്ഞിട്ടില്ല.

Thursday, November 11, 2010

ദേവൂട്ടി

ദേവൂട്ടി - കഥ

എന്റെ ഇഷ്ടദേവനായ അച്ചന്‍ തേവരുടെ തിരുനടയില്‍ നിന്നാണ് എനിക്ക് ഈ നാട്ടുകാരായ പലരേയും സുഹൃത്തുക്കളായി ലഭിക്കുന്നത്. ഇവിടെ നിന്നും പടിഞ്ഞാറ് 30 കിലോമീറ്ററകലെയുള്ള ഒരു ഗ്രാമത്തില്‍ നിന്നാണ്‍ ഞാന്‍ ഇവിടേക്ക് ചേക്കേറിയത്.

മറ്റൊന്നും കൊണ്ടല്ല… മലായാളം എഴുതാനറിയാത്ത എന്റെ മക്കളെ പഠിപ്പിക്കാന്‍ എനിക്ക് ഏറ്റവും അടുത്ത് തൃശ്ശൂര്‍ പട്ടണമായിരുന്നു എന്റെ കണ്മുന്നില്‍ തെളിഞ്ഞത്. അങ്ങിനെ ഇപ്പോള്‍ ഞാന്‍ തൃശ്ശൂര്‍ക്കാരനായി. ഇവിടുത്തെ നാട്ടുകാര്‍ എന്റെ പ്രിയസുഹൃത്തുക്കളും.

കുട്ടികാളാണെന്റെ ലോകം. എന്നെ ഒരു ഡോക്ടറാക്കി കുട്ടികളുടെ സ്പെഷലിസ്റ്റ് ആക്കാനായിരുന്നു എന്റെ മാതാവിന്റെ മോഹം. പക്ഷെ ഞാന്‍ കുറച്ച് നാളത്തെ പഠിപ്പിന്‍ ശേഷം കോളേജില്‍ നിന്ന് ഓടിപ്പോയി. എന്റെ മനസ്സിലെ ആഗ്രഹം മറ്റൊന്നായിരുന്നു.

ഞങ്ങളുടെ ഗ്രാമത്തില്‍ പാടത്ത് പണിക്ക് പോകുന്ന ഒരു പെണ്ണിന്റെ കുട്ടിയെ ചിലപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ നിര്‍ത്തുമായിരുന്നു. അവളുടെ അമ്മ കാലത്ത് വീട്ടുപണിക്ക് എന്റെ വീട്ടില്‍ വരുമായിരുന്നു. ആ അമ്മക്ക് ഈ മകളല്ലാതെ മറ്റാരും ഇല്ലാഞ്ഞതിനാല്‍ പോകുന്നിടത്തെല്ലാം ഈ കൊച്ചിനെ കൂട്ടിയിരുന്നു.

ഒന്ന് രണ്ട് ദിവസം ഞാന്‍ ഈ കുഞ്ഞിനെ എന്റെ വീട്ടില്‍ കാണാനിടയായി. ആ സമയം എന്റെ പിതാവ് സിലോണില്‍ നിന്ന് അവധിക്ക് വന്ന സമയമായിരുന്നു. അദ്ദേഹത്തിന്റെ അടുക്കലാകും ഈ പെണ്കുട്ടി മിക്കവാറും. എന്റെ മാതവ് അവള്‍ക്ക് ഉടുപ്പ് തുന്നിക്കൊടുക്കും. ആ വീട്ടിലെ ഒരു അംഗത്തെപ്പോലെ ഗായത്രി വളര്‍ന്നു. ഞാന്‍ അവളെ കുളിപ്പിക്കുകയും എന്റെ കൂടെ കിടത്തി ഉറക്കുകയും ഭക്ഷണം കൊടുക്കുകയും എല്ലാം ചെയ്യുമായിരുന്നു. അന്നവള്‍ക്ക് 3 വയസ്സേ ഉണ്ടായിരുന്നുള്ളൂ…

അവള്‍ ചിലപ്പോള്‍ അമ്മയെ വിളിച്ച് കരയും. ചിലപ്പോള്‍ വെറുതെ കരഞ്ഞും കൊണ്ടിരിക്കും. വെറുതെ കരയുമ്പോള്‍ ഞാന്‍ ഒരു ഈര്‍ക്കിളി എടുത്ത് അവളെ തല്ലും. അപ്പോള്‍ ആ വേദന കൊണ്ട് അവള്‍ വീണ്ടും കരയും. പക്ഷെ അടിയുടെ വേദന ശമിച്ചാല്‍ കരച്ചില്‍ നിര്‍ത്തുകയും ചെയ്യും. ഇനി അഥവാ അവള്‍ക്ക് ആ അടി കിട്ടിയില്ലെങ്കില്‍ ഒരു പക്ഷെ ദിവസം മുഴുവനും അവള്‍ കരഞ്ഞും കൊണ്ടിരിക്കും.

“ഈ ഈര്‍ക്കിളിപ്രയോഗം” പില്‍ക്കാലത്ത് എനിക്ക് രണ്ട് സന്താനങ്ങളുണ്ടായപ്പോള്‍ ഞാന്‍ പ്രയോഗിക്കാറുണ്ട്. ഒരു കാരണവുമില്ലാതെ ചില പിള്ളേര്‍ ചുമ്മാതങ്ങ് കരഞ്ഞും കൊണ്ടിരിക്കും. അപ്പോള്‍ ഈ ഈര്‍ക്കിളിപ്രയോഗത്തിലൂടെ അവര്‍ നല്ല്ല കുട്ടികളാകും.

എനിക്കും അവധിക്കാലമായതിനാല്‍ ഏതാണ്ട് ഒരു മാസം ഞാന്‍ ഗായത്രിയെ എന്റെ കുഞ്ഞിനെപ്പോലെ പരിചരിച്ചു. കാലത്ത് 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഗായത്രി എന്റെ കൂടെയാകും. വൈകിട്ട് അവളുടെ അമ്മ പാടത്ത് നിന്ന് വരുന്നതിന്‍ മുന്‍പ് ഞാന്‍ അവളെ കിണറ്റിന്‍ കരയില്‍ കൊണ്ടോയി നിര്‍ത്തി ടാങ്കില്‍ നിറഞ്ഞ് വെള്ളം കോരിയൊഴിച്ച് അവളും ഞാനും ഒരുമിച്ച് കുളിക്കും.

ചിലപ്പോള്‍ അവള്‍ തണുത്ത് വിറച്ച് പല്ലുകള്‍ കൂട്ടിയടിക്കുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. എല്ലാരും പറയും ഉണ്ണി ഗായത്രിയെ വെറുതെ തല്ലുമെന്ന്. അത് ആളുകള്‍ കുശുമ്പിന് പറയുകയായിരുന്നു. ഈ ഗായത്രിയില്‍ കൂടിയാണ്‍ എനിക്ക് കുഞ്ഞുങ്ങളോട് ഇത്ര അടുപ്പമായത്.

അടുത്ത വീട്ടിലെ പിള്ളേരുടെ കല്യാണം കഴിയുമ്പോളൊക്കെ ഞാന്‍ വിചാരിക്കും “എന്താ എന്റെ കല്യാണം നടത്തിത്തരാത്തത് എന്റെ അമ്മയും അഛനും“ പ്രായമായി പുരനിറഞ്ഞ് നില്‍ക്കുന്ന ഒരു ചെക്കനുണ്ടല്ലോ എന്ന ഒരു വേവലാതിയും എന്റെ രക്ഷിതാക്കള്‍ക്കുണ്ടായിരുന്നില്ല.!!

ഇനി ഏതെങ്കിലും ഒരു പെണ്ണിനെ പിടിച്ചോണ്ട് വീട്ടിലേക്ക് കയറി വരാനുള്ള തന്റേടവും എനിക്കുണ്‍ടായിരുന്നില്ല. എന്റെ പിതാവ് കടുകട്ടിയുള്ള പട്ടാളച്ചിട്ടയേക്കള്‍ കാഠിന്യമുള്ള ഒരു പ്രകൃതക്കാരനായിരുന്നു. അദ്ദേഹം എന്റെ അമ്മയെ അമ്മയുടെ പിതാവിന്റെ സമ്മതമില്ലാതെ വീട്ടില്‍ പോയി താലികെട്ടി വിളിച്ചോണ്ട് വന്നയാളാണ്‍. പക്ഷെ അദ്ദേഹത്തിന്‍ അതിന്നുള്ള ചങ്കൂറ്റവും പടയാളിയായ പിതാവും നാട്ടുകാരും ഉയര്‍ന്ന വരുമാനമുള്ള ജോലിയും ഉണ്ടായിരുന്നു. ഈ എനിക്കോ ഒന്നുമില്ല. ജോലിയുമില്ല വരുമാനവും ഇല്ല. പിന്നെങ്ങിനെയാ വല്ല പെണ്ണുങ്ങളേയും വിളിച്ചോണ്ട് വരിക.

ഒരു പക്ഷെ ഒരു നേരത്തെ ഭക്ഷണവും അന്തിയുറങ്ങാനുള്ള സൌകര്യങ്ങളും പിതാവ് നല്‍കിയെന്ന് വരാം. അതിനാല്‍ ഞാന്‍ എന്റെ വിവാഹസ്വപ്നം മടക്കിക്കെട്ടി അയയില്‍ കെട്ടിത്തൂക്കി. വല്ലവരുടേയും മക്കളെ താലോലിക്കാനാകും എന്റെ വിധി. ആരുടെ മക്കളായാലും എനിക്ക് വേണ്ടില്ല. അവര്‍ എപ്പോഴും എന്നോട് കൂടിയുണ്ടാവണം എന്നൊരു അത്യാഗ്രഹമാ‍യിരുന്നു എന്റെ മനസ്സില്‍.

+ദേവൂട്ടിയുടെ കഥ പറയുന്നതിനും മുന്‍പേ തന്നെ ഞാന്‍ കഥയില്‍ നിന്നെങ്ങോ പോയി. എന്റെ പ്രിയ സുഹൃത്ത് കുട്ടന്‍ മേനോന് എന്നെ എപ്പോഴും ശാസിക്കും ഇങ്ങനെ കഥയെഴുതുമ്പോള്‍ കഥയില്‍ നിന്ന് എങ്ങോട്ടെങ്കിലും ഓടിയാല്‍. പക്ഷെ ശീലിച്ചതല്ലെ പാലിക്കൂ എന്ന് പറയുന്ന പോലെ എന്റെ സ്വാഭാവം ഇനി മാറുമെന്ന് തോന്നുന്നില്ല. ഞാന്‍ എഴുതാന് തുടങ്ങിയത് എന്റെ അറുപതാം വയസ്സിലാണ്.

ആദ്യകാലങ്ങളില്‍ ഞാന് ഇത്രയും എഴുതുമായിരുന്നില്ല. ഇപ്പോള്‍ എനിക്ക് എപ്പോഴും വേദനായാണ്‍. പിന്നെ കുറേശ്ശെ മറവിയും. ഇന്ന് കാലത്ത് എണീറ്റുതുടങ്ങിയപ്പോള്‍ തുടങ്ങിയതാണ്‍ വേദന.

കാലിന്റെ വിരലുകളില്‍ കൂടി എന്തോ കയറിപ്പോകുന്ന പൊലെ, അല്ലെങ്കില്‍ കാല്‍ പാദത്തിന്നടിയില്‍ സെന്‍സിവിറ്റി കുറഞ്ഞപോലെ. പലമരുന്നും കഴിഞ്ഞ് ഇപ്പോള്‍ ആയുര്‍വ്വേദത്തിനെ ശരണം പ്രാപിച്ചിരിക്കയാണ്‍. ഇനി ഇതും കൊണ്ട് രക്ഷപ്പെടില്ലെങ്കില്‍ പിന്നെ ഈശ്വരനാമം ജപിച്ച് ഏതെങ്കിലും ക്ഷേത്രനടയില്‍ ഭജനമിരിക്കണം. എന്നെ ചികിസ്തിക്കുന്ന ഡോക്ടര്‍മാര്‍ക്കൊന്നും എന്റെ അസുഖം എന്താണെന്ന് മനസ്സിലായിക്കാണില്ല. എല്ലാരും പറയുന്നു വാതമാണെന്ന്. അലോപ്പതി ചികിത്സയിലൊക്കെ വേദനസംഹാരികളാണ്‍. അത് കഴിച്ചാല്‍ പിന്നെ അസുഖമുണ്ടെന്ന് തോന്നില്ല. രണ്ട് ദിവസം കഴിച്ചില്ലെങ്കില്‍ പിന്നെ എണീറ്റ് നടക്കാന്‍ പറ്റില്ല. 8 മാസം തുടര്‍ന്ന് ന്യൂറോ ഫിസിഷ്യന്‍ എന്നെ ചികിസ്തിച്ച് ഭേദമാകാതെ ഞാന്‍ അയാളെ കയ്യൊഴിഞ്ഞു. ഹോമിയോപ്പതിയും ഫലിച്ചില്ല.

കാലത്ത് കഷായം കുടിച്ച് കഴിഞ്ഞാല്‍ തൈലം തേച്ച് അരമണിക്കൂറ് ഇരിക്കണം. പിന്നീട് ചുടുവെള്ളത്തില്‍ കുളി. അത് കഴിഞ്ഞേ പ്രാതല്‍ പാടുള്ളൂ.

ഈ വയ്യാത്ത എനിക്ക് എന്റെ പെണ്ണിനേയും കൂടി നോക്കണം ഇപ്പോള്‍. അവളുടെ രണ്ട് കൈകളും സര്‍ജറി കഴിഞ്ഞ് ഇരിക്കുകയാണ്‍. അവള്‍ക്ക് ഭക്ഷണം കോരിക്കൊടുക്കണം. കുളിപ്പിക്കണം. ഒരു കൊച്ചുകുട്ടിയെ പരിചരിക്കുന്നപോലെ എല്ലാം ചെയ്തുകൊടുക്കണം.

അവളുടെ കാലത്തെ ദിനചര്യകളെല്ലാം നടത്തിക്കൊടുക്കുന്നതിന്നിടയില്‍ ഞാന്‍ തൈലം തേക്കാന്‍ മറന്നു. കുളിക്കുകയും ചെയ്തു. ഇനി തൈലം രാത്രി മാത്രമെ തേക്കാന്‍ പറ്റൂ.
വാതരോഗിയായ ഞാന്‍ എഴുത്തില്‍ കൂടി എന്റെ വേദനകള്‍ മറക്കുന്നു. ഞാന്‍ വേദനസംഹാരി ഗുളികകള്‍ സ്വയം നിര്‍ത്തലാക്കി. ഇപ്പോള്‍ ഞാന്‍ ഉറങ്ങും എഴുതുകയോ വരക്കുകയോ ഡിസൈന്‍ ചെയ്തുകൊണ്ടിരിക്കുകയോ ചെയ്തുകൊണ്ടിരിക്കും.

കഴിഞ്ഞ കുറച്ച് നാളുകളായി ഞാന്‍ ദേവൂട്ടിയെ ശ്രദ്ധിക്കുന്നു. പക്ഷെ അവള്‍ എന്നെ എപ്പോ കണ്ടാലും ഓടിയൊളിക്കും. ഒരു ദിവസം ഞാന്‍ അവളെ ഓടിച്ചിട്ട് പിടിച്ചു, പക്ഷെ നിമിഷത്തിന്നകം അവള്‍ കുതറി മാറി എങ്ങോ പോയി മറഞ്ഞു.

ഞാന്‍ പലപ്പോഴും ശ്രദ്ധിക്കുമായിരുന്നു ഇവളെ. ഇവളെക്കൂടെ ഇവളുടെ മാതാ‍വിനെ ഒരിക്കലും അല്ലെങ്കില്‍ കൂടെ മറ്റേതെങ്കിലും സ്ത്രീകളെയോ കാണാറില്ല. എന്റെ ഒരു സുഹൃത്തിനെ ചുറ്റിപ്പറ്റിയുള്ള നീക്കങ്ങളായിരിക്കും ഇവളുടെ. ഇവളെ കണ്ടാല്‍ എടുത്ത് ഓമനിക്കാന്‍ തോന്നും അത്രയും സുന്ദരിയാണ്‍ ദേവൂട്ടി. കഴുത്തിലൊരു ചരടും അതിലൊരു ഏലസ്സും ഉണ്ട് ദേവൂട്ടിക്ക്.
എന്റെ കൈവിരലുകള്‍ തരിച്ച് തുടങ്ങി മരവിപ്പും. ഇനി അടുത്ത മരുന്ന ആഹാരശേഷം മാത്രം. അതിന്‍ ഇനിയും 4 മണിക്കൂറ് കാത്തിരിക്കണം. ഞാന്‍ പോയി അല്പം വിശ്രമിക്കട്ടെ. ദേവൂട്ടിയുടെ കഥ അടുത്ത ഡോസ് മരുന്ന് കഴിച്ച് തുടരാം.

ദശമൂലബലാരിഷ്ടത്തില്‍ യോഗരാജഗുല്‍ഗുലു ഗുളിക ചേര്‍ത്ത് കഴിക്കണം. കാലത്ത് മഹാരാസ്നാദി കഷായം കുടിച്ച് കൊട്ടന്‍ ചുക്കാദി തൈലം തേച്ചാണ്‍ കുളിക്കേണ്ടിയിരുന്നത്. അത് ഇന്ന് മറന്നു, അതിനാലായിരിക്കണം ഈ വേദന.

കുറിപ്പ് = അക്ഷരത്തെറ്റുകളുണ്ട്. താമസിയാതെ പരിഹരിക്കാം.

[തുടരും]
+

Sunday, October 31, 2010

വിവാഹ മംഗളാശംസകള്‍


ബിനുവിനും മീരക്കും വിവാഹ മംഗളാശംസകള്‍ നേരുന്നു. ഡോ: ബിനു ആലപാട്ട് എന്റെ അയല്‍ വാസിയും പ്രിയ സുഹൃത്ത് പരേതനായ അന്തോണി ഏട്ടന്റെ പുത്രനും ആണ്. അദ്ദേഹം ഇപ്പോള്‍ ഷൊര്‍ണൂര്‍ പഞ്ചകര്‍മ്മ റിസര്‍ച്ച് സെന്ററില്‍ സേവനം അനുഷ്ടിക്കുന്നു.

ബിനുവിന്റെ കല്യാണത്തലേന്ന് എന്ന പോസ്റ്റ് വായിക്കാത്തവര്‍ക്ക് വായിക്കാം. ഈ ബ്ലോഗില്‍ തന്നെ.

Saturday, October 30, 2010

ബിനുവിന്റെ കല്യാണത്തലേന്ന്


നാളെ 31-10-2010 അയലത്തെ ബിനുവിന്റെ കല്യാണമാണ്. ഡോക്ടര്‍ ബിനു ആലപ്പാട്. കല്യാണത്തലേന്നാണല്ലോ ശരിക്കും ആഘോഷം. അവിടെ ഞാന്‍ ഇന്ന് എന്റെ മക്കളൊടൊത്ത് പോയി. അവിടെ കുറേ കുട്ട്യോളെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. ഞാന്‍ അവരുടെ കൂടെ കളിക്കാനിരുന്നു.

എന്റെ കൊച്ചുകൂട്ടുകാരി നിതിക, കൂട്ടുകാരന്‍ കേവിന്‍ എന്നിവര്‍ ഈ വീട്ടിലെ അന്തേവാസികളാണ്. അയല്‍ വാസികളായ മിക്കവരും അവിടെ എത്തിയിട്ടുണ്ട്. മേഴ്സിയുടെ പേരക്കുട്ടികളും, മകളും മരുമകനും പിന്നെ മല്ലികയും മകള്‍ മിനിയും പിന്നെ ചുറ്റുവട്ടത്തുള്ള മിക്കവരും അവിടെ ഉണ്ടായിരുന്നു.

ക്ലീറ്റസ്, ഡോ പ്രകാശന്‍, ഡോ ഭൂഷന്‍ അവരുടെ ഭാര്യമാരായ ശ്യാമ രാജി എന്നിവരും, രാജിയുടെ അമ്മയും ഞങ്ങളുടെ അമ്മായിയുമായ ബേബി അമ്മായിയും, പണ്ടത്തെ അയല് വാസി അംബികാ മേനോനും അങ്ങിനെ ചുറ്റുവട്ടത്തുള്ള പലരേയും കണ്ടു. കിക്കുവിനെ ഡോ കൃഷ്ണകുമാര്‍ കണ്‍ടില്ല.

എന്റെ പേരക്കിടാവ് കുട്ടാപ്പു എന്ന് വിളിക്കുന്ന ആദിത്യന്‍ ഒരു പക്ഷെ കരഞ്ഞേക്കുമെന്ന് വിചാരിച്ച് ഞങ്ങള്‍ വേഗം വീട്ടിലേക്ക് വിട്ടു.

പിന്നെ ആ വീട്ടിലെ വലിയ മരുമകള്‍ [നിതികയുടെ അമ്മ] ദിവ്യയുടെ ചേച്ചിയേയും കുട്ട്യോളേയും കണ്ടു. പിന്നെ ബിനുവിന്റെ സഹോദരി ഭാഗ്യയും ഹബ്ബിയും ഭാഗ്യയുടെ ന്യൂ ബോണ്‍ ബേബിയും ഉണ്ടായിരുന്നു.

കല്യാണത്തലേന്ന് ആഘോഷത്തിന്നിടക്ക് അല്പം മദ്യപാനം പതിവുള്ളതാണ്‍. പക്ഷെ അവിടെ ഒന്നും കണ്‍ടില്ല. ഇനി എന്നെ വിളിക്കാന്‍ മറന്നതാണോ എന്നും അറിയില്ല. ജെസ്സി എന്നെ മുകളിലേക്ക് വിളിച്ചു ഭക്ഷണത്തിന്‍. ഞാന്‍ അവിടെ ഇരുന്ന് ഡിന്നര്‍ കഴിക്കുമ്പോള്‍ എന്റെ മകന്‍ ജയേഷ്, മരുമകന്‍ പ്രവീണ്‍ എന്നിവരെ കണ്ടില്ല. അപ്പോള്‍ ഞാന്‍ വിചാരിച്ചു അവര്‍ അഛനെ വിളിക്കാതെ സ്മോള്‍ അടിക്കാന്‍ പോയിരിക്കുമെന്ന്.

മകനോട് ചോദിച്ചപ്പോള്‍ അവന്‍ ഒരാഴ്ചയായി കുടിക്കാറില്ലത്രെ. ഇന്ന് ശനിയാഴ്ച വീക്കെന്‍ഡ് ആണ്‍. ഞാന്‍ അമിതമായി മദ്യപിക്കുന്ന ദിവസം. ഭക്ഷണം വളരെ ഗുഡ് ആയിരുന്നു. ജെസ്സിയുടെ തെക്കന്‍ സ്റ്റൈല്‍ മീന്‍ കറിയും മരുമകള്‍ ദിവ്യയുടെ മാള സ്റ്റൈല്‍ മാങ്ങയിട്ട് വെച്ച ചെമ്മീന്‍ കറിയും, പിന്നെ സ്പെഷല്‍ കട്ട് കൂര്‍ക്ക ഉപ്പേരി, മാങ്ങാ‍ അച്ചാര്‍, കാളന്‍, കട്ട്ലറ്റ്, ചിക്കന്‍ കറി, ബീഫ് ഫ്രൈ തുടങ്ങി – പിന്നെ സലാഡ്സ് എല്ലാം ഉണ്ടായിരുന്നു.

ജെസ്സിയുടെ മരുമകള്‍ ദിവ്യയുടെ മാളയിലുള്ള വീട്ടിലേക്ക് ഒരു ദിവസം പോകണമെന്ന് വിചാരിച്ച് കുറേ ആയി. പറ്റിയില്ല. ഇനി വരുന്ന രണ്ടാമത്തെ മരുമകളുടെ വീട് അങ്ങ് പാലായിലാണ്‍. അവിടെ പോകണം. എല്ലായിടത്തും പോകണം എന്നൊക്കെ വിചാരിക്കുകയല്ലാതെ പോയിക്കിട്ടുന്നില്ല.

പണ്ട് ദിവ്യയോടെ മാളക്ക് ഒരു ദിവസം കൊണ്ട് പോകണം എന്നൊക്കെ പറഞ്ഞിരുന്നു എന്ന് തോന്നുന്നു. ആരും എന്നെ കൊണ്ടോയില്ല. മാളയില്‍ ദിവ്യയുടെ വീട്ടില്‍ ചെമ്മീന്‍ കൃഷിയും മറ്റും ഉണ്ടെന്ന് ആരോ പറഞ്ഞു. എനിക്ക് ചെമ്മീന്‍ അത്ര ഇഷ്ടമില്ല. ഇഷ്ടം കണ്ണനും കടുവും ആണ്‍. [കുന്നംകുളം ഭാഷയാണ്‍ കണ്ണന്‍, കടു] ഇവിടെ തൃശ്ശൂരില്‍ വേറെ എന്തോ ആണ്‍ – ഓര്‍മ്മ വരുന്നില്ല. ഞങ്ങളുടെ നാട്ടില്‍ പുഞ്ചപ്പാടത്ത് നിന്നും പാടത്തിന്റെ അരികിലുള്ള കുളത്തില്‍ നിന്നുമാണ്‍ ഇത്തരം കായല്‍ മീനുകള്‍ കിട്ടുക.

മഴക്കാലത്ത് പണ്ടൊക്കെ രാഘവേട്ടനും വേലായുധേട്ടനും കുരുത്തി, ഒറ്റില്‍ മുതലായ സാമഗ്രികള്‍ കൊണ്ട് ഈ വക മീനുകളെ പിടിക്കാറുണ്ട്. എനിക്ക് കണ്ണന്‍ മീന്‍ മാങ്ങയിട്ട് വെക്കുന്നതാണ്‍ ഇഷ്ടം. ചെറുവത്താനിയിലെ തറവാട്ടില്‍ വല്ലപ്പോഴും പോകുമ്പോള്‍ ചിലപ്പോള്‍ കിട്ടാറുണ്ട്.

തൃശ്ശൂരിലെ ശക്തന്‍ മാര്‍ക്കറ്റില്‍ ഇവ സുലഭം. പക്ഷെ ഞാന്‍ വാങ്ങാറില്ല. അവയെ ചിലപ്പോള്‍ ശരിക്കും കൊല്ലാതെ തൊലി പൊളിക്കുന്നത് കാണാം. അത് കണ്ട് നില്‍ക്കാനാവില്ല.

കുട്ട്യോളുടെ ചില ഫോട്ടോകള്‍ ഇവിടെ ചേര്‍ക്കാം. ശേഷം നാളെ കല്യാണത്തിന്‍ ശേഷം. കെട്ട് ബസലിക്കാ ചര്‍ച്ചിലും [പുത്തന്‍ പള്ളി] ഭക്ഷണം കാസിനോ ഹോട്ടലിലും.

ബിനുവിന് വിവാഹമംഗളാശംസകള്‍ നേരുന്നു.
THERE IS TYPING ERRORS. THIS IS HAPPENING WHILE COPYING FORM WORD FORMAT AND PASTING TO BLOG TEMPLATE. CORRECTIONS SHALL DONE LATER ONLY. KINDLY EXCUSE.