Monday, June 21, 2010

തിരുവാതിര ഞാറ്റുവേല


എന്താ നിന്റെയൊരു പത്രാസ്. കാലത്ത് വന്ന് മൂത്രം ഒഴിച്ച പോലെ രണ്ട് തുള്ളി ഒറ്റിച്ച് പോയി. ഇതാണോ നിന്റെ ഞാറ്റുവേല. നാണമില്ലല്ലോടാ ഞാറ്റുവേലേ നിനക്ക്..?

പണ്ടൊക്കെ ഈ ദിവസം തോരാത്ത മഴയായിരിക്കും. നിനക്കെന്താ മുള്ളാന്‍ പേടിയാണൊ?

പിന്നേയ് ഒരു കാര്യം പറഞ്ഞേക്കാം. ഈ ആളുകളെ പറ്റിക്കുന്ന പരിപാടി നിര്‍ത്തണം. നാളെ ഇതിനുപകരം ഫുള്‍ ടൈം മഴയില്ലെങ്കില്‍ ഞങ്ങള്‍ വേറെ ആളെ നോക്കും !!!!!!!!!!!!!

Tuesday, May 4, 2010

TYPEWRITING

ടൈപ് റൈറ്റിങ്ങ് പഠിക്കുന്നതിന്
എത് വിരലാണ് ഓരോ കീക്കും എന്നറിയുന്നതിനുള്ള ‘ടെമ്പ്ലേറ്റ്’
അല്ലെങ്കില്‍
ഇന്‍സ്ട്രക്ഷന്‍സ് ലഭിക്കാവുന്ന പ്രസിദ്ധീകരണങ്ങള്‍/അറിവുകള്‍ ഉണ്ടെങ്കില്‍ സദയം
അയച്ച് തരിക.
prakashettan@gmail.com

ഗൂഗിളില്‍ കുറെ തിരഞ്ഞെങ്കിലും പൂര്‍ണ്ണമായ വിവരങ്ങളൊന്നും ലഭിച്ചില്ല.

Sunday, April 25, 2010

രാജന്റെ കവിത

ഇന്നെലെ കവിത അപ് ലോഡ് ചെയ്യാന്‍ സാധിക്കാ‍തെ പോയ കവിത/കീര്‍ത്തനം ഇവിടെ കാണുക.
രാജന്‍ എന്റെ അയല്‍വാസിയും അച്ചന്‍ തേവരുടെ ഭക്തനും ആണ്. തേവരുടെ പ്രഭാമണ്ഡലം എല്ലാ വര്‍ഷവും സൌജന്യമായി വ്രതം നോറ്റ് പോളീഷ് ചെയ്യുന്നത് രാജനാണ്.
അദ്ദേഹം കൂറ്ക്കഞ്ചേരിക്കടുത്ത് വര്‍ക്ക് ഷോപ്പ് തൊഴിലാളിയാണ്. കുറച്ച് കാലം ഗള്‍ഫിലായിരുന്നു എന്നെപ്പോലെ.
രാജന്റെ കവിതകള്‍ എന്റെ ബ്ലോഗില്‍ ഉടനീളം കാണാം.

ബന്ധങ്ങള്‍


കവിത - By my friend Mr. C. N. Rajan - Koorkkenchery

അഛനമ്മയുള്ള കാലമത്രയെ
രക്ത ബന്ധമൊത്ത് സ്നേഹമായ ജീവിതം
ധനം ദാനമേറെ ചെയ്‌വോളമത്രയെ
സ്നേഹ - ബന്ധമാര്‍ന്നമാറ്റുയേറു ഏവരില്‍
+
കടം കൊണ്ടവനുനേരെ കൈ നീട്ടവെ
തമ്മില് കലഹമാണുയവാ‍സാനമേവരില്‍
ഉള്ളമുള്ളിലേറ് കൊണ്ട - വാക്കുകള്‍
മറക്കുമോ മരണകാലമത്രയും
കൈവെടിഞ്ഞ മധുരപ്രേമമത്രയും
കൈവരില്ല വീണ്ടുമൊട്ടുമത്രയും
തന്നില്‍ നേടുവാനങ്ങോളമത്രയേ
കൃപകുടികൊള്ളുന്നുള്ളുയേവരില്‍
സത്യസ്നേഹബന്ധ-ആത്മാക്കളത്രയും
പണ്ട് മണ്ണോട് ചേര്‍ന്നു പോയത്രയും

Thursday, April 15, 2010

നൊന്തു പ്രസവിച്ചെന്ന പറച്ചില്‍ .........

നൊന്തുപ്രസവിച്ചെന്ന പറച്ചിലുണ്ടാകുമോ ഇനി.ആ വാക്ക് താമസിയാതെ അസ്തമിക്കില്ലേ.

എന്റെ കുടുംബത്തില്‍ ഒരു കുട്ടി പ്രസവിച്ചു അടുത്തനാള്‍. എല്ലാരും ചോദിച്ചു.
"എന്താ കുട്ടീ......... സിസേറിയനായിരുന്നില്ലേ..?"

"സുഖപ്രസവമായിരുന്നില്ലേ എന്നല്ലാ ചോദിക്കണത് ഇപ്പോള്‍..."
ആര്‍ക്കാ സിസേറിയന്‍ തിരക്ക്. പ്രസവിക്കാന്‍ പോണ പെണ്ണുങ്ങള്‍ക്കോ അതോ ആശുപത്രി അതികൃതര്‍ക്കോ?

"ഇനി അതും പോരാണ്ട് ഇപ്പോ ആശുപത്രി വരാന്തയില്‍ എഴുതി വെച്ചിരിക്കണ്...."
വേദനയില്ലാതെ പ്രസവിക്കാന്‍ പ്രത്യേക ഇഞ്ചക്ഷന്‍ ലഭ്യമാണ്. നിങ്ങളുടെ ഡോക്ടറെ കാണുക.

"നിവൃത്തിയില്ലെങ്കില്‍ സിസേറിയന്‍ ആവാം. അത് അനിവാര്യവും ആണ്. കുട്ടിയുടെയും അമ്മയുടേയും ജീവന്‍ രക്ഷിക്കാന്‍"

ന്യൂ ജനറേഷന്‍ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഈ മരുന്ന് കുത്തിവെച്ച് വേദന അറിയാതെ പ്രസവിക്കുന്നു.
ഇതൊക്കെ ശരിയാണോ..?

ഈശ്വരന്‍ എന്തുകൊണ്ട് പ്രസവ സമയത്ത് പെണ്ണുങ്ങള്‍ക്ക് വേദന നല്‍കി. എന്താ കുഞ്ഞുങ്ങള്‍ പ്രസവിച്ച് വീഴുമ്പോള്‍ കരഞ്ഞും കൊണ്ട് ഈ ഭൂമിയിലേക്ക് വരുന്നത്...

"ഇതിന്റെ ഒക്കെ പിന്നില്‍ എന്തെങ്കിലും ശാസ്ത്രങ്ങള്‍ ഉണ്ടാവില്ലേ...?"

ന്യൂ ബോര്‍ണ്‍ ബേബീസിനെ എന്നും കുളിപ്പിക്കേണ്ട കാര്യമുണ്ടോ..? എന്റെ വീട്ടില്‍ 28 ദിവസം കഴിഞ്ഞ ഒരു കുട്ടിയുണ്ട്. അത് സുഖമായി ഉറങ്ങുന്ന ഇടത്ത് നിന്ന് എടുത്ത് അര മണിക്കൂര്‍ എണ്ണ തേപ്പിക്കുന്നു. പിന്നീട് കാല്‍ മണിക്കൂര്‍ കുളിപ്പിക്കുന്നു. ഇതൊക്കെ ഒരു തരം ടോര്‍ച്ചര്‍ അല്ലേ. അത്രയും സമയം കുട്ടി വാവിട്ട് കരയുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ടാല്‍ എന്നെപ്പോലെയുള്ള വൃദ്ധന്മാര്‍ക്ക് സഹിക്കില്ല. ദിവസവും മേല് തുടച്ച് കൊടുത്താല്‍ പോരെ. ആഴ്ചയില്‍ ഒരിക്കല്‍ കുളിപ്പിച്ചാല്‍ മതിയില്ലേ ?.

ഈ എന്നുമുള്ള കുളി അനിവാര്യമാണോ. കുട്ടിയുടെ ഈ ശ്വാസം മുട്ടുന്ന പൊലുള്ള കരച്ചില്‍ കേട്ട് പെറ്റ തള്ളക്ക് ഒരു കുലുക്കമില്ല....

Monday, March 29, 2010

ഗള്‍ഫുകാരേ ഇതിലേ ഇതിലേ

ഞാന്‍ എന്റെ ഗള്‍ഫ് ജീവിതം എഴുതാന്‍ പോകയാണ്. നീണ്ട 22 കൊല്ലത്തെ എക്സ്പീരിയന്‍സ്.

എനിക്ക് അവിടുത്തെ [MUSCAT and DUBAI] ഞാന്‍ പറയുന്ന സ്പോട്ടിലുള്ള ഡിജിറ്റല്‍ ഫോട്ടോസ് ഇമെയില് വഴി കിട്ടിയാല്‍ തരക്കേടില്ല.

ഈ പോസ്റ്റ് വായിക്കുന്നവര്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, വീസ്ബാഡന്‍ എന്നീ പട്ടണങ്ങളില്‍ താമസിക്കുന്നവരുണ്ടെങ്കില്‍ ബന്ധപ്പെടുക. എന്റെ പ്രവാ‍സി ജീവിതം ഇവിടെയും കൂടി ബന്ധപ്പെട്ട് കിടക്കുന്നു.

ആര്‍ക്കെങ്കിലും എന്നെ സഹായിക്കാമെങ്കില് ദയവായി ബന്ധപ്പെടുക:
prakashettan@gmail.com

Friday, November 13, 2009

മുറ്റമടിക്കുന്ന ചൂലെടുത്ത്... മുറ്റമടിയും കഴിച്ചു പെണ്ണ് >>

മുറ്റമടിക്കുന്ന ചൂലെടുത്ത് എന്ന് തുടങ്ങുന്ന വടക്കന്‍ പാട്ടിന്റെ ഈരടികള്‍ ഇന്ന് കാലത്ത് എന്റെ കാതുകളില്‍ മുഴങ്ങി....

വെളുപ്പാന്‍ കാലത്ത് ഗേറ്റ് തുറന്ന് പത്രം എടുക്കാന്‍ ചെന്നപ്പോള്‍ മുറ്റത്ത് ഇലകളും, അരിപ്പാകുടികളു, ഓലത്തുമ്പുകളുമായി പരന്ന് കിടക്കുന്നു. എനിക്ക് ഒരു കമ്പിച്ചൂലുണ്ട്. അതുമായി ഞാന്‍ ചില ദിവസങ്ങളില്‍ അവിടെ പെരുമാറാറുണ്ട്.

എനിക്കാണെങ്കില്‍ വയസ്സ് എഴുപതാകാറായി.ല്‍ വീട്ടില്‍ മുപ്പത് കഴിഞ്ഞ മോനും, ഇരുപത് കഴിഞ്ഞ മരുമകളും, പിന്നെ എന്റെ എടാകൂടമായ സഹധര്‍മ്മിണിയും ഉണ്ട്. സധക്ക് അറുപതേ കഴിഞ്ഞിട്ടുള്ളൂവെങ്കിലും അവളുടെ സ്ഥിതി എണ്‍പത് കഴിഞ്ഞ പോലെയാണ്. എന്നും തണ്ടെല്ല് വേദനയും, കൈകാല്‍ തരിപ്പും, മറ്റുപല അസുഖങ്ങളും.....
ഞാന്‍ എന്റെ വെയര്‍ ഏന്‍ഡ് ടെയര്‍ അസുഖങ്ങളെ വകവെക്കാതെ എന്റെ കമ്പിച്ചൂലെടുത്ത് മുറ്റമടിക്കാന്‍ തുടങ്ങി. കാലത്ത് സാധാരണ കുളികഴിഞ്ഞാണ് മുറ്റമടിക്കാറ് ഞാന്‍. കുളികഴിഞ്ഞ് ഗുരുവായൂരപ്പന് നദ്യാര്‍വട്ടപ്പൂക്കള്‍ സമര്‍പ്പിക്കും, പിന്നെ ഡൈനിങ്ങ് റൂമിലുള്ള കൃഷ്ണന്‍, ഗണപതി, അയ്യപ്പന്‍ മുതലായ എന്റെ മറ്റു ദൈവങ്ങള്‍ക്ക് ചന്ദനത്തിരി പുകച്ച്, ഗണപതിയുടെ മുന്നില്‍ ഏത്തമിട്ട് നേരെ കിച്ചനില്‍ ചെന്ന് ഒരു സുലൈമാനി കഴിക്കും. എന്നിട്ടാണ് മുറ്റമടിയും പത്രം വായനയും മറ്റും.

പക്ഷെ ഇന്ന് മുറ്റം കിടക്കുന്നത് കണ്ടാല്‍ എന്റെ പ്രായത്തിലുള്ള ഒരു അപ്പൂപ്പനും ക്ഷമിക്കില്ല. ഇന്നെത്തെ കാലത്ത് വലിയ മുറ്റമടിക്കാനുള്ള പെണ്ണുങ്ങളെ ഒന്നും കിട്ടില്ല. എല്ലാം അഞ്ച് സെന്റില്‍ ഉള്ള വീടുകളാണല്ലോ ഇന്നത്തെ കാലത്ത്. അത്തരം വീടുകളില്‍ മുറ്റം എന്നൊരു പ്രതിഭാസം ഉണ്ടാകാറില്ല.

ഞാന്‍ പട്ടണത്തില്‍ വീട് വെക്കുന്നതിന് മുന്‍പ് വലിയ മുറ്റവും അല്പം കൃഷിക്കുള്ള സ്ഥലവും വേണമെന്ന ചിന്താഗതിക്കാരനായിരുന്നു. വാഴയും ചേനയും ഇഞ്ചിയു, മഞ്ഞളും എല്ലാം നടാനുള്ള ഉദ്ദേശത്തില്‍ ഇരുപത്തഞ്ച് സെന്റ് വാങ്ങി.

രണ്ടായിരത്തി എഴുനൂറ് ചതുരശ്ര അടിയില്‍ ഒരു ഇരുനില മാ‍ളികയും, അഞ്ഞൂറ് ചതുരശ്ര അടിയില്‍ ഒരു ഔട്ട് ഹൌസും പണിതു. ബാക്കിയുള്ള സ്ഥലത്ത് എനിക്ക് ഉലാത്തുവാന്‍ വലിയ മുറ്റവും, ശേഷിച്ച സ്ഥലത്ത് വാഴ, ഇഞ്ചി, ചേന, ചേമ്പ്, മഞ്ഞള്‍, ചിലയിടത്ത് മതിലില്‍ കൂടി കുരുമുളക്, വെറ്റില പിന്നെ മതിലിന്നരികില്‍ കവുങ്ങ്, കരയാമ്പൂ, കറുവപ്പട്ട, പപ്പയാ മുതലായവയും കൃഷിചെയ്തു.

സ്ഥലം വാങ്ങുമ്പോള്‍ തന്നെ അതില്‍ 12 തെങ്ങുകളുണ്ടായിരുന്നു. കൂടുതല്‍ തെങ്ങുകള്‍ വെച്ചു. മുന്‍സിപ്പാലിറ്റിയിലെ വെള്ളം ആവശ്യത്തിന്നനുസരിച്ച് കിട്ടില്ലാ എന്ന കണക്കുകൂട്ടലില്‍ ഒരു കിണര്‍ കുഴിച്ചു. മൂന്ന് കോല്‍ കിണറില്‍ എപ്പോഴും രണ്ട് കോല്‍ വെള്ളമുണ്ടാകും, മഴക്കാലത്ത് ഭൂമിനിരപ്പ് വരെയും.

അങ്ങിനെ എന്റെ സങ്കല്‍പ്പത്തിനൊത്ത ഒരു വീടും പരിസരവും എനിക്ക് നിര്‍മ്മിക്കാന്‍ കഴിഞ്ഞുവെന്നുള്ളത് എന്റെ സ്വപ്ന സാക്ഷാതകാരമായിരുന്നു.

അങ്ങിനെയുള്ള ഒരു വീട് അലങ്കോലമായിക്കിടക്കാന്‍ എന്റെ മനസ്സ് അനുവദിക്കില്ല. വയ്യായെങ്കിലും കമ്പിച്ചൂലെടുത്ത് കണ്ണടവെക്കാതെ കാഴ്ച ശരിയല്ലാതെ ഞാന്‍ മുറ്റമടിച്ച് തുടങ്ങി. സാമാന്യം വലിയ മുറ്റമായതിനാല്‍ പെട്ടെന്നൊന്നും അടിച്ച് കഴിയുകയില്ല. ഒരു വിധം ത്യാഗം സഹിച്ച് മുറ്റം മൊത്തം അടിച്ചു. ഉണങ്ങിയ ഇലകളെല്ലാം തീയിട്ടു. ഓലത്തുറുമ്പുകളും അരിപ്പാക്കുടിയും എല്ലാം കൂട്ടി തെങ്ങിന്റെ ചുവട്ടിലിട്ട് മൂടി.
എല്ലാം കഴിഞ്ഞപ്പോളെക്കും ഞാന്‍ അവശനായിരുന്നു. കാലത്തെ സുലൈമാനിയും, കുളിയും തേവാരമൊന്നും കഴിക്കാതെയായിരുന്നു ഇന്നത്തെ മുറ്റമടി.

പണ്ടത്തെക്കാലത്ത് കാലത്ത് എണീറ്റുകഴിഞ്ഞാല്‍ വീട്ടിലെ പെണ്ണുങ്ങള്‍ ആദ്യം ചെയ്യുന്നത് മുറ്റമടിച്ച് ചാണകം തെളിക്കും. എന്നിട്ട് കിണ്ടി കോളാമ്പി മുതല് കഴുകി യഥാസ്ഥാനത്ത് വെക്കും. എന്റെ വീട്ടിലാണെങ്കില്‍ രണ്ട് കെട്ട് വെറ്റില പൊട്ടിച്ച് മുറുക്കാന്‍ ചെല്ലപ്പെട്ടിയില്‍ വെക്കും. മുറുക്കാനുള്ള അടക്കയും പുകയിലയുമൊക്കെ തയ്യാറാക്കും. പൂമുഖത്ത് തുപ്പാനുള്ള കോളാമ്പിയും വെക്കും.
വീട്ടില്‍ വരുന്നവര്‍ക്ക് ആദ്യം ഞങ്ങള്‍ മുറുക്കാനാണ് കൊടുക്കാറ്.

മുറുക്കിക്കഴിഞ്ഞ് അല്പം വിസായമെല്ലാം പറഞ്ഞതിന് ശേഷമാണ് കുടിക്കാനെന്താ വേണമെന്ന് ചോദിക്കൂ. ഒരു പ്രഭാതം വിരിയുന്നത് അങ്ങിനെയാണ്.

ഞാന്‍ മുറ്റമടിച്ച് വീട്ടിന്നകത്തേക്ക് പ്രവേശിച്ചു. സമയം ഏഴുമണി കഴിഞ്ഞിരുന്നു. എന്റെ മരുമകള്‍ എഴുന്നേറ്റിട്ട് പോലും ഉണ്ടായിരുന്നില്ല. അവള്‍ക്കാണെങ്കില്‍ ഭര്‍ത്താവിനെ ശുശ്രൂഷിക്കലല്ലാതെ വേറെ ജോലിയോ മറ്റോ ഒന്നും ഇല്ല.

[തുടരും]

ഒരു പുതിയ പോസ്റ്റ് ഇവിടെ ജനിക്കുന്നു. കാത്തിരിക്കുക.