Sunday, July 15, 2012

വെറ്റില മുറുക്കാന്‍ കൊക്കിന്‍ കാട്ടം



ഒരു കര്‍ക്കിടക സംക്രാന്തിയുടെ ഓര്‍മ്മയിലൂടെ
==========================

പ്രിയാദാസിന്റെ കുറിപ്പ് കണ്ടപ്പോളാണൊര്‍ക്കണത് ഇന്ന് കര്‍ക്കിടക സംക്രാന്തിയാണെന്ന്...

എന്റെ നാട്ടിന്‍പുറത്ത് എല്ലാവരും പോര്‍ക്കിറച്ചി വെക്കും. അമ്മാമന്മാരൊക്കെ വൈകിട്ട് കൂട്ടത്തില്‍ റാക്ക് സേവിക്കും. ഞങ്ങള്‍ കുട്ടികള്‍ ചിരട്ടകളില്‍ അത് മോട്ടിക്കും. നാല് ബീഡിയും... ഹാ...!! ആ കാലമൊക്കെ അയവിറക്കാനല്ലാതെ. ഈ സിറ്റിയിലൊന്നും ആ ലൈഫ് ഇല്ല. മറ്റുപലതും ഉണ്ട്.. ബട്ട് നൊ നോസ്റ്റാല്‍ജിക് മെമ്മറീസ്..

ചിലപ്പോള്‍ മുത്തുവിന്റെ സൈക്കിളിന്റെ പിന്നില്‍ ഞാനും കയറും അങ്ങാടിയിലേക്ക്, ചിലപ്പോള്‍ അവന്‍ കയറ്റില്ല. ആള് എന്റെ ചെറിയ അമ്മാമനാണെങ്കിലും ഞാന്‍ അവനെ പേര് ആണ് വിളിക്കുക.

എന്നെ ബീഡി വലിക്കാനും, വെറ്റില മുറുക്കാനും ഒക്കെ ഇവനാണ് പഠിപ്പിക്കുക. ഞങ്ങള്‍ ഇടക്ക് തട്ടിന്‍ പുറത്ത് ഒത്ത് കൂടും. അവിടെയാണ് മുത്തുവിന്റെ താവളം. ചിലപ്പോള്‍ ബീഡി വലിക്കാനില്ലാതെ വരുമ്പോള്‍ ആഷ്ട്രേയിലുള്ള വലിയ കുറ്റികള്‍ നോക്കിയെടുത്ത് വലിക്കും.

പാറയിലങ്ങാടിയില് പോര്‍ക്കിനെ വെട്ടിക്കഴിഞ്ഞാല്‍ വലിയ തിരക്കാണ് അന്ന്. അല്ലത്ത ദിവസങ്ങളിലും അവിടെ പോര്‍ക്ക് കിട്ടുമെങ്കിലും ഞങ്ങള്‍ തീയന്മാര്‍ ഈ ദിവസം മാത്രമേ പോര്‍ക്കിനെ ശാപ്പിടുകയുള്ളൂ...

അങ്ങിനെ മുത്തുവിന്റെ കൂടെ പോര്‍ക്കിറച്ചി വാങ്ങാന്‍ സൈക്കിളില്‍ പറക്കും. ചിറവക്കഴ കഴിഞ്ഞാല്‍ പിന്നിലിരുന്ന്‍ എന്നെക്കൊണ്ട് ചവിട്ടിക്കും. അപ്പോള്‍ ഹൈസ്പീഡില്‍ പറക്കാം.

അവന്‍ ആളൊരു കള്ളനാണ്, ഇടക്ക് അവന്‍ ചവിട്ടല്‍ നിര്‍ത്തും, എന്നെക്കൊണ്ട് മാത്രം ചവിട്ടിക്കും.

അമ്മാമന്റേയും മരുമകന്റേയും കുസ്രിതികള്‍ ആലോചിക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് ചിരി വരുന്നു....

ഒരിക്കല്‍ ഞങ്ങള് പുഞ്ചപ്പാടത്തുള്ള കാക്കാത്തിരുത്തില് കൊക്കിനെ പിടിക്കാന്‍ പോയി. കൊക്കിനെ പിടിത്തത്തിന്നിടയില് ഞങ്ങള് കുശാലായി ഒന്ന് മുറുക്കാന് തീരുമാനിച്ചു. കാക്കാത്തിരുത്തിന്മേല് വെറ്റിലയും അടക്കയും ധാരാളം വിളയുനന് ഇടമാണ്. ഒരു മരത്തില്‍ കയറി ആദ്യം അടക്ക മോട്ടിച്ചു, പിന്നെ മറ്റൊന്നില് നിന്ന് വെറ്റില നുള്ളി.

ഒരിടത്തിരുന്ന് വിശദമായി മുറുക്കാനാരംഭിച്ചപ്പോള് ആണ് ഓര്‍മ്മ വന്നത്, ചുണ്ണാമ്പില്ലാ എന്ന കാര്യം. “ഉണ്ണ്യേ ഒരു സൂത്രമുണ്ട്. ഈ ചുണ്ണാമ്പിനേക്കാളും ശുദ്ധിയായതാണ് കൊക്കിന് കാട്ടം. ചുണ്ണാമ്പിന് പകരം അത് ചേര്ക്കാം..”

“ഈ മണ്ടന് ഉണ്ണി അവന്റെ വാക്ക് കേട്ട് ചുണ്ണാമ്പിന് പകരം കൊക്കിന് കാട്ടം ചേര്ത്ത് വെറ്റില മുറുക്കിയ കഥ ഞാന് ഈ അവസരത്തില് ഓര്ത്തോര്ത്ത് ചിരിക്കുന്നു..

കുറുമ്പനാണെങ്കിലും എന്റെ അമ്മാമന് സ്നേഹമുള്ളവനായിരുന്നു. അവന്‍ അകാലത്തില് ചരമമടഞ്ഞു……. അവന്‍ വിളിക്കുന്നത് കേട്ടിട്ടാണ് ഞാന് എന്റെ പെറ്റമ്മയെ ചേച്ചി എന്ന് വിളിച്ച് ശീലിച്ചത്…

[ഈ പോസ്റ്റ് താരടീച്ചര്‍ക്കും പ്രിയാദാസിനും ഡെഡിക്കേറ്റ് ചെയ്യുന്നു]

Wednesday, July 11, 2012

മഴയെവിടേ മക്കളേ


മഴയെവിടെ മക്കളേ, മാനം കറുക്കുന്നു പക്ഷെ മഴയില്ല. ഈ വീട്ടില്‍ നിന്ന് പടിഞ്ഞാറ് വെള്ളം മുങ്ങിക്കിടക്കേണ്ട സമയമാണിത്. പക്ഷെ കാല്പാദം നനഞ്ഞ് മുങ്ങാന്‍ പോലും ഇല്ല മഴ.

എവിടേക്കാണ് നമ്മുടെ കാലാവസ്ഥയും പരിസ്ഥിതിയും. പാടങ്ങള്‍ കരഭൂമിയായി. വെള്ളം കെട്ടിക്കിടക്കാന്‍ ഇടമില്ല. സമീപത്തെ എരുകുളം മാത്രം, ഒരു നാഴിക അകലെ പുഞ്ചപ്പാടമുണ്ടെങ്കിലും അവിടെ കൊയ്ത് കഴിഞ്ഞാല്‍ പിന്നെ മഴ വന്നാല്‍ മഴവെള്ളം ഉണ്ടാകും.

പുഞ്ചപണിയാറായാല്‍ വെള്ളം എല്ലാം ചിറളിപ്പുഴയുടെ മറുകരയിലേ
ക്ക് അടിച്ചുവിടും. അങ്ങിനെ വെള്ളം ഇല്ലാതില്ല, പക്ഷെ മൊത്തത്തില്‍ ഹരിത വിപ്ലവം ഇല്ലാണ്ടായിരിക്കുണൂ... മഴ വേണമോ വേണ്ടയോ എന്ന ആശങ്ക ഒരു പരിധിവ
രെ മാത്രം. ഇപ്പോള്‍ ഗ്രാമീണര്‍ക്ക് വെള്ളമില്ലെങ്കില്‍ കറണ്ടില്ലാ എന്നറിയാം.

എന്റ് ഈ തറവാടും പരിസരവും വേനല്‍ക്കാലമായാല്‍ കുടിവെള്ളപ്രശ്നം രൂക്ഷം. മിക്ക വീടുകളിലും കവുങ്ങിന് നന ആവശ്യം. വെള്ളമടിച്ചാല്‍ പിന്നെ വരുന്നത് ഓരു കലര്‍ന്ന ചളിമണമുള്ള വെള്ളം. കുടിക്കാന്‍ വല്ലയിടത്തുനിന്നും കൊണ്ടുവരണം. കുളിക്കാനും അലക്കാനും പാത്രം കഴുകാനുമെല്ലാം ഈ വെള്ളം തെളിയുന്നത് വരെ
കാത്തിരിക്കണം. ഇതാണ് എന്റെ നാട്ടിലെ വിശേഷം.
എന്റെ നാടെന്നാല്‍ ഞാന്‍ ജനിച്ചുവളര്‍ന്ന ചെറുവത്താനി - കുന്നംകുളം. മഴക്കാലമായാല്‍ നാലുദിവസം അവിടെ പോയി താമസിക്കാറുണ്ട്. പക്ഷെ ഇപ്പോള്‍ അവിടെ കിട്ടനും ചുക്കിയുമില്ല, പിന്നെന്ത് സുഖവാസം. കുട്ടികളില്ലെങ്കില്‍ ഒരു ഉഷാറില്ല.
അയലത്തെ കുട്ടികളുണ്ട്. അവര്‍ക്ക് സ്കൂളില്ലാത്ത ദിവസങ്ങളില്‍ അവരുടെ കൂടെ കളിക്കാം. അല്ലെങ്കില്‍ അവര്‍ വൈകിട്ട് കൂട്ടുകൂടാന്‍ വരും. ചുക്കിയുടെ കല്യാണത്തിന് തറവാ‍ട്ടില്‍ പോയപ്പോള്‍ കുട്ടാപ്പുവിനേയും, തക്കുടു, ഷെല്‍ജി, ചിടു മുതല്‍ പേരെ കണ്ടു. ശിവാനി വലിയ കുട്ടിയായി, അവളുടെ താഴെ മറ്റൊരാള്‍ വന്നിരിക്കുന്നു. പിന്നെ മണികണ്ഠന്‍ എന്ന ഒരു പുതുമുഖം ഉണ്ട്. എല്ലാരെയും കൂടി ഒന്നിച്ച് കിട്ടിയാല്‍ ബഹുരസം ആണ്.

പിറന്ന നാടിനെക്കുറിച്ച് ഓര്‍മ്മ വന്നാല്‍ എഴുതിയാലും എഴുതിയാലും തീരില്ല, ഇനി വല്ലപ്പോഴും ഈ വഴിക് വരുമ്പോള്‍ എഴുതാം. പുഞ്ചപ്പാടത്തെ ആമ്പല്‍ പൂ പറിക്കലും മറ്റും ഇന്നെലെ സുകന്യ പങ്കുവെച്ചു.